അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു മക്കൾ പോലീസ് സ്റ്റേഷനിൽ.. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്പിയെ മക്കൾ കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ നിന്നും
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസക്യാബിലേക്ക് പോയ തമ്ബിയെ കാണാത്തതിനെ തുടര്‍ന്നാണ് മക്കള്‍ പരാതി നല്‍കാന്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. അപ്പോഴാണ് അച്ഛന്റെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന് മക്കള്‍ അറിയുന്നത്. ദുരിതാശ്വാസക്യാമ്ബിലേക്ക് ഒറ്റയ്ക്ക് പോയ തമ്ബിയ്ക്ക് വയ്യാതെ വന്നത് കണ്ട ആളുകള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഹൃദയസംബന്ധമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരാവസ്ഥയിലായ തമ്ബിയില്‍ നിന്ന് വിവരങ്ങളൊന്നും ചോദിച്ചറിയാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ 10.30-ന് മരിച്ച തമ്ബിയെ അജ്ഞാത മൃതദേഹത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തമ്ബിയെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മക്കളായ പ്രവീണും പ്രദീപും വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍. തയ്യാറാക്കുന്നതിനിടയില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയുമായി ബന്ധപ്പെടുകയും അജ്ഞാത മൃതദേഹത്തിന്റെ ചിത്രം വാട്‌സ് ആപ്പില്‍ വാങ്ങിക്കുകയും ചെയ്തു. ഈ ചിത്രത്തിലൂടെയാണ് മരിച്ചത് തമ്ബിയാണെന്ന് വിവരം പ്രവീണ്‍ അറിയുന്നത്..
https://www.facebook.com/Malayalivartha