അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്
കന്യാസ്ത്രിയെ പീഠിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിൽ ബിഷപ്പിനെതിരെ ഉന്നയിക്കുന്നത്. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള ലൈംഗീക കൃത്യങ്ങളാണ് ഫ്രാങ്കോ കന്യാസ്ത്രിയെ കൊണ്ട് ചെയ്യിപ്പിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് എഴുതിച്ചേർത്തിരിക്കുന്നത് പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടുവർഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന് നിർദേശിക്കുന്ന റിപ്പോർട്ട്, അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നുണ്ട്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണമെന്നും. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചതെന്നും. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോൾ ആണെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് അടിവരയിട്ടു പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ ആദ്യമായി ബലാൽസംഗം ചെയ്തത് 2014 മേയ് അഞ്ചിനാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചാലക്കുടി ഭാഗത്തുനടന്ന പട്ടം സ്വീകരിക്കൽ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ വന്നത് അന്നായിരുന്നു അന്ന്. ചാലക്കുടി ഭാഗത്തെ പരിപാടിക്കുശേഷം താമസിക്കുന്നതിനായി ബിഷപ്പ് കുറവിലങ്ങാട് മഠം ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു. അതിന് മുൻപ് ബിഷപ്പ് ഫ്രാങ്കോ 8/2/14ലും 13/2/14ലും മഠത്തിലെ അടുക്കളയുടെ പണിനടക്കുന്നത് കാണാൻ വേണ്ടി വന്നിരുന്നു. ചാലക്കുടിയിലുള്ള പരിപാടി കഴിഞ്ഞ് 5/5/14 തീയതി രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് ബിഷപ്പ് മഠത്തിലെത്തിയത്. പിതാക്കന്മാരും, അമ്മമാരും മറ്റും വരുമ്പോൾ താമസിക്കുന്ന ഒരു ഗസ്റ്റ് റൂമുണ്ട്. ആ റൂമിന്റെ നമ്പർ 20 ആണ്. അവിടെയാണ് അന്ന് ബിഷപ്പ് താമസിച്ചിരുന്നത്. ബിഷപ്പ് വന്നപ്പോൾ അദ്ദേഹത്തിന്റെ പെട്ടിയും മറ്റും എടുത്ത് റൂമിൽ കൊണ്ടുവച്ചത് ആവലാതിക്കാരിയും ലിയോണ സിസ്റ്ററും കൂടിയായിരുന്നു. ആ കാലയളവിൽ ഇവിടുത്തെ മദർ സുപ്പീരിയർ പരാതിക്കാരിയായിരുന്നു.
ബിഷപ്പ് പരാതിക്കാരിയെ റൂമിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ളോഹ തേക്കുന്നതിനായി എടുത്ത് കൊടുത്തു. തേച്ചശേഷം തിരികെ ബിഷപ്പിന്റെ മുറിയിൽ കൊണ്ടു ചെന്നുകൊടുത്തു. അപ്പോൾ ബിഷപ്പ് അടുക്കള പുതുക്കിപ്പണിയുന്നതിന്റെ പേപ്പറുകൾ എടുത്തുകൊണ്ടു വരുവാൻ പറഞ്ഞു. ഉടൻ അതുമായി ചെന്നു. അപ്പോൾ സമയം രാത്രി പത്തേമുക്കലായിരുന്നു. മുറി അടഞ്ഞുകിടക്കുകയായിരുന്നു. വാതിലിൽ മുട്ടിയപ്പോൾ ബിഷപ്പ് തുറന്നു. പരാതിക്കാരി അകത്തേക്ക് കയറിയപ്പോൾ ബിഷപ്പ് വാതിൽ അടച്ച് കുറ്റിയിട്ടു. ശേഷം പിന്നിൽനിന്നും വട്ടംപിടിച്ചു. പേടിച്ച് 'ഇതെന്താ ബിഷപ്പേ' എന്നു ചോദിച്ചു. അപ്പോൾ ബിഷപ്പ് 'അടുക്കളയുടെ കാര്യം ഞാനാണ് ശരിയാക്കിയത് മിണ്ടിപ്പോകരുത് ' എന്നു പറഞ്ഞു. പരാതിക്കാരി കുതറി മാറാൻ ശ്രമിച്ചു. ബിഷപ്പ് അവരെ മുറുകെപിടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗം നടത്തി.
ബിഷപ്പ് കന്യാസ്ത്രീയെ ബലമായി കട്ടിലിൽ പിടിച്ചു കിടത്തി. അപ്പോഴേക്കും അവരുടെ തലയിലെ തലമുണ്ട് ഊരിപ്പോയിരുന്നു. അതൊന്നും വകവെയ്ക്കാതെ ബിഷപ്പ് തന്റെ ലീലകൾ തുടർന്നു. അതിൽ പ്രകൃതിവിരുദ്ധവും പ്രകൃതിദത്തവും ഇടകലർന്നു. ഈ സമയമെല്ലാം കന്യാസ്ത്രീ കരഞ്ഞുകൊണ്ടിരുന്നു. അത് വകവെയ്ക്കാതെ ബിഷപ്പ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെങ്കിലും കന്യാസ്ത്രീ സർവ്വശക്തിയും സംഭരിച്ച് എതിർത്തു. ഒടുവിൽ കരഞ്ഞുകൊണ്ട് ഡ്രസിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ബിഷപ്പ് ഭീഷണിപ്പെടുത്തി. ' ഇത് ആരോടും മിണ്ടിപ്പോകരുത് മിണ്ടിയാൽ ഞാൻ കാണിച്ചുതരാം. നിന്റെ അടുക്കളയുടെ പൈസാ ഞാനാണ് അനുവദ്ച്ച് തന്നത്. ഇനിയും എനിക്കത് ബ്ലോക്ക് ചെയ്യാൻ കഴിയും.' ഈ സമയം സംഭവസമയം ബിഷപ്പ് ധരിച്ചിരുന്നത് ലൈറ്റ് ക്രീം നിറത്തിലുള്ള കളം കളം ഉള്ള ലുങ്കിയും, ഹാഫ് കൈയ്യുള്ള വെള്ള ബനിയനുമായിരുന്നു.
https://www.facebook.com/Malayalivartha