Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി

21 MAY 2019 07:15 PM IST
മലയാളി വാര്‍ത്ത

മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്ത യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം എസ്.പിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. മണര്‍കാട് സ്വദേശി നവാസ് ആണ് തൂങ്ങി മരിച്ചത്. കോട്ടയം മണര്‍കാട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. കസ്റ്റഡിമരണങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നാണ് പൊലീസ് നയം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു

ആത്മഹത്യ നടന്ന ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചിന് കോട്ടയം എസ്.പി അന്വേഷണ ചുമതല നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ഇന്ന് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നവാസിനെ രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. അതിന് ശേഷം വൈദ്യസഹായവും മദ്യപിച്ചോ എന്ന് വൈദ്യപരിശോധനയും നടത്തിയിരുന്നു. നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവനുണ്ടെന്ന് പാെലീസ് പറയുന്നു, എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് വിഭാഗവും മറ്റും പരിശോധന നടത്തി. മുമ്പും നവാസിനെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കസ്റ്റഡി മരണങ്ങള്‍ ധാരാളം നടന്നിരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണങ്ങള്‍ ഏറെ വിവാദമായിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ഗുരുതരമായ പരിക്ക് പറ്റിയെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞു പോയിരുന്നു. തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയില്‍ സമയത്ത് എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. 

എങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ മനംനൊന്ത് വിനായകന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ തിരുവനന്തപുരത്ത് രണ്ടു വട്ടം പോയെങ്കിലും ഫലമുണ്ടായില്ലെന്ന് വിനായകന്റെ പിതാവ് കൃഷ്ണന്‍ ആരോപിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പാലക്കാട് െ്രെകം ബ്രഞ്ച് സംഘവും കേസന്വേഷിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അവരുടെ സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (17 minutes ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (27 minutes ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (36 minutes ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (43 minutes ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (53 minutes ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (1 hour ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (1 hour ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (1 hour ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (6 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (6 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (6 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (7 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (7 hours ago)

Malayali Vartha Recommends