ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നു; സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ നേതാക്കളെയും മാറ്റണമെന്ന് ആർഎസ്എസ് ആവശ്യം; ഞെട്ടിതരിച്ച് ബി.ജെ.പി

ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തിനെതിരെ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെ സമീപിച്ച ആർഎസ്എസിന്റെ ആവശ്യത്തില്‍ ഞെട്ടിതരിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ നേതാക്കളെയും മാറ്റണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പോലും ആദ്യം നേടിയ മേല്‍കൈ പിന്നീട് ശ്രൂപ്പ് കളിമൂലം നഷ്ടപ്പെടുത്തിയ നേതൃത്വത്തെവെച്ച് ഇി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ലെന്നും ആര്‍.എസ് എസ് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിച്ചു.
പുന:സംഘടന ഉണ്ടായില്ലെങ്കില്‍ സ്വതന്ത്രനിലപാട് സ്വീകരിക്കേണ്ടിവരുമെന്നും ആര്‍്എസ്.എസ് അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് കളിക്ക് മുന്‍പ്രസിഡന്റ് വി.മുരളീധരനും പി.കെ കൃഷ്ണദാസും നേതൃത്വം നല്‍കുന്നതിനാല്‍ അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്നും കെ.സുരേന്ദ്രനെ പോലുള്ളവര്‍ പക്ഷം പിടിക്കുന്നുവെന്നും ആര്‍.എസ്.എസിനു പരാതിയുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ ആര്‍്എസ്.എസുമായി ആലോചിക്കാതെ സമരം പ്രഖ്യാപിച്ചതും സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ സമരത്തില്‍ നിന്നും വിട്ടു നിന്നതും ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് ഇന്നലെ ആര്‍്എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച് അയ്യപ്പ ഭക്ത സംഗമത്തില്‍ ബി.ജെ.പിയെ പടിക്കു പുറത്ത് നിര്‍ത്തിയത്.
ശബരിമല സമരത്തില്‍ ഇനി ബി.ജെ.പിയോടു ചേര്‍ന്ന് സമരത്തിന ഇല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. 'ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പ ഭക്തജന സംഗമത്തില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെ ആരും ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല കര്‍മ്മസമിതി വേദിയിലേയ്ക്ക് ക്ഷണിച്ചില്ല.
ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒ.രാജഗോപാല്‍ എം.എല്‍.എ മാത്രമായിരുന്നൃ ബി.ജെ.പിയില്‍ നിന്നുള്ള പ്രമുഖ നേതാവ്. കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ എത്തിയ രാമന്‍നായരും വേദിയില്‍ എത്തിയെങ്കിലും ബി.ജെ.പി ഉപാധ്യക്ഷന്‍എന്ന നിലയിലുള്ള പരിഗണന ലഭിച്ചുുമില്ല.സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ സദസില്‍ ഇരുത്തി നാണംശകടുത്തി തിരിച്ചയക്കുകയും ചെയ്തു.
ശബരിമല സമരത്തെപോലും ഗ്രൂപ്പിസം കൊണ്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ 49 ദിവസമായി നടത്തിവന്ന സമരത്തില്‍ നിന്ന് വി്. മുരളീധരന്‍ എം.പി, കെ.സുരേന്ദ്രന്‍ തുടങ്ങിയ പ്രബല വിഭാഗം അകല്‍ച്ച് പാലിച്ചിരുന്നു. ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ ഇടപെടല്‍ ദേശീയ നേതൃത്വം നടത്തിയില്ലെന്നതിന്റെ തെളിവാണ് ഇന്നലെ സമരം അവസാനിപ്പിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തില്‍ നിന്നും ഇവര്‍ വിട്ടു നിന്നത്.
ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നടത്തിയ പലപരാമര്‍ശങ്ങളും സമരത്തിന് ഉള്‍പ്പെടെ തിരിച്ചടിയായി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ജയിലിലായപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയുമില്ല. സുരേന്ദ്രനു പകരം സന്നിധാനത്ത് എത്തി പ്രക്ഷോഭം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തത് ആര്‍്എസ്.എസിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇമതത്തുടര്‍ന്നാണ് ആര്‍്എസ്.എസ് നേതാവ് വല്‍സണ്‍ തില്ലങ്കരിയെ സന്നിധാനത്തേക്ക് സംഘപരിവാര്‍ അയച്ചത്.
ഇതോടെ ബി.ജെ.പിയുമായി ആര്‍്എസ്എസ് ഏറെ അകുന്നു. അയ്യപ്പ സംഗമത്തിന്റെ ആലോചനാ ഘട്ടങ്ങളിലൊന്നും അതുകൊണ്ടു തന്നെ ബി.ജെ.പിയെ അടുപ്പിച്ചിരുന്നുമില്ല. ഇന്നലെ സംസ്ഥാനം കണ്ട ഏറ്റവും വലിയൊരു ഹൈന്ദവ പരിപാടിയില്‍ നേതാക്കളെ ആരെയും അടുപ്പിക്കാതെ സംഘപരിവാര്‍ നയം വ്യക്തമാക്കുക കൂടി ചെയ്തു.
https://www.facebook.com/Malayalivartha


























