Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാസ്ത്രീകൾ അടക്കമുള്ളവർ ലൈംഗിക താല്പര്യം തീർക്കാൻ പുരുഷ ഹോർമോണുള്ള തന്നെ വിളിച്ചു വരുത്തും; പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തിൽ തുണി ഉപയോഗിച്ച് നിർമ്മിക്കാൻ പഠിപ്പിച്ചത് കന്യാസ്ത്രീകൾ:- ട്രാൻസ് ജെൻഡറാകാൻ യുവതി കണ്ടെത്തിയ വഴികൾ പോലീസിനെയും ഞെട്ടിച്ചു

17 JULY 2019 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ഡോക്ടറായി ആണ്‍ വേഷമിട്ട യുവതിയുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള പണം കണ്ടെത്താനായിരുന്നു ആലപ്പുഴ സ്വദേശിനി മേഴ്സി ജോർജിന്റെ അറ്റകൈ പ്രയോഗങ്ങൾ. ആലപ്പുഴയിലെ ഒരു കോൺവന്റിലാണ് മേഴ്സി താമസിച്ചിരുന്നത്. ഇതിനിടയിൽ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാർ സ്വദേശിയുമായി അടുപ്പത്തിലായി. ഇതോടെ കോൺവന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്സി, ഇയാളോടൊപ്പം കാരാപ്പുഴയിൽ ഒരു വീട് വാടകക്ക് എടുത്ത് ഭാര്യാഭർത്താക്കന്മാരായി താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മേഴ്സിക്ക് ആ ആഗ്രഹം തോന്നിയത്. തനിക്കൊരു പുരുഷനാകണം.

ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. ലിംഗ മാറ്റത്തിന് വർഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങൾ ഇതിന് ചെലവ് വരുമെന്നും അവർ പറഞ്ഞതോടെ പണം കണ്ടെത്താൻ കന്യാസ്ത്രീ മഠങ്ങളിൽ നിന്നും പഠിച്ച വിദ്യയുമായി തട്ടിപ്പ് നടത്താൻ ആൺ വേഷം കെട്ടി ഇറങ്ങിയത്. സ്ത്രീയുടേതായ ശാരീരിക അവസ്ഥയുള്ള മേഴ്‌സി, തനിക്ക് സ്ത്രീയുടെ മാനസികവും ആന്തരികവുമായ പ്രത്യേകതകളൊന്നുമില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് ഇവർ ട്രാൻസ്‌ജെൻഡറാകാനുള്ള ശ്രമം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് കല്യാൺ സിൽക്ക്‌സിനു സമീപത്തു വച്ച് പുരുഷവേഷം ധരിച്ച യുവതി പണം പിരിയ്ക്കുന്നതായി അജ്്ഞാതനാണ് പൊലീസിനു വിവരം നൽകിയത്. ട്രാൻസ്‌ജെൻഡറുകളുടെ പേരിൽ വ്യാപകമായി നഗരത്തിൽ ഇത്തരം തട്ടിപ്പ് നടക്കുന്നതിനാൽ ആദ്യം പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി.

യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആദ്യം ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ് എന്നാണ് യുവതി മൊഴി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ മാറ്റി നിർത്തി തിരിച്ചും മറിച്ചും വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവർ ഡോക്ടറാണെന്നു തെളിയിക്കുന്നതിനായി തിരിച്ചറിയൽ കാർഡും പുറത്തെടുത്തു കാട്ടി. എന്നാൽ, ഈ തിരിച്ചറിയൽ കാർഡും, യുവതിയുടെ മൊഴിയും വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം, യുവതിയെ കസ്റ്റഡിയിൽ എടുത്തു. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വനിതാ പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലും, ദേഹപരിശോധയിലുമാണ് യുവതിയുടെ വസ്ത്രത്തിനുള്ളിൽ തുണിയിൽ നിർമ്മിച്ച പുരുഷ ലൈംഗിക അവയവത്തിനു സമാനമായ വസ്തു കണ്ടെത്തിയത്. തുടർന്ന് ഇവർ ഇത് എന്താണെന്നു ചോദിച്ചതോടെയാണ് യുവതിയുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞ് തുടങ്ങിയത്.

ഡോക്ടറാണെന്ന് പറഞ്ഞ യുവതി പിന്നീട്, പാതിവഴിയിൽ എം.ബി.ബി.എസ് പഠനം നടത്തിയതാണെന്ന് പറഞ്ഞു. പിന്നീട്, തിരുവനന്തുപുരം ആയുർവേദ ആശുപത്രിയിൽ പഠിച്ചതാണെന്നായി മൊഴി. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. കാരാപ്പുഴയിൽ യുവതിയ്‌ക്കൊപ്പമാണ് ഇവർ താമസിക്കുന്നതെന്നും മേഴ്‌സി മൊഴി നൽകി. തനിക്ക് പുരുഷനാകണമെന്നും ഇതിനു പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ഒടുവിൽ പൊലീസിനു മുന്നിൽ സമ്മതിച്ചു,

കന്യാസ്ത്രീ മഠങ്ങളിൽ മുൻപ് താമസിച്ചിട്ടുള്ളതായാണ് ഇവർ പറയുന്നത്. കന്യാസ്ത്രീകൾ അടക്കമുള്ളവർ ലൈംഗിക താല്പര്യം തീർക്കുന്നതിനായി പുരുഷന്റെ ഹോർമോണുള്ള തന്നെ വിളിച്ചു വരുത്താറുണ്ടെന്നാണ് ഇവർ മൊഴി നൽകിയത്. പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തിൽ തുണി ഉപയോഗിച്ച് നിർമ്മിക്കാൻ പഠിപ്പിച്ചത് ഈ കന്യാസ്ത്രീകളാണെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഇപ്പോഴും വിവിധ കന്യാസ്ത്രീ മഠങ്ങളിൽ നിന്നായി നിരവധി കന്യാസ്ത്രീകൾ തന്നെ വിളിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. സ്ത്രീയുടെ രൂപമാണെങ്കിലും പുരുഷന്റെ ഹോർമോണുകൾ കൂടുതലുള്ളതിനാലാണ് തനിക്ക് ട്രാൻസ്‌ജെൻഡറായി ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതെന്നും ഇവർ പറഞ്ഞു.

മുൻ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് ഇവരാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിയ ശേഷം പ്രതിയെ ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും പൊലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (36 minutes ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (43 minutes ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (59 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (2 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (2 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (3 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (3 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (3 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (4 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (4 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (5 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (5 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (5 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (5 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (6 hours ago)

Malayali Vartha Recommends