പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ മുഖപ്രതിയെ ഒളിവിൽ പാർപ്പിച്ച കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നു; അന്വേഷണത്തെ തടസപ്പെടുത്താനാണെന്ന എതിർ വാദം ശരിവച്ച് ഹൈക്കോടതി കേസ് തള്ളി

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അതീവ ഗൗരവമേറിയ ഈ കേസിൽ അന്വേഷണം പൊലീസ് ത്വരിതപ്പെടുത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കേരളത്തിൽ സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും പീഡന ആരോപണം അന്വേഷണത്തെ തടസപ്പെടുത്താനാണെന്നും പൊലീസിന് വേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ വി പി താജുദ്ദീൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹർജി ഡിവിഷൻ ബെഞ്ച് കേസ് തള്ളിയത്. ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് സുപ്രീം കോടതി വിധക്കെതിരെ ശബരിമല കർമ്മസമിതിയും സംഘപരിവാർ സംഘടനകളും ആഹ്വാനം ചെയ്‌ത ഹർത്താലിലാണ് പൊലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായത്.
കേസിലെ മുഖ്യപ്രതി സംഘപരിവാർ നേതാവായ പ്രവീൺ എന്നയാളെ ഒളിവിൽ പാർപ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടിലാണ് പൊലീസ് അന്വേഷണത്തിന് എത്തിയത്. ഇത് പീഡനം ആണെന്നാരോപിച്ചാണ് സേതുമാധവന്റെ പിതാവ് ഗോപിനാഥൻനായർ ഹർജി നൽകിയത്. പ്രതികൾ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























