ഹാജരുണ്ട്, പക്ഷെ മിണ്ടില്ല; മിണ്ടാതെ ഉരിയാടാതെ ഇന്നസെന്റ്; ചാലക്കുടി എം.പി ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയപ്പോള്‍...

മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ ചിറ്റപ്പന് ഭാര്യ ഭാസുര ഏലസ് കെട്ടുമ്പോള്‍ അത് മിണ്ടാതെ ഉരിയാടാതെയായിരിക്കണം എന്ന് ഒരു കഥാപാത്രം പറഞ്ഞത് പോലെയായി കാര്യങ്ങള്‍. ചാലക്കുടി എം.പി ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയപ്പോള്‍ അങ്ങനെയായെന്നാണ് ഇതുവരെയുള്ള മാധ്യമ വാര്‍ത്തകള്‍. ഹാജര്‍ 69 ശതമാനം. പങ്കെടുത്ത് ചര്‍ച്ചകള്‍ 42. ചോദ്യങ്ങള്‍ 217. അനൗദ്യോഗിക ബില്‍ ഒന്നുമില്ല. വട്ടപൂജ്യം. അതകൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉണ്ട്. ചാലക്കുടിയില്‍ ഇനിയൊരങ്കത്തിനുണ്ടാകുമോ ഇന്നസെന്റ്? തന്റെ അസാന്നിധ്യത്തെ സാന്നിധ്യമുള്ള സമയങ്ങളില്‍ അദ്ദേഹം മറികടന്നു. ജനപ്രതിനിധി എന്നതിനപ്പുറം പലപ്പോഴും അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് മുന്നോട്ട് പോയത്. എന്നൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകള്‍ വരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ചലച്ചിത്രതാരം ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായത്. ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് എത്തിയപ്പോള്‍ ആ മുന്നണിക്കാര്‍ക്കൊപ്പം എതിരാളികളും തെല്ലൊന്നുമല്ല ആശങ്കയിലായത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വീറുംവാശിയുമുള്ള പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. ചാലക്കുടിയെ സംബന്ധിച്ചിടത്തോളം മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന രണ്ടാമത്തെ തെര!ഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചാലക്കുടിയില്‍ അഞ്ച് വര്‍ഷം കൊണ്ട് വന്‍ വികസനം നടപ്പാക്കാന്‍ കഴിഞ്ഞതായി ഇന്നസെന്റ് എം.പി. അവകാശപ്പെടുന്നു. മുന്‍ എം.പിയുടെ ചെലവഴിക്കാതെ കിടന്ന ഫണ്ടുകള്‍ വരെ ചെലവഴിച്ചുണ്ടെന്നാണ് അവകാശവാദം. കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയത്തിന് കീഴില്‍ കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ ടെക്‌നോളജി സെന്റർ അങ്കമാലിയില്‍ നിര്‍മാണം തുടങ്ങി. 113 കോടി ആദ്യഘട്ടത്തില്‍ ചെലവഴിക്കുന്ന ടെക്‌നോളജി സെന്റർ നൈപുണ്യവികസന കേന്ദ്രം, ചെറുകിട സംരംഭക സഹായ കേന്ദ്രം എന്നീ നിലകളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. 2014ല്‍ തറക്കല്ലിട്ടശേഷം മുടങ്ങിക്കിടന്ന കൊരട്ടി ഇ.എസ്.ഐ ഡിസ്‌പെന്‍സറിയും ആലുവ ഇ.എസ്.ഐ ബ്രാഞ്ച് ഓഫിസും നിര്‍മാണ ഘട്ടത്തിലാണ്. നിര്‍മാണ ചുമതലയുണ്ടായിരുന്ന എച്ച്.എല്‍.എല്‍ തുടര്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രവൃത്തികളും ഉപേക്ഷിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിലും ഇ.എസ്.ഐയിലും നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് നിര്‍മാണച്ചുമതല സി.പി.ഡബ്ലിയു.ഡിക്ക് കൈമാറി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയാറ്റൂര്‍ പള്ളി വികസന പദ്ധതിക്ക് അനുമതി ഉടനെ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഈ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് പദ്ധതിക്കും ഉടനെ കേന്ദ്രാനുമതിയാകും.
https://www.facebook.com/Malayalivartha

























