Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി

21 MAY 2019 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ

വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം... യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

  അങ്കമാലി - ശബരി റെയില്‍ പദ്ധതി... തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.... 1900 കോടിയാണ് അനുവദിച്ചത്

മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്ത യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം എസ്.പിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. മണര്‍കാട് സ്വദേശി നവാസ് ആണ് തൂങ്ങി മരിച്ചത്. കോട്ടയം മണര്‍കാട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. കസ്റ്റഡിമരണങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നാണ് പൊലീസ് നയം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു

ആത്മഹത്യ നടന്ന ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചിന് കോട്ടയം എസ്.പി അന്വേഷണ ചുമതല നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ഇന്ന് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നവാസിനെ രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. അതിന് ശേഷം വൈദ്യസഹായവും മദ്യപിച്ചോ എന്ന് വൈദ്യപരിശോധനയും നടത്തിയിരുന്നു. നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവനുണ്ടെന്ന് പാെലീസ് പറയുന്നു, എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് വിഭാഗവും മറ്റും പരിശോധന നടത്തി. മുമ്പും നവാസിനെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കസ്റ്റഡി മരണങ്ങള്‍ ധാരാളം നടന്നിരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണങ്ങള്‍ ഏറെ വിവാദമായിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ഗുരുതരമായ പരിക്ക് പറ്റിയെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞു പോയിരുന്നു. തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയില്‍ സമയത്ത് എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. 

എങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ മനംനൊന്ത് വിനായകന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ തിരുവനന്തപുരത്ത് രണ്ടു വട്ടം പോയെങ്കിലും ഫലമുണ്ടായില്ലെന്ന് വിനായകന്റെ പിതാവ് കൃഷ്ണന്‍ ആരോപിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പാലക്കാട് െ്രെകം ബ്രഞ്ച് സംഘവും കേസന്വേഷിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അവരുടെ സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (7 minutes ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (1 hour ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (2 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (2 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (3 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (3 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (4 hours ago)

Malayali Vartha Recommends