Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി

21 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി. പക്ഷെ, ഇത്തവണാണ് കയ്യോടെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമായി. കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാലേ കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളനാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കള്ളവോട്ട് നടന്നത്. സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ടില്‍ ആദ്യം വെട്ടിലായത് സി.പി.എ്മ്മായിരുന്നു. അവരുടെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയാണ് കാസര്‍കോട് പിലാത്തറ ബൂത്തില്‍ കള്ളവോട്ട് ചെയ്തത്. എന്നാല്‍ കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ടെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ അവരും ബൂത്തില്‍ വേണം. എന്നാല്‍ സുമയ്യ എന്ന സി.പി.എം പ്രവര്‍ത്തക ഓപ്പണ്‍ വോട്ട് ചെയ്തപ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍ ഇല്ലായിരുന്നു. 

കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വോട്ട് ചെയ്യാന്‍ പരസഹായം വേണ്ടവര്‍ക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതോടെ ഇരുമുന്നണികളും വെട്ടിലായി. കള്ളവോട്ട് ചെയ്ത മുസ്്‌ലിംലീഗുകാരില്‍ ചിലര്‍ വിദേശത്തേക്ക് പറന്നിരുന്നു. കല്യാശ്ശേരി യുപിഎസില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിത് പോലെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും വോട്ട് ചെയ്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മലബാറിലെ പല ജില്ലകളിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണം വര്‍ഷങ്ങളായി ശക്തമാണ്. ഇവരെല്ലാവരും പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. ഗള്‍ഫിലും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വോട്ടുകള്‍ അതത് പാര്‍ട്ടിക്കാര്‍ ചെയ്യുന്നതും പതിവാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് സ്വന്തം നാടായ തലശ്ശേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആരോ വോട്ട് ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (1 hour ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (2 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (2 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (2 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (2 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (3 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (3 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (3 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (4 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (4 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (4 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (4 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (5 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (5 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (5 hours ago)

Malayali Vartha Recommends