ഇത് പ്രേത ബാധയുള്ള വീടോ? അതോ വീടിന് തീയിടുന്ന റാക്കാട്ടെ മനോരോഗിയോ? രാത്രി സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയില്‍ തൂക്കിയിട്ടിരുന്ന സാരി ആദ്യം കത്തിയമർന്നു... ഒരു മണിക്കൂറിന് ശേഷം വീട്ടിലെ കട്ടിലിന് തീപിടിച്ചു, പുലര്‍ച്ചെയോടെ അലമാര കത്തി:- ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചതോടെ ഭീതിയോടെ വീട്ടുകാരും, കണ്മുന്നിൽ പെട്ടെന്ന് തീകത്തുന്നത് കണ്ട് ഞെട്ടി പോലീസും...

ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടര്‍ന്നു പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴയ്ക്ക് അടുത്ത് റാക്കാട്ടുള്ള മീട്ടേഷ് എന്നായുളടെ വീട്ടിലാണ് 24 മണിക്കൂറിനിടെ എട്ട് തവണ തീപിടുത്തമുണ്ടായത്. ദുരൂഹമായ ഈ സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ മൂവാറ്റുപുഴ പൊലീസ്. തീപിടുത്തതിന്‍റെ കാരണം തേടി പൊലീസ്-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് എട്ടാം തവണ തീപിടുത്തമുണ്ടായത്. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ അമ്ബരന്ന് ഇരിക്കുകയാണ് മിട്ടേഷിന്‍റെ കുടുംബവും നാട്ടുകാരും.
മിട്ടേഷും കുടുംബാംഗങ്ങളും രാത്രി സംസാരിച്ചിരിക്കുന്നതിടെ കിടപ്പ് മുറിയില്‍ തൂക്കിയിട്ടിരുന്ന സാരിയാണ് ആദ്യം കത്തിയത്. ആദ്യമിത് കാര്യമായെടുത്തില്ല. ഒരു മണിക്കൂറിന് ശേഷം വീട്ടിലെ കട്ടിലിന് തീപിടിച്ചു. പുലര്‍ച്ചെയോടെ അലമാര കത്തി. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാചകവാതക സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസിനൊപ്പം അഗ്നിശനസേനയും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് എട്ടാം തവണയും തീപിടുത്തമുണ്ടാവുന്നത്. തുണിയിട്ട് വച്ചിരുന്ന ബക്കറ്റാണ് ഇക്കുറി കത്തിയത്. പൊലീസ് പരിശോധനയില്‍ മുറികളില്‍ ആളില്ലാതിരുന്ന സമയത്താണ് തീപിടിച്ചതെന്ന് കണ്ടെത്തിയുണ്ട്. എല്ലാതവണയും പുക വരുന്നത് കണ്ട് ചെന്നു നോക്കുമ്ബോള്‍ ആയിരിക്കും എന്തെങ്കിലും കത്തുന്നത് കാണുക. മിട്ടേഷ് കാസര്‍കോട് മൃഗസംരക്ഷണ വകുപ്പില്‍ ജീവനക്കാരനാണ്. അമ്മയും ബന്ധുവായ ചെറുപ്പക്കാരനുമാണ് കുടുംബ വീട്ടില്‍ താമസം. അടുത്തിടെ വീടിന്‍റെ ഭാഗംവെപ്പ് കഴിഞ്ഞിരുന്നു. ഭാഗംവെപ്പില്‍ അതൃപ്തിയുള്ള ആരെങ്കിലുമാണോ വീടിന് തീയിടുന്ന റാക്കാട്ടെ മനോരോഗി എന്നാണ് പൊലീസിന്‍റെ സംശയം. വീട്ടുകാരെ വീട്ടില്‍ നിന്നൊഴിവാക്കി പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് അഗ്‌നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും വീട്ടില്‍ ക്യാംപ് ചെയ്തു.
ജോലിയുമായി ബന്ധപ്പെട്ട് കാസര്‍കോട് താമസിച്ചിരുന്ന മകന്‍ മിതേഷും കുടുംബവും അമ്മിണിയെ കാണാന്‍ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവര്‍ കൂടി വീട്ടില്‍ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.പൊലീസും അഗ്‌നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകള്‍ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha


























