'സാമി 2"കാണാൻ ഭാര്യയെയും കൂട്ടിയിറങ്ങിയപ്പോൾ ഭാര്യയുടെ നോട്ടം തന്നെക്കാൾ സുന്ദരനായ പുരുഷനോടാണെന്ന് മാരിയപ്പൻ തെറ്റിദ്ധരിച്ചു; അതേ രംഗം സിനിമയിലും കണ്ടതോടെ പഴയ സംശയരോഗി വീണ്ടും തലപൊക്കി തുടങ്ങി: ഭാര്യയോട് സ്നേഹംനടിച്ച് വീട്ടിൽ എത്തിയതോടെ അരങ്ങേറിയത് നടുക്കുന്ന ക്രൂരത- ഒടുവിൽ സമതലതെറ്റി ഉടുമുണ്ടിൽ ആത്മഹത്യചെയ്യാൻ ഇറങ്ങിയപ്പോൾ... അരുംകൊലയുടെ ചുരുളുകളഴിയുന്നു

തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഫോർട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് മാറിയപ്പൻ എന്ന് മനസിലായത്. സിനിമാ തിയേറ്ററിൽ ഭാര്യ ആരെയോ കണ്ട് ചിരിച്ചുവെന്ന സംശയമാണ് തന്നെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് മണക്കാട് മുക്കോലയ്ക്കൽ കൊലപാതകക്കേസിൽ അറസ്റ്റിലായ മാരിയപ്പൻ പൊലീസിന് മൊഴി നൽകിയത്.
സാമി 2 എന്ന സിനിമ കാണാൻ ഇരുവരും പോയിരുന്നു. തിയേറ്ററിൽ വച്ച് കന്നിയമ്മാൾ പുരുഷൻമാരെ കണ്ട് ചിരിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായി. സിനിമയിലും സമാന സ്വഭാവത്തിലുള്ള സീനും കൊലപാതകവും കാണാനിടയായ മാരിയപ്പന് ഭാര്യയോട് പകയായി. വീട്ടിലെത്തിയപ്പോൾ ഇതേച്ചൊല്ലി കലഹമായി. ഇതിനിടയിൽ മാരിയപ്പൻ ചുറ്റിക കൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ച് വീഴ്ത്തി. അബോധാവസ്ഥയിൽ നിലത്തുവീണ കന്നിയമ്മാളിന്റെ കഴുത്തറുത്തു. തുടർന്ന് ഇയാൾ സ്കൂട്ടർ ഓടിച്ചുപോയി. പേരൂർക്കടയ്ക്ക് സമീപം മൊബൈൽഫോൺ വലിച്ചെറിഞ്ഞു. ഇത് പിന്നീട് ഒരു ആട്ടോ ഡ്രൈവർക്ക് കിട്ടി. കൊലപാതകക്കേസിൽ പൊലീസ് അന്വേഷിക്കുന്ന ആളുടേതാണ് മൊബൈലെന്ന് മനസിലാക്കി ആട്ടോ ഡ്രൈവർ ഇത് പൊലീസിന് കൈമാറി. സ്കൂട്ടർ വഴിയിലുപേക്ഷിച്ച് അതുവഴി വന്ന ബൈക്കിൽ ലിഫ്ട് ചോദിച്ച് പാലോടും അവിടെ നിന്ന് ലോറിയിൽ ചെങ്കോട്ടയിലും തെങ്കാശിവഴി ബസിൽ തിരുനെൽവേലിയിലുമെത്തി.
കൈയിലുണ്ടായിരുന്ന പണം തീർന്ന് അവിടെ ചുറ്റിത്തിരിയുന്നതിനിടെ ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചു. ഉടുമുണ്ടിൽ തൂങ്ങിമരിക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. സംശയകരമായ സാഹചര്യത്തിൽ കറങ്ങിനടന്ന മാരിയപ്പനെ തിരുനെൽവേലി പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഫോർട്ട് പൊലീസ് അന്വേഷിച്ചുവരുന്ന കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. ഫോർട്ട് പൊലീസെത്തി ഇയാളെ ഇന്നലെ കൊണ്ടുവന്നു. കൊലപാതകം നടന്ന വീട്ടിലും സ്കൂട്ടർ ഉപേക്ഷിച്ച സ്ഥലത്തും ഒളിവിൽ കഴിഞ്ഞ പ്രദേശങ്ങളിലും മാരിയപ്പനെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് അസി. കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ സി.ഐ അജിചന്ദ്രനും സംഘവുമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























