അമ്പരന്ന് മലയാളികള്‍... എന്തിനീ പൊന്നോമനയെ കൊന്നമ്മേ എന്നാണ് നാട്ടുകാര്‍ക്ക് അറിയാനുള്ളത്; എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് പ്രേമിച്ച് ഇഷ്ടക്കാരനെ കെട്ടിയ ശേഷം ഉണ്ടായ കുട്ടിയോട് എന്തിനീ കൊടും ക്രൂരത?

ജനിച്ച് 15 മാസം മാത്രമായപ്പോഴേക്കും ആ കുഞ്ഞു ജീവന്‍ എടുത്ത് പ്രിയപ്പെ അമ്മ കേരളത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രേമ വിവാഹമായിരുന്നു ആതിരയുടെയും (24) ഷാരോണിന്റെയും. രണ്ടു ജാതിയില്‍പ്പെട്ടവര്‍. ഷാരോണിന്റെ അമ്മയെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍, കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ കുഞ്ഞുമായി ആതിര ആലപ്പുഴ സബ് ജയിലില്‍ ആറുദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസില്‍ ഷാരോണും ജയിലിലായിരുന്നു. ഷാരോണിന്റെ സഹോദരിയുടെ കൈ ഇരുവരും ചേര്‍ന്ന് തല്ലിയൊടിച്ച സംഭവവും വീട്ടിലുണ്ടായി. ആതിര മകളെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ഒന്നാം ജന്മദിനം വീട്ടില്‍ ആഘോഷിച്ചപ്പോഴുള്ള ഒരുക്കങ്ങളുടെ ശേഷിപ്പ് ഇപ്പോഴും ഭിത്തിയിലുണ്ട്. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്.
അതേസമയം കുറ്റം സമ്മതിച്ച മാതാവ് ആതിരയെ പൊലീസ് അറസ്റ്റ് ചെയ്തു.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെ മകള്‍ ആദിഷയാണ്, താലോലിക്കേണ്ട കൈകളില്‍ ഞെരുങ്ങി ശ്വാസം പിടഞ്ഞ് മരിച്ചത്. തുടക്കം മുതല്‍ സംശയ നിഴലിലായിരുന്ന ആതിര പൊലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ എല്ലാം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കാരണം ഈ നിമിഷം വരെ വ്യക്തമല്ല.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയല്‍വാസികളും ചേര്‍ന്ന്, കിടപ്പുമുറിയില്‍ ചലനമറ്റു കിടന്ന കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. ആതിരയിലേക്കായിരുന്നു പൊലീസിന്റെ ഒരു കണ്ണ്. ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പരിശോധനയില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്?റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആതിര കു?റ്റം സമ്മതിക്കുകയായിരുന്നു. തുണി കഴുകാന്‍ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോള്‍ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. പക്ഷേ, ഇതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നിട്ടും എന്തിനാണ് സ്വന്തം ചോരയെ ഇല്ലാതാക്കിയതെന്ന ചോദ്യം പൊലീസില്‍ത്തന്നെ അവശേഷിക്കുകയാണ്.
മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെ കുട്ടി വീടിനു സമീപം കളിച്ചു നടക്കുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞു. അവിടെ നിന്നാണ് ആതിര കുഞ്ഞിനെ വീടിനുള്ളിലേക്കു എടുത്തുകൊണ്ടു പോയത്. ആ സമയം വീട്ടില്‍ ആതിരയും ഭര്‍ത്തൃ പിതാവ് ബൈജുവും മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നരയോടെയാണ് ആതിര കുട്ടിയുമായി അയല്‍വീട്ടിലെത്തി കുട്ടി അനങ്ങുന്നില്ലെന്നറിയിച്ചതും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതും. വീട്ടിലെ മറ്റുള്ളവര്‍ക്ക് മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























