പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം മതിലിനുമുകളിലൂടെ പായും... മൊബൈല്‍ ഫോണും ഇറച്ചിയും മദ്യവും ദിവസവും പറന്നെത്തും; ക്രിമിനലുകളുടെ സ്വന്തം കണ്ണൂർ ജയിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ ക്രിമിനലുകളുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നിൽ പല കളികളും ഉണ്ട് എന്ന തന്നെ പറയാം. പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം അവരാഗ്രഹിക്കുമ്പോൾ മതിലിനുമുകളിലൂടെ പറന്നെത്തും. കൂടാതെ മദ്യവും മൊബൈൽ ഫോണും കൈകളിലെത്തും. രാഷ്ട്രീയ സ്വാധീനമുള്ള തടവുകാര്‍ ജയിലില്‍ ആധിപത്യമുറപ്പിച്ച് ഇവിടെ ചട്ടലംഘനം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇത് അന്വേഷിക്കാന്‍ ജഡ്ജിമാരുടെ സംഘം എത്തിയിരുന്നു. പുറത്തു നിന്ന് തടവുകാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് തടയാന്‍ പുറത്ത് കാവല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.
ഞായറാഴ്ച ഇത്തരത്തില്‍ മദ്യവും ഇറച്ചിയും മറ്റും എറിഞ്ഞു കൊടുക്കാനെത്തിയവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബിഗ് ഷോപ്പറില്‍ സാധനങ്ങളുമായെത്തിയവര്‍ ജയിലിനകത്തേയ്ക്ക് എറിയുമ്ബോള്‍ ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വനിതാ ജയിലിനും സ്‌പെഷ്യല്‍ സബ് ജയിലിനും അടുത്തുള്ള മതിലിന്റെ പുറത്തു നിന്നാണ് സാധനങ്ങള്‍ ഇട്ടുകൊണ്ടിരുന്നത്. ജയില്‍ ആശുപത്രിക്ക് സമീപം വീഴത്തക്ക വിധമാണിത്. ഈ സമയം ഡ്യൂട്ടിക്കു വരികയായിരുന്ന ജീവനക്കാരന്‍ ഇതു കണ്ടു. ഇയാള്‍ ബൈക്കിന്റെ ഹോണ്‍ തുടരെ അടിച്ച് മറ്റു ജീവനക്കാരെ അറിയിച്ചു.
അവര്‍ ഓടി വന്നപ്പോള്‍ മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. മൂന്നുകെട്ട് ഇറച്ചി, ഒരു കെട്ട് ബേക്കറി പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിച്ചാണ് സംഘം കടന്നത്. ജീവനക്കാര്‍ കാണുന്നതിനു മുന്‍പ് എന്തൊക്കെ എറിഞ്ഞു കൊടുത്തെന്ന് വ്യക്തമല്ല. മദ്യവും മൊബൈല്‍ ഫോണുമുള്‍പ്പെടെയുള്ളവയാകാം ഉത്തരത്തില്‍ എറിഞ്ഞതെന്ന് കരുതുന്നു. നേരത്തേ തന്നെ ഇങ്ങനെ സാധനങ്ങള്‍ ജയിലില്‍ എത്തുന്നുണ്ടെന്ന് പരാതികള്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha























