''എന്റെ കുഞ്ഞിനെ ഞാൻ തല്ലും കൊല്ലും നിങ്ങൾക്കെന്താ...?' അമ്മയെന്ന് വിളിക്കാൻ മാത്രമേ അവൾക്കറിയുമായിരുന്നുള്ളൂ... എത്ര അകറ്റി നിർത്തിയാലും പിച്ചവച്ച് അവൾ അമ്മയുടെ അരികിലേക്ക് എത്തുമായിരുന്നു... ഒരു അമ്മ എങ്ങനെ ഈ അരുംകൊല ചെയ്യും?

അമ്മയെന്ന് കൂട്ടിവിളിക്കാനേ അവൾക്കറിയുമായിരുന്നുള്ളൂ. അകറ്റിയിട്ടും പിച്ചവച്ച് അമ്മേയെന്ന് വിളിച്ച് അടുത്തേക്ക് അവൾ എത്തുമായിരുന്നു. ആദിഷയെന്ന പിഞ്ചുകുഞ്ഞിന്റെ ഓർമകൾ നൊമ്പരമാവുകയാണ്. എത്ര തല്ലിയാലും അവൾ കരഞ്ഞത് അമ്മേയെന്ന് വിളിച്ചാണ്. അവൾക്ക് അമ്മ മാത്രമേ എന്തിനും ആശ്രയമായിരുന്നുള്ളൂ. അച്ഛൻ വഴക്കു പറഞ്ഞാലും അവൾ അമ്മയെ നോക്കി കരയും. എന്നിട്ടും നൊന്തു പ്രസവിച്ച അമ്മ എങ്ങനെ ഈ അരും കൊല ചെയ്തു. സംഭവം കേട്ടവരെല്ലാം ചോദിക്കുന്നതിതാണ്.
''എന്റെ കുഞ്ഞിനെ ഞാൻ തല്ലും കൊല്ലും നിങ്ങൾക്കെന്താ...?'' കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ വീട്ടിൽ അടിക്കടി ചോദിക്കുന്ന ചോദ്യമായിരുന്നു ഇത്. നേരത്തേ തൊടുപുഴയിലും, ആലുവയിലും സമാനമായ സംഭവങ്ങൾ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു ഇതിന് പിന്നാലെയാണ് ആദിഷയുടെ മരണവും കണ്ണീരണിയിക്കുന്നത്. കരഞ്ഞാൽ ഉടനെ ആതിര കുഞ്ഞിനെ ക്രൂരമായി മർദിക്കാറാണ് പതിവ്. തല്ലരുതെന്ന് പറഞ്ഞാൽ ഇവരുടെ മട്ട് മാറും പിന്നെ അമ്മുമ്മയുടെ നേരെയാവും ആക്രോശം. തല്ലരുതെന്ന് പറഞ്ഞതിന്റെ വാശിക്ക് ഇവർ കുഞ്ഞിനെ വീണ്ടും ഇവർ മദിക്കുകയും ചെയ്യും.
‘എന്റെ കുഞ്ഞിനെ ഞാൻ തല്ലും കൊല്ലും നിങ്ങൾക്കെന്താ’ എന്നാണ് ആതിര ചോദിക്കുന്നത്.നേരത്തേയും ആതിരയ്ക്ക് ഇത്തരത്തിലൊരു ക്രൂര മുഖം ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഭർത്താവിന്റെ സഹോദരിയെ ആക്രമിച്ചതും, അമ്മായി അമ്മയെ ക്രൂരമായി മർദിച്ചതുമായി പലകാര്യങ്ങളും പുറത്തുവരികയാണ്. നേരത്തേ ഇവർ കുട്ടിയുമായി ആറ് ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. കുഞ്ഞ് മരിച്ചിട്ടും ആതിരയ്ക്ക് യാതൊരു ഭാവഭേദവും ഇല്ലാതെയാണ് നിന്നതെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്ന് പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തിയതിന് പിന്നാലെ ശ്വാസം മുട്ടിയാണ് ആദിഷ മരിച്ചതെന്ന് തെളിഞ്ഞു.
തുടർന്ന് കുഞ്ഞിന്റ അച്ഛൻ ഷാരോണിനെയും അമ്മ ആതിരയെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും കുട്ടിയുടെ അമ്മ ആതിര മൊഴി നൽകി. അതേസമയം, അബദ്ധം പറ്റിയതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണെന്നും, പ്രതിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു.
തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു. കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.
https://www.facebook.com/Malayalivartha



























