Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

നടന്‍ വിനായകന് ജാമ്യം; ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം

20 JUNE 2019 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ

  ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നടന്നു... മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു  

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോതിൽ വർദ്ധനവ്.... സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു

ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നടന്‍ ജാമ്യമെടുക്കുകയായിരുന്നു. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം യുവതിയോട് ഫോണിൽ ലൈംഗികച്ചുവയോട് സംസാരിച്ചു എന്ന ആരോപണം വിനായകൻ നിഷേധിച്ചു. 'തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷൻ ആണ്.. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയായിരുന്നു.. യുവതിയോട് മോശമായി പെരുമാറിയിട്ടില്ല.. പരാതി കൊടുത്ത യുവതി ആരാണെന്ന് തനിക്ക് അറിയില്ലെ'ന്നും വിനായകൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 18-ാം തീയതി തന്നെ ആദ്യം ഫോണിൽ വിളിച്ചത് ഒരു പുരുഷനാണ്. സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺ കോൾ. താല്പര്യം ഇല്ലെന്നു വ്യക്തമാക്കിയതോടെ ഇയാൾ അസഭ്യം പറയാൻ തുടങ്ങി.അതോടെ താനും തിരിച്ചു അസഭ്യം പറഞ്ഞു. പുരുഷനെയാണ് അസഭ്യം പറഞ്ഞതെന്നും അല്ലാതെ പരാതി നൽകിയ പെൺകുട്ടിയെ അല്ലെ'ന്നും വിനായകൻ വ്യക്തമാക്കി. പരാതി നൽകിയ പെൺകുട്ടിയെ തനിക്ക് അറിയില്ലന്നും താൻ ജീവിതത്തിൽ ഇത് വരെ ഒരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ലന്നും വിനായകൻ പറഞ്ഞു. ഫോൺ സംഭാഷണം പൂർണമായും പരിശോധിച്ചാൽ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകൻ കൂട്ടിച്ചേർത്തു. തന്നെ വിളിച്ച് മോശമായി സംസാരിച്ച പുരുഷൻ ആരാണെന്നു സംബന്ധിച്ച് അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ വിനായകൻ തെറ്റ് ചെയ്തെന്നു തെളിഞ്ഞാൽ ജയിലിൽ കിടക്കാൻ തയാറാണെന്നും കൂട്ടി ചേർത്തു.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ കുറിപ്പ്. മൃദുലദേവി ശശിധരന്‍ എന്ന ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം എന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ എന്നും യുവതി ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.

മൃദുലദേവി ശശിധരന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. മൃദുലദേവി ശശിധരന്‍റെ പോസ്റ്റ് ഷെയർ ചെയ്ത മനുഷ്യാവകാശ പ്രവർത്തക രേഖ രാജ്, വിനായകൻ സ്വയം പരിഷ്ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകൻ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ദിനു വെയിൽ പറയുന്നു. മൃദുലദേവിക്ക് ഐക്യദാർഢ്യവുമായി സൈബറിടത്തിൽ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 minutes ago)

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു  (21 minutes ago)

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ  (43 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു    (56 minutes ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (57 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (2 hours ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (2 hours ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (3 hours ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (3 hours ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (3 hours ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (4 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (4 hours ago)

Malayali Vartha Recommends