മഹാപ്രളയത്തിലകപ്പെട്ട ഒരു നാടിനെ കൈ പിടിച്ചുയര്‍ത്തുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദം മറന്ന് നാട് ഒന്നിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസത്തിന് സാക്ഷ്യം വഹിച്ച് കേരളം; ഏറ്റവും വലിയ പുനരധിവാസ ക്യാമ്പയിൻ രണ്ടാം ദിനത്തിലേയ്ക്ക്...

കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്പയിൻ. അറുപതിനായിരം പേര്‍ ചേർന്ന് പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ കൂട്ടായ്മയിലൂടെ ശുചിയാക്കൽ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിനത്തിലേയ്ക്ക്. കുട്ടനാട്ടുകാരും വിവിധ ജില്ലകളില്‍ നിന്നെത്തിയ വാളന്റിയര്‍മാരുമടക്കം ഒരു ലക്ഷത്തോളം പേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. മഹാപ്രളയത്തിലകപ്പെട്ട ഒരു നാടിനെ കൈ പിടിച്ചുയര്‍ത്തുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദം മറന്ന് നാട് ഒന്നിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസ കാമ്ബയിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ദിവസമായ ഇന്നത്തോടെ കുട്ടനാടിന്റെ പുനരുജ്ജീവനമാണ് ജില്ലാ ഭരണ കൂടം ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞും വിവിധ ജില്ലകളില്‍ നിന്ന് 20,000 ത്തോളം' പേരാണ് കുട്ടനാട് ശുചീകരണ യഞ്ജത്തിന്റെ ആദ്യദിനത്തില്‍ കണ്ണികളായത്.
ഇന്നും അര ലക്ഷത്തിലധികം പേര്‍ ശുചീകരണത്തിനായി കുട്ടനാട്ടിലെത്തും. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവരും ഇന്ന് ശുചീകരണ പ്രക്രിയകളില്‍ പങ്കാളികളാകും. പരമാവധി കുട്ടനാട്ടുകാരെ 31 ഓടെ വീടുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഹാ ശുചീകരണം നടത്തുന്നത്. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളാണ് ഇന്നും നാളെയുമായി നടക്കുന്ന മഹാശുചീകരണത്തിലൂടെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha






















