പിണറായി മടങ്ങിയെത്തി; ഇനി സി പി എമ്മിൽ അച്ചടക്കം മടങ്ങിയെത്തും....

പിണറായിയില്ലാത്ത രണ്ടാഴ്ച കേരളത്തിൽ സംഭവിച്ചത് ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങളാണ്. കോടിയേരിയുടെ കൈയിൽ പാർട്ടി ഒട്ടും സുരക്ഷിതമല്ലെന്ന കാര്യമാണ് പിണറായി ഇല്ലാത്ത ദിവസങ്ങളിൽ തെളിഞ്ഞത്. ഇപി ജയരാജൻ ഒരു നല്ല മുഖ്യമന്ത്രി പോയിട്ട് മന്ത്രി പോലുമല്ലെന്ന് തെളിയിക്കപ്പെട്ടു.
ഒരു ജനനേതാവിന്റെ ഏറ്റവും വലിയ സവിശേഷത തന്റെ പിന്നിലുള്ള ടീമിനെ അഭിമാനപൂർവം നയിക്കുക എന്നതാണ്. പിണറായി തന്റെ പിന്നാലെ നടക്കുന്നവരോട് സ്നേഹം പ്രകടിപ്പിക്കാറില്ലെങ്കിലും അദ്ദേഹത്തിന് ടീമിനെ നയിക്കാൻ നന്നായറിയാം. ഇവിടെ ജയരാജനെ മുഖ്യമന്ത്രിയുടെ ചുമതലയിൽ പകുതി ഏൽപ്പിക്കുമ്പോൾ പിണറായി കരുതിയത് അത് തന്നെയായിരിക്കണം. എന്നാൽ താൻ ഒരു വലിയ പരാജയമാണെന്ന് ജയരാജൻ തെളിയിച്ചു.
അതേ സമയം പിണറായിക്ക് ആവശ്യം ജയരാജനെ പോലൊരു നേതാവിനെയാണ്. ജയരാജൻ ഒരു മിടുക്കനല്ലെന്ന് പിണറായിക്കറിയാം. തോമസ്ഐസക്കും എ.കെ ബാലനും മിടുക്കൻമാരാണ്. എന്നാൽ അവരുടെ മിടുക്ക് പിണറായിക്ക് വേണ്ട. കോടിയേരിയെ മന്ത്രിയാക്കാത്തതും നിയമസഭാംഗമാക്കാത്തതും അതു കൊണ്ടാണ്. എം.എ. ബേബിയെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ചതും അതു കൊണ്ടുതന്നെയാണ്. എം എ ബേബി കേരള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതെന്നും പിണറായിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാൽ പി.ബി അംഗം എന്നനിലയിൽ ബേബിയെ പിണറായി അധിക്ഷേപിക്കുന്നില്ലെന്ന് മാത്രമേയുള്ളു.
കന്യാസ്ത്രിവിഷയത്തിൽ കോടിയേരി സഭക്ക് അനുകൂലമായി നടത്തിയ ആദ്യ പ്രസ്താവനയി ൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല. കാരണം സഭയെ പിണക്കി സി പി എമ്മിന് മുന്നോട്ടു പോകുന്നില്ല. കോടിയേരിയാണ് ക്രൈസ്തവ മത മേലധൃക്ഷൻമാരുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവ്. ഫ്രാങ്കോ ഉൾപ്പെടെ നിരവധി ബിഷപ്പുമാരുമായി കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്.
തെരഞ്ഞടുപ്പ് വരുമ്പോൾ ബിഷപ് ഹൗസുകൾ തേടി പോകുന്നത്. കോടിയേരിയാണ്. പിണറായി ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല. ഇക്കാര്യത്തിൽ കോടിയേരിക്കാപ്പമാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. കോടിയേരിയും മുല്ലപ്പള്ളിയും സംസാരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയും കെ എം മാണിയും നിശബ്ദത പുലർത്തുന്നു. അവർക്കും അത് മാത്രമാണ് പോംവഴി. തെരഞ്ഞടുപ്പ് രാഷ്ട്രീയം നിലനിൽക്കുന്ന കാലത്തോളം ഇത് തുടരും . പിണറായിയുടെ അനുവാദത്തോടെയാണ് കോടിയേരി സംസാരിച്ചതെന്ന് നമുക്ക് കരുതാം.
പിണറായി ഒരു പക്ഷേ കന്യാസ്ത്രിമാരെ അഭിനന്ദിച്ചേക്കാം. കാരണം അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് അങ്ങനെ മാത്രമേ സംസാരിക്കാൻ കഴിയുകയുളളു. എന്നാൽ രമേശ് ചെന്നിത്തലക്ക് കന്യാസ്ത്രിമാരെ അനുകൂലിച്ചേ മതിയാകൂ. ഇനിയും ദീർഘനാൾ പിണറായി മാറി നിന്നാൽ സി പി എം തകരുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha























