പോലീസ് തിരുവനന്തപുരത്ത് തപ്പിയപ്പോള്‍ ടീച്ചര്‍ ശിഷ്യനേയും കൊണ്ട് മുങ്ങിയത് ചെന്നൈ ആഢംബര ഹോട്ടലില്‍; തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ഡെറോണി ടീച്ചര്‍ക്ക് കുട്ടികളെ മയക്കാന്‍ പ്രത്യേക കഴിവ്; ടീച്ചറുടെ മാതൃവാത്സല്യം ഇതിന് വേണ്ടിയായിരുന്നോന്നറിഞ്ഞ് ഞെട്ടിത്തരിച്ച് രക്ഷിതാക്കള്‍

തണ്ണീര്‍മുക്കത്തു നിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരുടെ കണ്ണ് തള്ളിപ്പോയി. വളരെ പ്ലാന്‍ ചെയ്താണ് തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ചേര്‍ത്തല നഗരസഭ 24ാം വാര്‍ഡ് ഗിരിജാലയത്തില്‍ ഡെറോണി തമ്പിയും (മിനി41) ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയേയും കൊണ്ട് നാടുവിട്ടത്.
ഡൊറോണി ടീച്ചര്‍ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു. അവരുടെ സ്‌നേഹ പ്രകടനവും തലോടും ചില വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കിലും അതവര്‍ മാതൃവാത്സല്യമായാണ് കണ്ടത്. പിന്നീട് തട്ടും തലോടലും കൂടിയപ്പോള്‍ പക്വത നേടിയ ചില കുട്ടികള്‍ ടീച്ചറിന്റെ അസുഖം തിരിച്ചറിഞ്ഞു. അങ്ങനെ അവര്‍ ടീച്ചറിന് രഹസ്യമായി പേരുമിട്ടു. അവരുടെ ഇക്കിളി വെളിവാകുന്ന സ്റ്റൈലന്‍ പേര്. ടീച്ചര്‍ ക്ലാസിലെത്തുമ്പോള്‍ പിന്നെ കൂട്ട ചിരിയാകും. ഇത് ചില കുട്ടികളുടെ വീട്ടുകാര്‍ അറിഞ്ഞെങ്കിലും ഇത്രയ്ക്കാകുമെന്ന് പ്രതീക്ഷിച്ചില്ല.
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ പൊലീസ് നീക്കമാണ് ഡെറോണി ടീച്ചറെ കുടുക്കിയത്. ചേര്‍ത്തലയില്‍നിന്നു ചെന്നൈയിലെത്തിയ പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ കണ്ടെത്തിയത്. ഡെറോണിയെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യം ലഭിച്ചു. വിദ്യാര്‍ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്‌ക്കെതിരേ കേസെടുത്തു.
അധ്യാപിക നേരത്തേ വിദ്യാര്‍ഥിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഗുരുശിഷ്യ ബന്ധം മാത്രമേയുള്ളൂ എന്നാണ് അധ്യാപിക പറഞ്ഞത്. തുടര്‍ന്നു വിദ്യാര്‍ഥിയുടെ വീട്ടിലെത്തി അധ്യാപിക സംസാരിച്ചിരുന്നു. അധ്യാപികയെ യാത്രയാക്കാന്‍ ബസ് സ്‌റ്റോപ്പിലേക്കെന്നു പറഞ്ഞു വിദ്യാര്‍ഥി ഒപ്പം പോയി. തുടര്‍ന്ന് ഇരുവരും ചേര്‍ത്തലയിലേക്കും അവിടെനിന്നു തിരുവനന്തപുരത്തേക്കും പോയി. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
തിരുവനന്തപുരത്തുനിന്നു സ്വകാര്യ ബസില്‍ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ ഹോട്ടലില്‍ താമസിച്ചുകൊണ്ടു വാടകയ്ക്കു വീടെടുക്കാന്‍ ശ്രമിച്ചു.
വീടു കണ്ടെത്തി 40,000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ചെലവുകള്‍ക്കായി സ്വര്‍ണ പാദസരം വിറ്റു 59,000 രൂപ സമാഹരിച്ചിരുന്നു. ഇതില്‍ നിന്നാണ് അഡ്വാന്‍സ് നല്‍കിയത്. 10,000 രൂപ ആറമ്പാക്കത്ത് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലും നല്‍കി.
ചെന്നൈയില്‍ നിന്നു സിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെ പൊലീസിന് ഇവരെക്കുറിച്ചു കൃത്യമായ വിവരം കിട്ടി. ഇങ്ങനെയാണു പൊലീസ് എത്തി ഇവരെ പിടികൂടി വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്. പിന്നീടു ചേര്‍ത്തല ഡിവൈഎസ്പി ഓഫിസിലെത്തിച്ചു മൊഴിയെടുത്തു. അധ്യാപികയുടെ 10 വയസ്സുള്ള മകന്‍ അകന്നു കഴിയുന്ന ഭര്‍ത്താവിനൊപ്പമാണ്.
https://www.facebook.com/Malayalivartha























