Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

രാത്രി യാത്ര ഒഴിവാക്കണമെന്ന് പറയുന്നതിന് കാരണം ; കേരളത്തില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ യു.എന്നിലെ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റിന് പ്രസക്തിയേറുന്നു

26 SEPTEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഒരു നിമിഷത്തെ അശ്രദ്ധയാകാം വലിയൊരു നഷ്ടത്തിന് കാരണമാകുകുന്നത്. പ്രിയ സംഗീതജ്ഞന്‍ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടം വളരെ വേദനയോടെയാണ് മലയാളികള്‍ കേട്ടത്. നമ്മുടെയും ഒപ്പമള്ളവരുടെയും സുരക്ഷയ്‌ക്കായി സ്വയം നമ്മള്‍ തന്നെ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ പറയുകയാണ് മലയാളിയും യു.എന്നിലെ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

'ഒഴിവാക്കാനാകുന്ന മരണങ്ങള്‍..!

'വിമാനത്താവളത്തില്‍ യാത്ര അയക്കാന്‍ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?'
എന്‍റെ സുഹൃത്ത്, ദുബായില്‍ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്. 'ഞാന്‍ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകള്‍ മരിക്കുന്നു. എനിക്ക് മടുത്തു' ഞാന്‍ പറഞ്ഞു.

'മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എന്‍റെ അടുത്ത സുഹൃത്ത് നാട്ടില്‍ നിന്നും വരികയാണ്. അവന്‍ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോള്‍ വന്നു. കൂട്ടുകാരനെ യാത്രയയക്കാന്‍ പോയ അവന്‍റെ കുട്ടികളും ഡ്രൈവറും അപകടത്തില്‍ പെട്ടു, മകന്‍ മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. അവന്‍ വരുമ്ബോള്‍ അവനെ എയര്‍പോര്‍ട്ടില്‍ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച്‌ നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. 'എന്‍റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകന്‍ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതില്‍ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? ' അതാണ് ഞാന്‍ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകള്‍ വാസ്തവത്തില്‍ ജീവനുകള്‍ രക്ഷിക്കുന്നുണ്ട്. പക്ഷെ 'സംഭവിക്കാത്ത അപകടം' ആകുമ്ബോള്‍ ആരും ഓര്‍ക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്ബോള്‍ ആണ് 'ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ' എന്ന് ഓര്‍ക്കുന്നത്.'

സംഗതി സത്യമാണ്. കേള്‍ക്കുമ്ബോള്‍ നിസ്സാരമായ നിര്‍ദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. പറ്റിയാല്‍ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കില്‍ നാട്ടില്‍ നിന്നും എയര്‍പോര്‍ട്ടില്‍ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രം സ്വയം പോയാല്‍ മതി, അപ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീര്‍ച്ചയായും കുറക്കാന്‍ പറ്റും.

ഇന്നിപ്പോള്‍ ബാലഭാസ്കറിന്റെ കുഞ്ഞിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ അനവധി പേര്‍ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയര്‍പോര്‍ട്ട് യാത്ര പോലെ തന്നെ ഞാന്‍ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുന്‍പും റോഡിലൂടെയുള്ള ദൂരയാത്രകള്‍ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്ബോള്‍ നിങ്ങള്‍ അപകട സാധ്യത കുറയ്ക്കുകയാണ്.
പകലും രാത്രിയും കേരളത്തിലെ റോഡുകള്‍ കൊലക്കളങ്ങള്‍ ആണ്.

'എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?' എന്നൊരു ലേഖനം എഴുതിയാണ് ഞാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വര്‍ഷം മുന്‍പ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വര്‍ഷം നാലായിരത്തിന് മുകളില്‍ ആളുകളാണ് കേരളത്തിലെ റോഡുകളില്‍ ചത്തൊടുങ്ങുന്നത്. ഒരു വര്‍ഷം മുന്നൂറു മലയാളികളാണ് കേരളത്തില്‍ കൊല ചെയ്യപ്പെടുന്നത് എന്നോര്‍ക്കണം. എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കില്‍ യു കെ യിലെ 'ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവ്' പോലെ പോലീസിനേക്കാള്‍ ശക്തമായ - കൂടുതല്‍ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കില്‍ ഒരു വര്‍ഷം പതിനായിരത്തോളം മലയാളികള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന അപകടങ്ങളില്‍ മരിക്കില്ലായിരുന്നു.
തല്‍ക്കാലം ഇതൊക്കെ 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങള്‍ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിര്‍മ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങള്‍ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവന്‍ കാത്തു രക്ഷിക്കുക എന്നതേ നിര്‍വാഹമുള്ളൂ.

എന്‍റെ വായനക്കാര്‍ രണ്ടു കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.

1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.

2. രാത്രിയിലെ ദൂര യാത്രകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.

ഇതിലൂടെ നിങ്ങള്‍ നിങ്ങളുടെയും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെയും ജീവന്‍ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങള്‍ക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്ബോള്‍ 'മുരളിച്ചേട്ടന്‍ എപ്പോഴും പറയാറുണ്ട്' എന്ന് കേള്‍ക്കുന്നതില്‍ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധന്‍ എന്ന അര്‍ത്ഥത്തില്‍ എന്‍റെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓര്‍ക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം.

ബാലഭാസ്‌കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ ദയവായി ഒഴിവാക്കണം.
ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും വേണം. ആളുകള്‍ക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാല്‍ അത്രയും ആയില്ലേ'.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (4 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (5 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (5 hours ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (6 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (11 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (11 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (11 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (11 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (11 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (11 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (11 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (11 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (11 hours ago)

Malayali Vartha Recommends