Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി

21 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം... മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി. പക്ഷെ, ഇത്തവണാണ് കയ്യോടെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമായി. കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാലേ കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളനാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കള്ളവോട്ട് നടന്നത്. സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ടില്‍ ആദ്യം വെട്ടിലായത് സി.പി.എ്മ്മായിരുന്നു. അവരുടെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയാണ് കാസര്‍കോട് പിലാത്തറ ബൂത്തില്‍ കള്ളവോട്ട് ചെയ്തത്. എന്നാല്‍ കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ടെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ അവരും ബൂത്തില്‍ വേണം. എന്നാല്‍ സുമയ്യ എന്ന സി.പി.എം പ്രവര്‍ത്തക ഓപ്പണ്‍ വോട്ട് ചെയ്തപ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍ ഇല്ലായിരുന്നു. 

കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വോട്ട് ചെയ്യാന്‍ പരസഹായം വേണ്ടവര്‍ക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതോടെ ഇരുമുന്നണികളും വെട്ടിലായി. കള്ളവോട്ട് ചെയ്ത മുസ്്‌ലിംലീഗുകാരില്‍ ചിലര്‍ വിദേശത്തേക്ക് പറന്നിരുന്നു. കല്യാശ്ശേരി യുപിഎസില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിത് പോലെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും വോട്ട് ചെയ്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മലബാറിലെ പല ജില്ലകളിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണം വര്‍ഷങ്ങളായി ശക്തമാണ്. ഇവരെല്ലാവരും പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. ഗള്‍ഫിലും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വോട്ടുകള്‍ അതത് പാര്‍ട്ടിക്കാര്‍ ചെയ്യുന്നതും പതിവാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് സ്വന്തം നാടായ തലശ്ശേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആരോ വോട്ട് ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (6 minutes ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (27 minutes ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (42 minutes ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (55 minutes ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (1 hour ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (1 hour ago)

എൽ.പി.ജിയുമായി ഹോർമു കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്നെത്തും    (1 hour ago)

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്... കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക  (2 hours ago)

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ എംഎല്‍എ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി...  (2 hours ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, കെ.എസ്.ആർ.ടി.സി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി..  (2 hours ago)

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു....  (2 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം  (2 hours ago)

താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു....  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ കണ്ണൂരിൽ...  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends