Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എര്‍ത്തുകളെ ഒഴിവാക്കി കോണ്‍ഗ്രസിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാകമാക്കാന്‍ ഹൈക്കമാന്‍ഡ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, അപ്പോഴും ജാതി,മത സമവാക്യങ്ങളില്‍ മാറ്റംവരുത്താന്‍ രാഹുല്‍ഗാന്ധി തയ്യാറായിട്ടില്ല 

24 SEPTEMBER 2018 04:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഗ്രൂപ്പ് പോര് മാത്രമല്ല ഗ്രൂപ്പ് തന്നെ പൊളിച്ചടുക്കാന്‍ ഹൈക്കമാന്‍ഡ്. പുതിയ കെ.പി.സി.സി അധ്യക്ഷനും ഭാരവാഹികളും അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റ്മാരായ കൊടിക്കുന്നില്‍ സുരേഷിനും കെ.സുധാകരനും എം.ഐ ഷാനവാസിനും ഗ്രൂപ്പുകളില്ല. പ്രചാരണവിഭാഗം തലവനായ കെ.മുരളീധരന്‍ എ ഗ്രൂപ്പുമായി അടുത്ത് നില്‍ക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. കെ.സുധാകരന്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും രമേശുമായി അത്ര രസത്തിലല്ല. ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പില്‍ ജോസഫ് വാഴക്കനെ പോലുള്ള ചിലര്‍ മാത്രമാണുള്ളത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്വന്തം ഗ്രൂപ്പിലുള്ളവര്‍ക്ക് തന്നെ അതൃപ്തിയുണ്ട്. 

ഉമ്മന്‍ചാണ്ടി ആന്ധ്രയിലേക്ക് വണ്ടികയറും മുമ്പേ എ ഗ്രൂപ്പ് പൂട്ടിക്കെട്ടാറായ അവസ്ഥയിലായിരുന്നു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് പി.ജെ കുര്യനും വി.എം സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ പോലും കെ.സി ജോസഫ് മാത്രമാണ് രംഗത്തെത്തിയത്. സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം താങ്ങും തണലുമായി നിന്ന ബെന്നിബഹാന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിക്കൊടുക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്കായില്ല. എന്നാല്‍ വാശിപിടിച്ച് ഗ്രൂപ്പ്കാരനല്ലാത്ത അടൂര്‍പ്രകാശിന്റെ സീറ്റ് നിലനിര്‍ത്തി കൊടുക്കുകയും ചെയ്തു. പിന്നീട് ബെന്നിയെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ നോക്കിയെങ്കിലും ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇപ്പോഴാണ് യു.ഡി.എഫ് കണ്‍വീനറുടെ കസേരയില്‍ ബെന്നിയെ ഇരുത്താനായത്. 

ഇപ്പോഴത്തെ നേതൃത്വത്തില്‍ ഗ്രൂപ്പ് നോമിനികളോ പ്രവര്‍ത്തകരോ ഇല്ലാത്തതിനാല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷിന് തെക്കന്‍ മേഖലയുടെയും എം.ഐ.ഷാനവാസിന് മധ്യമേഖലയുടെയും കെസുധാകരന്‍ വടക്കന്‍ മേഖലയുടെയും ചുമതല നല്‍കി, ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ സക്രീയമാക്കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം. പ്രചാരണ ചുമതല കെ.മുരളീധരന് നല്‍കിയതാണ് ഏറ്റവും ശക്തമായ തീരുമാനം. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനും എതിരാളികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാനും മുരളിയോളം കരുത്തനായ നേതാവ് ഇന്ന് കേരളത്തിലില്ല. 

സധാരണ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും ഗ്രൂപ്പുകള്‍ തീരുമാനിച്ച ശേഷം പരസ്പ്പര സഹകരണസംഘമായി പ്രവര്‍ത്തിച്ച് ജംമ്പോ പട്ടിക ഹൈക്കമാന്‍ഡിലെത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എത്രപേര്‍ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കട്ടെയെന്ന അഭിപ്രായമാണ് നേതാക്കന്‍മാര്‍ക്ക്. ഗ്രൂപ്പുകളെ പൊളിച്ചടുക്കുമ്പോഴും ജാതി,മത സമവാക്യം കൈവിടാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല എന്നും പുതിയ ഭാരവാഹികളുടെ പട്ടിക പരിശോധിച്ചാലറിയാം.

മുല്ലപ്പള്ളിയിലൂടെ എസ്.എന്‍.ഡി.പിയേയും കൊടിക്കുന്നില്‍ സുരേഷിലൂടെ ദളിത് വിഭാഗത്തെയും  കെ.മുരളീധരനിലൂടെയും എന്‍.എസ്.എസിനെയും എം.ഐ ഷാനവാസിലൂടെ മുസ്്‌ലിംസമുദായത്തെയും യു.ഡി.എഫ് കണ്‍വീനറായ ബെന്നിബഹാനിലൂടെ ക്രിസ്തീയ വിഭാഗങ്ങളെയും പിണക്കാതിരിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോഴും ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം ഗ്രൂപ്പ് പ്രസരം ഇല്ലാതാക്കുകയായിരുന്നു. എന്നാല്‍ സുധീരന്‍ സൂപ്പര്‍ ഗ്രൂപ്പായതോടെ അത് പൊളിഞ്ഞു. ആ ഗതി മുല്ലപ്പള്ളിക്ക് ഉണ്ടാവാതിരുന്നാല്‍ ജനപിന്തുണ കോണ്‍ഗ്രസിന് ലഭിക്കും, കോണ്‍ഗ്രസ് കൊലമാസാകും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (2 hours ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (2 hours ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (2 hours ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (3 hours ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (3 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (4 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (4 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (4 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (4 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (4 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (5 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (5 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (5 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (5 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends