കർഷക ആത്മഹത്യാ തുടർക്കഥകളാകുന്നു ; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഏക ദിന ഉപവാസം നടത്തും

പ്രളയത്തെതുടർന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്യും.
മഹാപ്രളയത്തിന് ശേഷമുണ്ടായ കാർഷികമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ല ഇതിനാലാണ് കർഷക ആത്മഹത്യകൾ ഉണ്ടായത്- പ്രതിപക്ഷ നേതാവ് ആരോപിച്ചു . മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി . വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്.
മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചത് . പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്.
https://www.facebook.com/Malayalivartha

























