എൽഡിഎഫിന് തിരിച്ചടി ; കൊടുവള്ളിയിൽ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കി ; എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്; വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു

കൊടുവള്ളി മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ എതിർ സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ എ.എ.റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. സുപ്രീം കോടതിയിൽ പോകുന്നതിന് സാവകാശം ലഭിക്കാൻ സ്‌റ്റേ അനുവദിക്കണ കാരാട്ട് റസാഖിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് കോടതി 30 ദിവസത്തെ സ്‌റ്റേ അനുവദിച്ചത്. എന്നാൽ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാനാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ നിയമസഭാ സ്പീക്കറുടെ നിലപാട് നിർണായകമാകുമെന്നാണ് രാഷ്ട്രീയ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ, എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
എം.എ.റസാഖ് വാർഡ് മെമ്പർ ആയിരിക്കുമ്പോൾ ഉപഭോക്താവിന്റെ 20000ത്തോളം തുക തട്ടിയെടുത്തു എന്നൊരു കേസ് ഉണ്ടായിരുന്നു. ആ കേസ് പിന്നീട് ഒത്തുതീർപ്പ് ആകുകയും റസാക്ക് കുറ്റക്കാരനല്ലായെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉപഭോക്താവിനെ വീണ്ടും സമീപിക്കുകയും ഉപയോക്താവിന്റെ വീഡിയോ ഉപയോഗിച്ച് മണ്ഡലത്തിലുടനീളം കള്ളം പ്രചരിപ്പിക്കുകയും ചെയ്തു. അടിസ്ഥാന രഹിതമായകാര്യം ചൂണ്ടിക്കാട്ടിയാണ് എതിർ സ്സ്ഥാനാർഥിക്ക് നേരെ വ്യക്തി ഹത്യ നടത്തിയത്.
കൊടുവള്ളി പഞ്ചായത്തിലെ വാർഡ് മെമ്പറായിരുന്ന എ.എ.റസാഖ് ഒരു ഉപഭോക്താവിന്റെ തുക തട്ടിയെടുത്തെന്ന പേരിൽ പ്രചരിച്ച വീഡിയോയ്‌ക്കെതിരെയാണ് മണ്ഡലത്തിലെ രണ്ട് വോട്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരമൊരു വീഡിയോ തങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കാരാട്ട് റസാഖിന്റെ അഭിഭാഷകൻ വാദിച്ചത്. പക്ഷേ കാരാട്ട് റസാഖിന്റെ പ്രചാരണ വാഹനം ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച ദൃശ്യങ്ങൾ തെളിവായി ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിർകക്ഷികൾ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും തിരഞ്ഞെടുപ്പ് കണക്കിൽ വീഡിയോ നിർമിച്ചത് കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം തിരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha


























