Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി

21 MAY 2019 07:15 PM IST
മലയാളി വാര്‍ത്ത

മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്ത യുവാവ് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപചി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം എസ്.പിക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. മണര്‍കാട് സ്വദേശി നവാസ് ആണ് തൂങ്ങി മരിച്ചത്. കോട്ടയം മണര്‍കാട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. കസ്റ്റഡിമരണങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നാണ് പൊലീസ് നയം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു

ആത്മഹത്യ നടന്ന ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചിന് കോട്ടയം എസ്.പി അന്വേഷണ ചുമതല നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ഇന്ന് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നവാസിനെ രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. അതിന് ശേഷം വൈദ്യസഹായവും മദ്യപിച്ചോ എന്ന് വൈദ്യപരിശോധനയും നടത്തിയിരുന്നു. നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവനുണ്ടെന്ന് പാെലീസ് പറയുന്നു, എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് വിഭാഗവും മറ്റും പരിശോധന നടത്തി. മുമ്പും നവാസിനെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കസ്റ്റഡി മരണങ്ങള്‍ ധാരാളം നടന്നിരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണങ്ങള്‍ ഏറെ വിവാദമായിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ഗുരുതരമായ പരിക്ക് പറ്റിയെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞു പോയിരുന്നു. തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയില്‍ സമയത്ത് എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. 

എങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ മനംനൊന്ത് വിനായകന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ തിരുവനന്തപുരത്ത് രണ്ടു വട്ടം പോയെങ്കിലും ഫലമുണ്ടായില്ലെന്ന് വിനായകന്റെ പിതാവ് കൃഷ്ണന്‍ ആരോപിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് പാലക്കാട് െ്രെകം ബ്രഞ്ച് സംഘവും കേസന്വേഷിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അവരുടെ സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends