ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കും; സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം.
കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയില്‍ തിരുവനന്തപുരത്തെ തീരമേഖല. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴക്കും കടല്‍ക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്ന് മടങ്ങിവരാനുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ ആശങ്ക തീരമേഖലയില്‍ പ്രകടമാണ്. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്ത് നിന്ന് സുരക്ഷിതമായി മാറ്റുകയാണ് മല്‍സ്യതൊഴിലാളികള്‍. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി, തീരവാസികളും ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങള്‍ കടലില്‍ പോകുന്നില്ല. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നയിപ്പുണ്ട്.
ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് ഏപ്രില്‍ 30ന് തമിഴ്‌നാട്, ആന്ധ്ര തീരത്തെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തെത്തുടര്‍ന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് തീരമേഖലകളില്‍നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ മേഖലയിലാണ് കടല്‍ക്ഷോഭം രൂക്ഷം.
വലിയതുറ പാലത്തിന്റെ ബീമുകളും അപകടാവസ്ഥയിലാണ്. പല തൂണുകളിലെയും കോണ്‍ക്രീറ്റ് ആവരണം അടര്‍ന്നു വീണു.ഉള്ളിലെ കമ്പികളും വളഞ്ഞു തുടങ്ങി.703 അടി നീളവും 24 അടി വീതിയുമുള്ള പാലത്തിനു 127 പില്ലറുകളുണ്ട്, ഇതില്‍ 19 പില്ലറുകളില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.1957ല്‍ പത്തുലക്ഷത്തി പതിനായിരം രൂപ ചെലവിട്ടാണു പാലം നിര്‍മിച്ചത്. 'ഭൗമപഠന കേന്ദ്രത്തിന്റെ ശേഷിച്ച 'ഭാഗം സംരക്ഷിക്കാന്‍ ഈ 'ഭാഗത്തു സംരക്ഷണ'ഭിത്തി കെട്ടാനും പാലം പൈതൃത സ്വത്തായി സംരക്ഷിക്കാനും തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























