മഹാപ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു; ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്...

പ്രളയത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് രണ്ടാഴ്‌ച അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറന്നു. ഈ മാസം പതിനഞ്ചിനായിരുന്നു വിമാനത്താവളം അടച്ചിട്ടത്. തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ വിമാനത്താവളത്തിന്റെ വിമാന സർവ്വീസുകൾ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്.
ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക. 33 എണ്ണം അവിടെ നിന്നും പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബൈ, ഗോ എയറിന്റെ ഷാര്‍ജ, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയില്‍ പറന്നിറങ്ങും.
എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. പ്രളയത്തിൽ റണ്‍വേയ്ക്ക് ക്ഷതം പറ്റിയില്ലെങ്കിലും മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍, ലോഞ്ചുകള്‍ എന്നിങ്ങനെ മുപ്പത് ലക്ഷം ചതുരശ്രയടി ഭാഗത്ത് വെള്ളംകയറി ചെളിയടിഞ്ഞു. ദിവസങ്ങളോളം 24 മണിക്കൂറും തുടര്‍ച്ചയായി നടത്തിയ പ്രയത്‌നത്തിലാണ് വിമാനത്താവളം വീണ്ടും സജ്ജമായത്.
പ്രളയത്തില്‍ തകര്‍ന്ന ചുറ്റുമതില്‍ പത്തടി ഉയരത്തില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ താത്കാലികമായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളം കയറി കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലെറ്റുകള്‍ എന്നിവയെല്ലാം പൂര്‍വ്വനിലയിലാക്കി. എട്ട് സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജ് ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha






















