ജയിലിലുള്ള ഫ്രാങ്കോയെ കാണാൻ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും എത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; സംഭവങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ...
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ സഹായമെത്രാന്‍ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും ജയിലിലെത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം.
ജയിലിലുള്ള ബിഷപ്പിനെ കാണുവാൻ സഹായമെത്രാന്‍ ജേക്കബ് മുരിക്കലിനൊപ്പം രൂപതാ വാക്താവ് ഫാ ചന്ദ്രന്‍ കുന്നേൽ ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും 15 മിനിറ്റോളം ബിഷപ്പിനൊപ്പം ജയിലില്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞതായും, തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന.
അതേസമയം ഇന്നലെ ജയിലില്‍ തന്റെ ആദ്യ ദിവസമായിരുന്നു മുളയ്ക്കലിന് കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പില്‍ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.
https://www.facebook.com/Malayalivartha