Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

തോല്‍വി മറക്കും... കേരളത്തില്‍ ബിജെപി സമ്പൂര്‍ണ തോല്‍വി നേടിയെങ്കിലും മോദിക്ക് കേരളത്തെ വേണം; കേരളത്തില്‍ നിന്ന് 3 കേന്ദ്രമന്ത്രിമാരുണ്ടാകുമെന്ന് വിലയിരുത്തല്‍; വ്യക്തി പ്രഭാവവും മോദിയുമായുള്ള അടുപ്പവും കുമ്മനത്തിന് തുണയാകും

24 MAY 2019 07:56 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനായില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഗണിക്കില്ല. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിക്കുക തന്നെ ചെയ്യും. നിലവിലെ 3 രാജ്യസഭാംഗങ്ങളെ പരിഗണിച്ചേക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം കണക്കു കൂട്ടുന്നത്. മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ചു തിരുവനന്തപുരത്തു കളത്തിലിറക്കിയ കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, നടന്‍ സുരേഷ് ഗോപി എന്നിവരാണു നിലവില്‍ രാജ്യസഭാംഗങ്ങള്‍. ഇവരില്‍ മുരളിയൊഴികെ 2 പേരും ലോക്‌സഭയിലേക്കു മല്‍സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളിലൊരാള്‍ എന്നതു മുരളിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ മോദി മന്ത്രിസഭയിലെ അംഗമാണെന്നതിനാല്‍ വീണ്ടുമൊരു ഊഴം കണ്ണന്താനത്തിനും പ്രതീക്ഷിക്കാം.

തിരുവനന്തപുരത്തു നിന്നു ജയിച്ചാല്‍ കുമ്മനം ഉറപ്പായും കേന്ദ്ര മന്ത്രിയാകുമെന്നു ബിജെപി തന്നെ പ്രചരിപ്പിച്ചിരുന്നു. തോറ്റെങ്കിലും കുമ്മനത്തെ തഴയാനിടയില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഏതു സാഹചര്യത്തിലും ഒരു സീറ്റെങ്കിലും കേരളം എന്‍ഡിഎയ്ക്കു സംഭാവന ചെയ്യുമെന്നു ബിജെപി കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഒരിക്കല്‍ കൂടി പാര്‍ട്ടിയുടെ പൊതുമുന്നേറ്റത്തിനൊപ്പം കേരളം നില്‍ക്കാതിരുന്നതു കൂടി വിലയിരുത്തിയാകുമോ മന്ത്രിസഭയിലെ പരിഗണന എന്നു ശങ്കിക്കുന്നവരും ബിജെപിയിലുണ്ട്.

അതേസമയം ബി.ജെ.പി നേതാക്കള്‍ 29ന് രാഷ്ട്രപതിയെ കണ്ടേക്കുമെന്നാണ് സൂചന. 29ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കും.

പ്രധാനമന്ത്രി മോഡിയുടെ പ്രചരണമാണ് ബി.ജെ.പിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഇത് ചരിത്ര വിജയമാണ്. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പിക്കുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

കുടുംബ രാഷ്ട്രീയത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നാണ് ജനവിധിയിലൂടെ തെളിയുന്നത്. അമ്പത് വര്‍ഷത്തിനിടെ സമ്പൂര്‍ണ ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അമിത് ഷാ പറഞ്ഞു. മോഡിയുടെ ജനപ്രീതിയാണ് ബി.ജെ.പിയെ തുണച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പൂജ്യമായെന്ന് അമിത് ഷാ പറഞ്ഞു. 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കോണ്‍ഗ്രസ് സംപൂജ്യരായെന്നും അമിത് ഷാ പറഞ്ഞു. ബൂത്ത് തലത്തില്‍ വരെ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ വിജയാണിതെന്നും അമിത് ഷാ പറഞ്ഞു. 

അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ച കോടിക്കണക്കിന് ഇന്ത്യക്കാരെ വണങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതം സൃഷ്ടിക്കാനുള്ള ജനവിധിയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പല തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം വോട്ടിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കവെ ജീവന്‍ നഷ്ടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കും ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

2014ല്‍ നേടിയതിനേക്കാള്‍ സീറ്റ് നില വര്‍ധിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുന്നത്. എന്‍.ഡി.എ സഖ്യം 352 സീറ്റ് നേടി. യു.പി.എ 89 സീറ്റും മറ്റുള്ളവര്‍ 101 സീറ്റും നേടി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരി. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. യു.പി.എ സഖ്യമെന്ന നിലയില്‍ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends