പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്

കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകായിരുന്നു അദ്ദേഹം.
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്കാണ് തടഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കുന്നതിനാണ് ഇത്. സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സമയം അനുവദിച്ചതില്‍ സന്തോഷമുണ്ട്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനവിധി തനിക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായുള്ള ഒരു പരാതിയും പ്രവര്‍ത്തനവുമാണ് നടന്നത്. അതുസംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട് റസാഖ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംഎ റസാഖിനെ 573 വോട്ടിനാണ് കാരാട്ട് റസാഖ് തോല്‍പ്പിച്ചത്.
എന്നാൽ എതിർ സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ എ.എ.റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം ഹൈക്കോടതി വിധ് മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. എം എ റസാഖിനെ വ്യക്തിപരമായ തേജോവധം ചെയ്ത് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. സുപ്രീംകോടതിയില്‍ പോകാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് എ കെ മുനീര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ട അഴീക്കോട് എം എല്‍ എ കെ എം ഷാജി നിയമസഭയില്‍ വരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ വിഷയത്തിലെ സ്പീക്കറുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും എം.കെ. മുനീര്‍ പറഞ്ഞു.
എം.എ.റസാഖ് വാർഡ് മെമ്പർ ആയിരിക്കുമ്പോൾ ഉപഭോക്താവിന്റെ 20000ത്തോളം തുക തട്ടിയെടുത്തു എന്നൊരു കേസ് ഉണ്ടായിരുന്നു. ആ കേസ് പിന്നീട് ഒത്തുതീർപ്പ് ആകുകയും റസാക്ക് കുറ്റക്കാരനല്ലായെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉപഭോക്താവിനെ വീണ്ടും സമീപിക്കുകയും ഉപയോക്താവിന്റെ വീഡിയോ ഉപയോഗിച്ച് മണ്ഡലത്തിലുടനീളം കള്ളം പ്രചരിപ്പിക്കുകയും ചെയ്തു. അടിസ്ഥാന രഹിതമായകാര്യം ചൂണ്ടിക്കാട്ടിയാണ് എതിർ സ്സ്ഥാനാർഥിക്ക് നേരെ വ്യക്തി ഹത്യ നടത്തിയത്.
കൊടുവള്ളി പഞ്ചായത്തിലെ വാർഡ് മെമ്പറായിരുന്ന എ.എ.റസാഖ് ഒരു ഉപഭോക്താവിന്റെ തുക തട്ടിയെടുത്തെന്ന പേരിൽ പ്രചരിച്ച വീഡിയോയ്‌ക്കെതിരെയാണ് മണ്ഡലത്തിലെ രണ്ട് വോട്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരമൊരു വീഡിയോ തങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കാരാട്ട് റസാഖിന്റെ അഭിഭാഷകൻ വാദിച്ചത്. പക്ഷേ കാരാട്ട് റസാഖിന്റെ പ്രചാരണ വാഹനം ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച ദൃശ്യങ്ങൾ തെളിവായി ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിർകക്ഷികൾ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും തിരഞ്ഞെടുപ്പ് കണക്കിൽ വീഡിയോ നിർമിച്ചത് കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം തിരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha


























