സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമെന്ന് പറഞ്ഞ് സിമ്പതി നേടി സ്ത്രീകളുമായി കിടപ്പറ പങ്കിടാൻ വിവാഹം ഹോബിയാക്കി:- കാര്യം കഴിഞ്ഞാൽ ഇഷ്ടം പോലെ പണം നൽകി ഒഴിവാക്കും: കോട്ടയം അയർകുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ നരാധമനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

അയര്‍ക്കുന്നത്ത് സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തിയ അജേഷ് പെണ്ണുങ്ങളെ വലയിൽ വീഴ്ത്തുന്നത് പാവത്താൻ ചമഞ്ഞു. ഭാര്യ ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിയുന്ന തനിക്ക് സ്നേഹം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുമെന്ന് പറഞ്ഞു സിമ്പതി പിടിച്ചുപറ്റി പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി കിടപ്പറ പങ്കിടുന്ന മാലം കുഴിനാകത്തരത്തിൽ അജേഷിനെക്കുറിച്ച് പുറത്തുവരുന്നത് നിരവധി അവിഹിത ബന്ധങ്ങളുടെ കഥകൾ.
ആദ്യ ഭാര്യയെ ആക്രമിച്ച കേസിലും പ്രതിയായ അജേഷ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് ആദ്യ ഭാര്യതന്നെ വെളിപ്പെടുത്തിയിരുന്നു. പോലീസിന് പരാതി നൽകിയതിന് പിന്നാലെ അജേഷിനെ താക്കീത് ചെയ്‌ത് വിടുകയായിരുന്നു. .പൊലീസ് സംരക്ഷണത്തില്‍ കഴിയുമ്പോൾ മുന്‍ ഭാര്യയെ വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചതിന് അജേഷിന്റെ പേരില്‍ കേസ് നിലവിലുണ്ട്.
അടുപ്പത്തിലാവുന്നവര്‍ക്കുവേണ്ടി പണം ധൂർത്തടിക്കാൻ അജേഷ് മടികാണിച്ചിരുന്നില്ല. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല. എന്നാൽ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയായ ഈ യുവതിയെ പാട്ടിലാക്കി കൂടെ താമിപ്പിച്ച ശേഷം ഇവരുടെ കിഡ്നി വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കിഡ്നി വിറ്റ് താന്‍ പണം വാങ്ങാന്‍ തീരുമാനിച്ചിരുന്നെന്നും വാങ്ങാന്‍ താല്‍പ്പര്യമറിയിച്ചിരുന്ന വ്യക്തി മരണപ്പെട്ടതിനാല്‍ ഇത് നടന്നില്ലന്നും മറ്റും അജേഷ് അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. 15-കാരിയെ വലയിലാക്കിയതും ഇംഗിതം സാധിക്കാന്‍ വിളിച്ചുവരുത്തിയതും ആത്മഹത്യ ഭീഷിണി മുഴക്കിയായിരുന്നെന്നാണ് അജേഷിന്റെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട ദിവസം പെണ്‍കുട്ടി താമസസ്ഥലത്തേക്ക് വരാന്‍ വിസമ്മതിച്ചപ്പോള്‍ 'നിന്റെ പേരും വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിവച്ചിട്ട് ഞാന്‍ ആത്മഹത്യചെയ്യും ' ഭീഷിണി മുഴക്കിയെന്നും തുടര്‍ന്നാണ് പെണ്‍കുട്ടി വരാമെന്ന് സമ്മതിച്ചതെന്നും അജീഷ് പൊലീസില്‍ വെളിപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാതാപിതാക്കളോട് പലവട്ടം പറഞ്ഞിരുന്നെന്നും അനുകൂല സമീപനം ഉണ്ടാവാതായപ്പോഴാണ് സ്നേഹം നടിച്ച് വശത്താക്കാന്‍ ശ്രമം ആരംഭിച്ചതെന്നും അജീഷ് പൊലീസില്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ കൊല്ലുകയായിരുന്നു. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പോലീസിന് പിടികിട്ടിയത്. തുടർന്നായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.
പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്ബര്‍ കൈമാറിയിരുന്നു. പിന്നീടാണ് പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയതും . ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനെ തുടർന്ന് ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ഇയാൾ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























