Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി

21 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി. പക്ഷെ, ഇത്തവണാണ് കയ്യോടെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമായി. കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാലേ കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളനാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കള്ളവോട്ട് നടന്നത്. സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ടില്‍ ആദ്യം വെട്ടിലായത് സി.പി.എ്മ്മായിരുന്നു. അവരുടെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയാണ് കാസര്‍കോട് പിലാത്തറ ബൂത്തില്‍ കള്ളവോട്ട് ചെയ്തത്. എന്നാല്‍ കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ടെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ അവരും ബൂത്തില്‍ വേണം. എന്നാല്‍ സുമയ്യ എന്ന സി.പി.എം പ്രവര്‍ത്തക ഓപ്പണ്‍ വോട്ട് ചെയ്തപ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍ ഇല്ലായിരുന്നു. 

കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വോട്ട് ചെയ്യാന്‍ പരസഹായം വേണ്ടവര്‍ക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതോടെ ഇരുമുന്നണികളും വെട്ടിലായി. കള്ളവോട്ട് ചെയ്ത മുസ്്‌ലിംലീഗുകാരില്‍ ചിലര്‍ വിദേശത്തേക്ക് പറന്നിരുന്നു. കല്യാശ്ശേരി യുപിഎസില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിത് പോലെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും വോട്ട് ചെയ്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മലബാറിലെ പല ജില്ലകളിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണം വര്‍ഷങ്ങളായി ശക്തമാണ്. ഇവരെല്ലാവരും പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. ഗള്‍ഫിലും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വോട്ടുകള്‍ അതത് പാര്‍ട്ടിക്കാര്‍ ചെയ്യുന്നതും പതിവാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് സ്വന്തം നാടായ തലശ്ശേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആരോ വോട്ട് ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (3 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (3 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (3 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (4 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (5 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (5 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (5 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (5 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (5 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (5 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (6 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (6 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (6 hours ago)

Malayali Vartha Recommends