പ്രാർത്ഥനയിലും പുസ്തകവായനയിലും മുഴുകി ബിഷപ് ഫ്രാങ്കോമുളയ്ക്ക് ലിന് ജയിലിലെ ആദ്യദിനം... ബിഷപ്പ് നിരപരാധിയാണെന്ന് നൂറ് ശതമാനം ബോധ്യമുണ്ട്; ബിഷപ്പിന്റെ കൈമുത്തി മുക്കാല്‍ മണിക്കൂര്‍ നീണ്ട ചർച്ച... നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്ന് പി.സി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എ ജയിലില്‍ ഇന്നലെ സന്ദര്‍ശിച്ചു. ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിഷപ്പുമായുള്ള പി.സി ജോര്‍ജിന്റെ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.
പ്രാര്‍ത്ഥനയിലും പുസ്തകവായനയിലും മുഴുകി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ജയിലിലെ ആദ്യദിനം.തിങ്കളാഴ്ച ജയിലിലെത്തിയ ശേഷം ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങി. രാത്രി ഭക്ഷണം കഴിച്ചില്ല
ഇന്നലെ പുലര്‍ച്ചെ തന്നെ ഉറക്കമുണര്‍ന്നു. പ്രഭാത ഭക്ഷണം കഴിച്ച ശേഷം ജയിലില്‍ ലഭ്യമായ പത്രങ്ങള്‍ വായിച്ചു. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.
സഹതടവുകാരോടു കാര്യമായ സമ്പര്‍ക്കം പുലര്‍ത്തിയില്ല ജയില്‍ ലൈബ്രറിയില്‍ നിന്ന് രണ്ടു പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. ജയിലില്‍ ബിഷപ്പിനെ കാണാനെത്തിയ പഴ്‌സണല്‍ അസിസ്റ്റന്റ് ഫാ ഇ.ജെ അജില്‍ പ്രാര്‍ഥനാ പുസ്തകങ്ങള്‍ കൈ മാറി. ജയിലില്‍ അനുവദിക്കപ്പെട്ട സമയത്ത് ഫെ്എം റേഡിയോ പ്രക്ഷേപണം ശ്രദ്ധയോടെ കേട്ടു.
എന്നാൽ സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്നും താന്‍ ബിഷപ്പിന്റെ കൈമുത്തിയെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. അതേസമയം തനിക്കെതിരായ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജിനെതിരെ ബിഷപ്പ് കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പരാതി നല്‍കി. കോട്ടയം എസ്.പിയെ നേരില്‍ കണ്ടാണ് പരാതി സമര്‍പ്പിച്ചത്.
പി.സി ജോര്‍ജ് കോട്ടയം പ്രസ് ക്ലബിലും പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വസതിയിലും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെയും തന്റെ കുടുംബത്തേയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും മാനക്കേടുണ്ടാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വാക്കുപയോഗിക്കുകയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും അപമാനിക്കുകയും ചെയ്ത ത് തങ്ങള്‍ക്ക് മാനഹാനിയും കഠിനമായ മനോവേദനയും ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ പി.സി ജോര്‍ജിനെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് നടപടി.
https://www.facebook.com/Malayalivartha

























