കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന വ്യാജ സത്യവാങ് നല്‍കിയത്; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാത്തക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള

കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന വ്യാജ സത്യവാങ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സത്യവാങ്ങ്‍മൂലം നല്‍കിയത്.വെര്‍ച്ചല്‍ ക്യൂവിന് വേണ്ടി സി പി എം അണികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിന്നറായി സര്‍ക്കാര്‍ സുപ്രീംകോടതി ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ് മൂലം എന്ന പേരില്‍ നല്‍കിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷല്‍ ഓഫീസറായി സ്ഥിരമായിയുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്. ഇവര്‍ക്ക് ഒന്നും റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി ഇത്തരത്തില്‍ സത്യവാങ് മൂലം നല്‍കിയത് പുനപരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ഭക്തരുടെ മനസ്സിനെയും ക്ഷേത്രത്തെയും ഇല്ലാത്തക്കാന്‍ പിണറായി വിദേശത്ത് നിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വികാരത്തെ പോലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണം. തീ കൊളളി കൊണ്ട് തല ചൊറിയരുത്. തന്‍റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെയും പിണറായി വിജയന്‍ പോകുമെന്നതിന്‍റെ തെളിവാണ് വ്യാജ സത്യവാങ് മൂലമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
അതേസമയം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം മുന്‍ രാജകുടുംബം പ്രതികരിച്ചു. ഒരു പത്രക്കാരും ചാനലുകാരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പന്തളം പ്രതിനിധി നാരായണ വര്‍മ പറഞ്ഞു.
മണ്ഡലകാലത്ത് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ശ്രീലങ്കന്‍ യുവതി ശശികലയും ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ദര്‍ശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയത് മന്ത്രി എം.എം മണിയായിരുന്നു. അത് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്താന്‍ പൊലീസ് ആരംഭിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം യുവതികളില്‍ ചിലരാണ് ദര്‍ശനം നടത്തിയതെന്ന് അറിയുന്നു.
യുവതികളുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതിനാല്‍ ഇവര്‍ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും സീല്‍വെച്ച കവറില്‍ പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ കയറിയ യുവതികളുടെ ഐ.ഡിയും പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതിഷേധവും സമരവും നടക്കുമ്പോഴാണ് പൊലീസ് അതീവരഹസ്യമായി ദര്‍ശനം നടത്തിയത്. പൊലീസ് അതീവ രഹസ്യമായാണ് ഇവരെ മലകയറ്റിയത്.
ദര്‍ശനം നടത്താനെത്തിയ യുവതികളെ നെയ്‌ത്തേങ്ങ അടക്കം ഉള്ളവ കൊണ്ട് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അതീവ രഹസ്യമായി മലകയറ്റിയത്. അവരുടെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എല്ലാവിവരങ്ങളും കോടതിയില്‍ ഹാജരാക്കി. ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും മലകയറിയത്. ഇവര്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരെല്ലാം ദര്‍ശനം നടത്താന്‍ തയ്യാറായി വന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സുരക്ഷ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇത്രയും യുവതികള്‍ ദര്‍ശനം നടത്തിയെന്ന് രേഖകള്‍ സഹിതം കോടതിയെ ഹാജരാക്കിയത് സര്‍ക്കാരിന് വലിയ നേട്ടമായി. യുവതികളുടെ പേരും മൊബൈലും വിലാസവും പുറത്ത് വന്നതിനാല്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























