ആര്‍പ്പോ ആര്‍ത്തവത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും വലിച്ചു കീറിയ മുസ്ലീംലീഗ് വനിതാ നേതാവ് ഷാഹിനയുടെ പോസ്റ്റ് വിവാദത്തിലേക്ക്...

സ്ത്രീകളുടെ രഹസ്യാവയവത്തെ അതേപടി പകര്‍ത്തിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പ്രവേശന കവാടത്തെയും പരിപാടിയേയും രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും വലിച്ചു കീറിയും ജനുവരി 16 ന് മുസ്ലീംലീഗ് വനിതാ നേതാവ് ഷാഹിന തന്റെ പേജില്‍ ഇട്ട പോസ്റ്റും വിവാദത്തിലേക്ക്.
കേരളം മുഴുവന്‍ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റ് പ്രവാസിയുടെ എഫ് ബി പോസ്റ്റ് അടിച്ചുമാറ്റിയതാണെന്നാണ് ആരോപണം. നവോത്ഥാന സംഘടനകളുടെ ആര്‍പ്പോ ആര്‍ത്തവത്തെ പരിഹസിച്ചു രംഗത്തെത്തിയ ഷാഹിനയുടെ പോസ്റ്റ് ഏറെ വൈറലായിരുന്നു.
വിവാദത്തില്‍ കുടുങ്ങിയത് വനിതാ ലീഗ് നേതാവ് ഷാഹിനാ നിയാസിയാണ്. അക്ഷരംപോലും മാറ്റാതെയും കടപ്പാട് വെയ്ക്കാതെയും മുഹമ്മദ് സാലി എന്ന പ്രവാസി ചെയ്ത പോസ്റ്റ് രണ്ടു ദിവസത്തിന് ശേഷം ആയിരുന്നു ലീഗ് വനിതാനേതാവ് ആദ്യം സ്വന്തം പോസ്റ്റായി ഉപയോഗിച്ചത്.
ഇത് പെട്ടെന്ന് തന്നെ വൈറലായിരുന്നു. എന്നാല്‍ ജനുവരി 14 ന് അങ്ങാടിപ്പുറം സ്വദേശിയായ മുഹമ്മദ് സാലി ഇട്ട പോസ്റ്റ് വരിവണ്ണ വ്യത്യാസം കൂടാതെ അതേപടി പൊടിതട്ടിയിടുകയായിരുന്നു ഷാഹിന എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ഈ പോസ്റ്റ് അതിരൂക്ഷ സ്ത്രീവിരുദ്ധകമ്യൂണിസ്റ്റ് വിരുദ്ധ പ്രയോഗങ്ങളും മുഖ്യമന്ത്രിയെ വ്യക്തിപരമായിതന്നെ അധിക്ഷേപിക്കു നിലയിലുള്ളതും ആയിരുന്നു. ഈ പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തൊട്ടുപിന്നാലെ ഷാഹിനയുടെ പോസ്റ്റ് താന്‍ മുമ്പ് എഴുതിയതാണെന്ന് വ്യക്തമാക്കി മുഹമ്മദ് സാലി തന്നെ രംഗത്തു വന്നു. തന്റെ പേര് പറയാതിരുന്നതിനോ കടപ്പാട് വയ്ക്കാതിരുന്നതിനോ പ്രതിഷേധമില്ലെന്നു മുഹമ്മദ് സാലി പറയുന്നുണ്ട്. വിവാദമായതോടെ പിന്നീട് ഷാഹിന പോസ്റ്റില്‍ തിരുത്തല്‍ വരുത്തി കടപ്പാട് രേഖപ്പെടുത്തി.
നേരത്തേ തന്നെ സ്ത്രീവിരുദ്ധതയും മുഖ്യമന്ത്രിക്കെതിരേ ഉപയോഗിച്ച ഭാഷയുടേയും പേരില്‍ കമ്മികളുടെ കട്ട വിമര്‍ശനം നേരിട്ട ഷാഹിന കോപ്പിയടി പിടിക്കുക കൂടി ചെയ്തതോടെ കുടുങ്ങി. തുടര്‍ന്ന് ഷാഹിനയെ പിന്തുണച്ചും അനേകര്‍ എത്തി. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഷാഹിനയുടെ സ്വന്തം വാക്കുകളെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
മുഹമ്മദ് സാലിയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്...
തെരുവിൽ ചുംബന സമരമൊരുക്കിയും,
80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും,
മാറ് പൊളിച്ച് ന്യൂഡിറ്റി പ്രദർശിപ്പിച്ചും
കേരളത്തിലെ സ്ത്രീകളെ അപഹസിച്ച
സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു
ആർപ്പോ ആർത്തവം.
തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി
വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ
പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം
മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള
വഴിയൊരുക്കണം.
മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീര ഭാഗത്തെ മത
വേദിയിൽ മുന്നറിയിപ്പ് നൽകിയതിന്റെ പേരിൽ
പ്രഫസർ ജൗഹറിനെ ക്രൂശിച്ച സഖാക്കൾ, അവരുടെ
സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു
വെക്കാൻ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യ
ഭാഗം പൊളിച്ചിട്ടു കൊടുക്കുന്ന പ്രതീകമാണ് ഈ
കവാടം.
സ്ത്രീയുടെ ആർത്തവം, പുരുഷന്റെ ഇന്ദ്രിയം,
മനുഷ്യന്റെ മലം, മൂത്രം... ഇവയോടെല്ലാം ഓരോ
മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കൽപ്പന
വിചാരങ്ങളുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ
ആർത്തവമുള്ള സ്ത്രീകൾ കടക്കാൻ പാടില്ലെന്നത്
അവരുടെ വിശ്വാസമെങ്കിൽ, ലൈംഗിക
ബന്ധത്തിലേർപ്പെട്ട പുരുഷൻ ദേഹ ശുദ്ധി
വരുത്തുന്നത് വരെ മസ്ജിദിൽ കയറുന്നതും
ആരാധന അർപ്പിക്കുന്നതും ഇസ്‌ലാമും
വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ
പാഠമാണ്. അത് പ്രചരിപ്പിക്കാൻ ഭരണഘടന
സ്വാതന്ത്ര്യം വക വെച്ച് നൽകിയിട്ടുമുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ
അത് കുടിക്കാം, ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി
സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ
കുത്തിവെക്കാം, പാൽ സൊസൈറ്റിക്കാർ വീടുകളിൽ
നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ
വീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച്
ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ
വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ
ഇഷ്ടം, സ്വാതന്ത്ര്യം.
എന്നാൽ അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന
സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും
അവർ പരിവാനമായി കാണുന്ന ഭാഗങ്ങളെയും
പൊതുവായി പ്രദർശിപ്പിക്കുന്നത് പൊതു
സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിങ്ങൾക്ക്
അങ്ങനെ പ്രദർശിപ്പിച്ചേ തീരൂവെങ്കിൽ പൊതുവായ
പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി
വനിതാ സഖാക്കൾ മുതൽ വി.എസ് അച്യുതാന്ദനും
പിണറായിയും അടക്കമുള്ളവരുടെ പ്രോപർ
പ്രൈവറ്റ് പ്രോപ്പർട്ടിയാണ് പ്രദർശിപ്പിക്കേണ്ടത്.
ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള
മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട്
വരാനായിരുന്നു സഖാക്കളുടെ പ്ലാൻ.
എന്നാൽ ഈ കവാട ചിത്രം കണ്ടപ്പോൾ
പിണറായിക്ക് നാട്ടിൻ പുറങ്ങളിൽ പലപ്പോഴും
കേൾക്കുന്ന-
"ഇജൊന്ന് *^&$$%^# ൽ ക്ക് നടന്നാ..." എന്ന ഡയലോഗ്
ഓർമ്മ വന്നതോ അതോ പെണ്ണുളുപ്പ്
അൽപമുണ്ടാകാൻ സാധ്യതയുള്ള ഭാര്യ കമല
വിജയൻ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി
^&$$%^# ൽ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും
നാണിപ്പിക്കുന്ന ഒരു വർഗ്ഗം ലോകത്ത് 21-ന്നാം
നൂറ്റാണ്ടിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് നിങ്ങൾ
സഖാക്കൾ മാത്രമായിരിക്കും.
ഇങ്ങനെ പോയാൽ മിക്കവാറും സഖാക്കൾ അടുത്ത
തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസത്തെ പൊളിച്ച് കൈയിൽ കൊടുക്കും
https://www.facebook.com/Malayalivartha


























