അമ്പലത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തി; പ്രാഥമിക അന്വേഷണത്തിൽ കീഴ്ക്കാവ് ശാന്തിയുടെ സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി നിർത്തി

അമ്പലത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തി; പ്രാഥമിക അന്വേഷണത്തിൽ കീഴ്ക്കാവ് ശാന്തിയുടെ ഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി നിർത്തി
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയെന്ന് ആരോപണത്തെത്തുടർന്നു ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഗുരുതിക്ക് ഉപയോഗിക്കുന്ന ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ്പൗഡർ ഉപയോഗിച്ച സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ
ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിനാണ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. ക്ഷേത്രക്കിണറ്റില്‍ നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്.ഇതിൽ ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചതായാണ് വിവരം
കീഴ്ക്കാവ് ഭഗവതിയ്ക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതുമാണ് ഗുരുതി ചടങ്ങുകള്‍. ബ്ലീച്ചിങ് പൌഡർ ഗുരുതിയിൽ കലരുന്നത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഗുരുതി സേവിക്കുന്ന നിരവധി ഭക്തർക്ക് ആകടം സംഭവിക്കുമായിരുന്നു. എന്നാല്‍ ഗുരുതി തര്‍പ്പണം ചെയ്യല്‍ ചടങ്ങിന് മുന്‍പ് മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ തര്‍പ്പണം ചെയ്തില്ല.
ഞായറാഴ്ച രാത്രിയിലായിരുന്നു ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ സംഭവം ഉണ്ടായത്.
സംഭവത്തില്‍ രണ്ട് ജീവനക്കാരെ ജോലിയില്‍ നിന്നും ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തി. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയുടെ സഹായികളായ രണ്ട് ജീവനക്കാരെയാണ് ജോലിയിൽനിന്ന് മാറ്റി നിർത്തിയത്
മേല്‍ക്കാവിലെ മേല്‍ശാന്തി ടി.എന്‍ നാരായണന്‍ നമ്പൂതിരി ഗുരുതി പൂജയ്ക്കായി എത്തിയപ്പോള്‍ ഗുരുതിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇത് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചീഫ് വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു. ഗുരുതിയിൽ ബ്ലീച്ചിങ് പൗഡർ അറിയാതെ ഇട്ടതാണോ, ആരെങ്കിലും അറിഞ്ഞ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വേണ്ടിവന്നാൽ അന്വേഷണം പൊലീസിനെ ഏല്പിക്കും. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു
പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളി ആണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുതിപൂജ" എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. ഗുരുതിപൂജക്ക് ധാരാളം പേര് മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha

























