Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ

21 AUGUST 2019 05:22 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി'. ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു കൊണ്ടാണ് ഇത്തവണ വിപ്ലവം സൃഷ്ടിച്ചത്. ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിച്ച പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാറിലെ പട്ടികവർഗ്ഗ ഹോസ്റ്റൽ പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് പുകഴേന്തി കൂട്ടു നിൽക്കുന്നു എന്നാണ് ആരോപണം.

ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്താനും വിവിധ ആദിവാസി സംഘടനകൾ തീരുമാനിച്ചു.

ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് 18 ലക്ഷം രൂപ മുടക്കി പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിച്ചത്. എന്നാൽ ഇതിനെ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനീയറിങ് കോളേജിന് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവിധ ആദിവാസി സംഘടനകളുടെ പ്രതിഷേധത്തിന് കാരണമാക്കിയത് .

വിദ്യാഭ്യാസ വകുപ്പിന് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി മൂന്നാറിൽ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ആവശ്യത്തിന് ഫണ്ട് ഉണ്ടെന്നിരിക്കെ ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടി നിർമ്മിച്ച ഹോസ്റ്റൽ എന്തിന് ഏറ്റെടുക്കുന്നു എന്നാണ് ചോദ്യം . പ്രത്യേകിച്ചു ഇടമലകുടി പോലെയുള്ള പിന്നാക്കം നിൽക്കുന്ന വന മേഖലകളിൽനിന്നും വരുന്ന ആദിവാസി വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ച പ്രീമെട്രിക് ഹോസ്റ്റൽ പിടിച്ചെടുക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് ആദിവാസികൾ പറയുന്നു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ
യുള്ള നിരവധി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ
പുകഴേന്തിയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ഇദ്ദേഹത്തിനാണ് പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ചുമതല . പട്ടികവർഗ്ഗ വകുപ്പിന്റെ ഫണ്ട് വക മാറ്റി ആദിവാസികളെ കാട്ടിൽ നിന്നും കുടിയിറക്കാൻ ദുരുപയോഗം ചെയ്തതിന്റെ പേരിൽ വിവാദം നേരിടുന്ന വ്യക്തിയാണ് പുകഴേന്തിയെന്നും ഇവർ പറയുന്നു.

ആവശ്യത്തിന് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമ്പോഴാണ് നിലവിലുള്ള ഹോസ്റ്റൽ പോലും വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. പുകഴേന്തിക്കെതിരെ കേസെടുക്കാൻ പട്ടിക ജാതി-വർഗ്ഗ കമ്മീഷനോട് ആവശ്യപ്പെടാനും ആദിവാസി സംഘടനകൾ തീരുമാനിച്ചു.

ആദിവാസികൾക്ക് വേണ്ടി പുകഴേന്തി യാതൊന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. ആദിവാസികൾക്ക് ആവശ്യമുള്ള ഫണ്ടുകൾ അദ്ദേഹം പല വഴിക്കും തിരിക്കുന്നുണ്ടത്രേ. വനം വകുപ്പ് ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹത്തിന്റെ കൂറ് വനംവകുപ്പിനോടാണെന്നും ആദിവാസികൾ ആരോപിക്കുന്നു. മൂന്നാറിലെ പ്രീമെട്രിക്ക് ഹോസ്റ്റൽ ഉള്ളതു കൊണ്ട് മാത്രമാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠനത്തിന് മുതിരുന്നത്. ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇവരുടെ പഠനം അവസാനിക്കും. സാമ്പത്തികമായി തീരെ ദുർബലാവസ്ഥയിലുള്ളവരാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ.

പുകഴേന്തി സർക്കാരിന്റെ വിശ്വസ്തനാണ്. കോടികൾ മറിയുന്ന വകുപ്പാണ് പട്ടികവർഗ്ഗ ക്ഷേമം.കടലിൽ കല്ലിടുന്നത് പോലെയാണ് ഇവിടെ പദ്ധതികൾ നടപ്പിലാക്കുന്നത്. ഒന്നും കാണാൻ കഴിയാത്ത തരത്തിൽ തീർത്തും മായ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (13 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (30 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (50 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (7 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends