Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി

21 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി. പക്ഷെ, ഇത്തവണാണ് കയ്യോടെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമായി. കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാലേ കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളനാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കള്ളവോട്ട് നടന്നത്. സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ടില്‍ ആദ്യം വെട്ടിലായത് സി.പി.എ്മ്മായിരുന്നു. അവരുടെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയാണ് കാസര്‍കോട് പിലാത്തറ ബൂത്തില്‍ കള്ളവോട്ട് ചെയ്തത്. എന്നാല്‍ കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ടെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ അവരും ബൂത്തില്‍ വേണം. എന്നാല്‍ സുമയ്യ എന്ന സി.പി.എം പ്രവര്‍ത്തക ഓപ്പണ്‍ വോട്ട് ചെയ്തപ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍ ഇല്ലായിരുന്നു. 

കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വോട്ട് ചെയ്യാന്‍ പരസഹായം വേണ്ടവര്‍ക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതോടെ ഇരുമുന്നണികളും വെട്ടിലായി. കള്ളവോട്ട് ചെയ്ത മുസ്്‌ലിംലീഗുകാരില്‍ ചിലര്‍ വിദേശത്തേക്ക് പറന്നിരുന്നു. കല്യാശ്ശേരി യുപിഎസില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിത് പോലെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും വോട്ട് ചെയ്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മലബാറിലെ പല ജില്ലകളിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണം വര്‍ഷങ്ങളായി ശക്തമാണ്. ഇവരെല്ലാവരും പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. ഗള്‍ഫിലും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വോട്ടുകള്‍ അതത് പാര്‍ട്ടിക്കാര്‍ ചെയ്യുന്നതും പതിവാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് സ്വന്തം നാടായ തലശ്ശേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആരോ വോട്ട് ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (38 minutes ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (54 minutes ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (1 hour ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (1 hour ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (4 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (5 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (7 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends