Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

കന്യാസ്ത്രീകൾ അടക്കമുള്ളവർ ലൈംഗിക താല്പര്യം തീർക്കാൻ പുരുഷ ഹോർമോണുള്ള തന്നെ വിളിച്ചു വരുത്തും; പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തിൽ തുണി ഉപയോഗിച്ച് നിർമ്മിക്കാൻ പഠിപ്പിച്ചത് കന്യാസ്ത്രീകൾ:- ട്രാൻസ് ജെൻഡറാകാൻ യുവതി കണ്ടെത്തിയ വഴികൾ പോലീസിനെയും ഞെട്ടിച്ചു

17 JULY 2019 01:59 PM IST
മലയാളി വാര്‍ത്ത

ഡോക്ടറായി ആണ്‍ വേഷമിട്ട യുവതിയുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള പണം കണ്ടെത്താനായിരുന്നു ആലപ്പുഴ സ്വദേശിനി മേഴ്സി ജോർജിന്റെ അറ്റകൈ പ്രയോഗങ്ങൾ. ആലപ്പുഴയിലെ ഒരു കോൺവന്റിലാണ് മേഴ്സി താമസിച്ചിരുന്നത്. ഇതിനിടയിൽ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാർ സ്വദേശിയുമായി അടുപ്പത്തിലായി. ഇതോടെ കോൺവന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്സി, ഇയാളോടൊപ്പം കാരാപ്പുഴയിൽ ഒരു വീട് വാടകക്ക് എടുത്ത് ഭാര്യാഭർത്താക്കന്മാരായി താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മേഴ്സിക്ക് ആ ആഗ്രഹം തോന്നിയത്. തനിക്കൊരു പുരുഷനാകണം.

ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. ലിംഗ മാറ്റത്തിന് വർഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങൾ ഇതിന് ചെലവ് വരുമെന്നും അവർ പറഞ്ഞതോടെ പണം കണ്ടെത്താൻ കന്യാസ്ത്രീ മഠങ്ങളിൽ നിന്നും പഠിച്ച വിദ്യയുമായി തട്ടിപ്പ് നടത്താൻ ആൺ വേഷം കെട്ടി ഇറങ്ങിയത്. സ്ത്രീയുടേതായ ശാരീരിക അവസ്ഥയുള്ള മേഴ്‌സി, തനിക്ക് സ്ത്രീയുടെ മാനസികവും ആന്തരികവുമായ പ്രത്യേകതകളൊന്നുമില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് ഇവർ ട്രാൻസ്‌ജെൻഡറാകാനുള്ള ശ്രമം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് കല്യാൺ സിൽക്ക്‌സിനു സമീപത്തു വച്ച് പുരുഷവേഷം ധരിച്ച യുവതി പണം പിരിയ്ക്കുന്നതായി അജ്്ഞാതനാണ് പൊലീസിനു വിവരം നൽകിയത്. ട്രാൻസ്‌ജെൻഡറുകളുടെ പേരിൽ വ്യാപകമായി നഗരത്തിൽ ഇത്തരം തട്ടിപ്പ് നടക്കുന്നതിനാൽ ആദ്യം പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി.

യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആദ്യം ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ് എന്നാണ് യുവതി മൊഴി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ മാറ്റി നിർത്തി തിരിച്ചും മറിച്ചും വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവർ ഡോക്ടറാണെന്നു തെളിയിക്കുന്നതിനായി തിരിച്ചറിയൽ കാർഡും പുറത്തെടുത്തു കാട്ടി. എന്നാൽ, ഈ തിരിച്ചറിയൽ കാർഡും, യുവതിയുടെ മൊഴിയും വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം, യുവതിയെ കസ്റ്റഡിയിൽ എടുത്തു. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വനിതാ പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലും, ദേഹപരിശോധയിലുമാണ് യുവതിയുടെ വസ്ത്രത്തിനുള്ളിൽ തുണിയിൽ നിർമ്മിച്ച പുരുഷ ലൈംഗിക അവയവത്തിനു സമാനമായ വസ്തു കണ്ടെത്തിയത്. തുടർന്ന് ഇവർ ഇത് എന്താണെന്നു ചോദിച്ചതോടെയാണ് യുവതിയുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞ് തുടങ്ങിയത്.

ഡോക്ടറാണെന്ന് പറഞ്ഞ യുവതി പിന്നീട്, പാതിവഴിയിൽ എം.ബി.ബി.എസ് പഠനം നടത്തിയതാണെന്ന് പറഞ്ഞു. പിന്നീട്, തിരുവനന്തുപുരം ആയുർവേദ ആശുപത്രിയിൽ പഠിച്ചതാണെന്നായി മൊഴി. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. കാരാപ്പുഴയിൽ യുവതിയ്‌ക്കൊപ്പമാണ് ഇവർ താമസിക്കുന്നതെന്നും മേഴ്‌സി മൊഴി നൽകി. തനിക്ക് പുരുഷനാകണമെന്നും ഇതിനു പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ഒടുവിൽ പൊലീസിനു മുന്നിൽ സമ്മതിച്ചു,

കന്യാസ്ത്രീ മഠങ്ങളിൽ മുൻപ് താമസിച്ചിട്ടുള്ളതായാണ് ഇവർ പറയുന്നത്. കന്യാസ്ത്രീകൾ അടക്കമുള്ളവർ ലൈംഗിക താല്പര്യം തീർക്കുന്നതിനായി പുരുഷന്റെ ഹോർമോണുള്ള തന്നെ വിളിച്ചു വരുത്താറുണ്ടെന്നാണ് ഇവർ മൊഴി നൽകിയത്. പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തിൽ തുണി ഉപയോഗിച്ച് നിർമ്മിക്കാൻ പഠിപ്പിച്ചത് ഈ കന്യാസ്ത്രീകളാണെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഇപ്പോഴും വിവിധ കന്യാസ്ത്രീ മഠങ്ങളിൽ നിന്നായി നിരവധി കന്യാസ്ത്രീകൾ തന്നെ വിളിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. സ്ത്രീയുടെ രൂപമാണെങ്കിലും പുരുഷന്റെ ഹോർമോണുകൾ കൂടുതലുള്ളതിനാലാണ് തനിക്ക് ട്രാൻസ്‌ജെൻഡറായി ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതെന്നും ഇവർ പറഞ്ഞു.

മുൻ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് ഇവരാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിയ ശേഷം പ്രതിയെ ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും പൊലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (7 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (22 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (26 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (33 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (45 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (54 minutes ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (3 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends