വർഗീയത വളർന്നാലും അധികാരം മതി; സി.പി.എമ്മിനെതിരെ ശക്തമായ പ്രതികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കുന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ

സി.പി.എമ്മിനെതിരെ ശക്തമായ ആരോപണവുമായി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ. സി.പി.എമ്മിനെതിരെ ശക്തമായ പ്രതികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കുന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രേമചന്ദ്രന്റെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം പരാജയ പെട്ടതിനെ തുടർന്നുള്ള സി.പി.എമ്മിന്റെ ഹീനനീക്കമാണിത്. മുത്തലാ ക്ക് ബില്ലിനെതിരെ 23 മിനിട്ട് താൻ പാർലമെന്റിൽ നടത്തിയ പ്രസംഗം മുസ്ലീം സമൂഹത്തിലും മറ്റും ഉണ്ടാക്കിയ സ്വീകാര്യത തകർക്കാനാണ് തന്നെ സംഘിയാ ക്കി ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കി ബി .ജെ.പി വളർത്താനും യു.ഡി.എഫിനെ ദുർബലപ്പെടുത്താനുമുള്ള ദീർഘകാല അജൻഡയുടെ ഭാഗമാണിത്. ബി.ജെ.പിയെ പ്രധാന പ്രതിപക്ഷമാക്കി മാറ്റി കേരളത്തിൽ സ്ഥിരമായി ഭരിക്കാനുള്ള സി.പി.എം കണക്കുകൂട്ടിലിന്റെ ഭാഗമാണിത്. വർഗീയത വളർന്നാലും വേണ്ടില്ല തങ്ങൾക്ക് അധികാരം മതിയെന്ന മിനിമം പരിപാടിയാണ് സി.പി.എമ്മിന്. കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രി പങ്കെടുത്തതിലാണ് തന്നെ സംഘിയാക്കാൻ ശ്രമം നടക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാൻ മൂന്നു തവണ ഉദ്ഘാടനം നീട്ടിയവരാണ് സി.പിഎമ്മുകാർ. കേരളത്തി ലെ സി.പി.എം നേതൃത്വവും കേന്ദ്ര ബി .ജെ.പി നേതൃത്വ വും തമ്മിൽ അവിശുദ്ധ അവിഹിത ബന്ധമുണ്ട്. 2016ലെ നി യമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും സി.പി എം പയറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യത്തെ അധികാരത്തിലെത്തിക്കാൻ കേരളത്തിൽ നിന്ന് പരമാവധി പേരെ ഡൽഹിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് യു.ഡി.എഫും ആർ.എസ്.പിയും ഒറ്റക്കെട്ടായി മുന്നേറും. രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തപ്പോൾ അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യനടത്തി ഉന്മൂലനം ചെയ്യലാണ് കേരളത്തിൽ സി.പി.എം പരമ്പരാഗതമായി ചെയ്യുന്നത്. പഴകിതുരുമ്പിച്ച ഈ തന്ത്രം അർഹിക്കുന്ന അവഗണനയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും പ്രേമചന്ദ്രൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. സിറ്റിംഗ് എംപിയായ എന്‍.കെ. പ്രേമചന്ദ്രനായിരുക്കും കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് അസീസ് പറഞ്ഞു. എം.എ. ബേബിയെ പരാജയപ്പെടുത്തിയാണ് 2014ല്‍ പ്രേമചന്ദ്രന് മണ്ഡലത്തെ യുഡിഎഫിനൊപ്പം നിര്‍ത്തിയത്. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം.
https://www.facebook.com/Malayalivartha
























