സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് കണ്ട് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടുകയും ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചും സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തിയും ആഘോഷിക്കവേ നാട്ടിലെ മാദ്ധ്യമങ്ങൾ എല്ലാം പൊളിച്ചു; സർക്കാരിന് നേരെ ട്രോളുമായി അഡ്വക്കേറ്റ് ജയശങ്കർ

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് കണ്ട് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടുകയും ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചും സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തിയും ആഘോഷിക്കവേ നാട്ടിലെ മാദ്ധ്യമങ്ങൾ എല്ലാം പൊളിച്ചതെന്ന പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കർ. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സന്തോഷിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങെന;
അന്ത 51 പെൺകൾ!
ബിന്ദുവും കനകദുർഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 'യുവതി'കൾ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി എന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെൻ്റ് ഹാജരാക്കി.
വാർത്തയറിഞ്ഞ് മാമൂൽ പ്രിയന്മാർ ഞെട്ടി; ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചു. സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി.
എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകൾ വിട്ടില്ല. അന്ത 51ൽ ഒരാൾ പുരുഷൻ, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവർ! അതോടെ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും കൈകഴുകി.
ഒരുപക്ഷേ, ഭക്ത വനിതകൾ രജിസ്‌ട്രേഷൻ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കിൽ ദർശനം കഴിഞ്ഞു സർക്കാരിനെ കുഴപ്പത്തിലാക്കാൻ വേണ്ടി ഉളളതിനേക്കിനേക്കാൾ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധർക്കു സന്തോഷിക്കാൻ വകയായി.
നവോത്ഥാന നായകനേ, ശരണമയ്യപ്പ!
ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്ബത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി കണക്കു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥനെ കുറിച്ച് സര്‍ക്കാര്‍ രഹസ്യാന്വേഷണം തുടങ്ങി.
സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ലഭിച്ച യുവതികളുടെ ലിസ്റ്റാണ് സുപ്രീം കോടതിയില്‍ നല്‍കിയത്. ഇവരില്‍ പലര്‍ക്കും അന്‍പതിന് മേല്‍ പ്രായമായെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പട്ടികയിലെ ആദ്യ പേരുകാരിക്ക് 48 വയസായെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് 55 വയസുണ്ടെന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ തെറ്റായ വിവരങ്ങളാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ പോളിസിയില്‍ ആവേശം കൊണ്ടവര്‍ ആരോ ആണ് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയത്. ഇത് സര്‍ക്കാരിന്റെ ഇമേജ് ഇല്ലാതാക്കിയെന്ന് മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമായി. സുപ്രീം കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഗുരുതര കൃത്യ വിലോപമാണ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനെതിരെ കോടതി നിലപാട് എടുക്കാന്‍ സാധ്യതയുണ്ട്.
പൊതുഭരണം, ദേവസ്വം വകുപ്പുകള്‍ നല്‍കിയ പട്ടികയാണ് നിയമവകുപ്പ് സുപ്രീം കോടതിക്ക് കൈമാറിയത്. ക്യൂ ബുക്ക് ചെയ്ത യുവതികള്‍ സന്നിധാനത്തെത്തി എന്നതിന് ഉറപ്പില്ല. അതു കൊണ്ടാണ് ഇവരുടെ വീഡിയോ പുറത്തുപിടാന്‍ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെല്ലുവിളിച്ചത്. ഓണ്‍ലൈനില്‍ സ്ത്രീകള്‍ നല്‍കിയ പ്രായം പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചാലും സുപ്രീംകോടതി പോലൊരു പരമോന്നത സ്ഥാപനത്തെ മോശമാക്കി എന്ന അബദ്ധത്തിന് സര്‍ക്കാരിന് മറുപടി പറയേണ്ടി വരും.
പട്ടിക ആരാണ് പുറത്തു വിട്ടതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. പട്ടിക പുറത്തായതു കൊണ്ടാണ് മാധ്യമങ്ങള്‍ അന്വേഷണം നടത്തിയതെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ആരാണ് പട്ടിക പുറത്തു വിട്ടതെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അത് സുപ്രീം കോടതിയില്‍ നിന്നും പുറത്തു പോയതാണെന്നും വാര്‍ത്തയുണ്ട്. അതെന്തായാലും സുപ്രീം കോടതിയില്‍ നല്‍കിയ രേഖ പൊതുരേഖയാണ്.
അതിനിടെ ലിസ്റ്റില്‍ പുരുഷനുമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമായി. സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക തങ്ങളെ വളര്‍ത്താനാണോ കൊല്ലാനാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.
https://www.facebook.com/Malayalivartha
























