ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ!! പതിനെട്ട് വര്ഷം മുൻപ് നടന്ന കേസിൽ പോലീസ് ആളെ പൊക്കിയത് സ്വന്തം വീട്ടിൽ നിന്നും; വീട്ടുകാരെ പോലും ഞെട്ടിച്ച സംഭവം കൊല്ലത്ത്
2001ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗുജറാത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ട്രെയിനില്‍ പോയ സുദര്‍ശനബാബുവിന്റെ വിവരങ്ങള്‍ അറിയാത്തതിനെ തുടര്‍ന്ന് 2001 മേയ് 22നാണ് ഭാര്യ ശകുന്തള കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലം വടക്കേവിള ലക്ഷം വീട്ടില്‍ സുദര്‍ശനബാബുവിനെയാണ് സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിംഗ് പഴ്സന്‍ ട്രാക്കിംഗ് യൂണിറ്റ് സംഘം സ്വന്തം വീട്ടില്‍ നിന്നു തന്നെ കണ്ടെത്തിയത്. അതേസമയം, കുറച്ച് നാളുകള്‍ക്കുശേഷം സുദര്‍ശനബാബു സഹോദരിയുടെ അടുത്ത് തന്നെ എത്തിയിരുന്നു.
ശേഷം, തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. എന്നാല്‍, അന്ന് ഭാര്യ നല്‍കിയ പരാതി പിന്‍വലിക്കാതിരുന്നതും ഭര്‍ത്താവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതുമാണ് സുദര്‍ശനബാബുവിന്റെ അറസ്റ്റിന് കാരണമായത്. അതേസമയം, സുദര്‍ശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പൊലീസ് അന്വേഷണം മാന്‍ മിസിംഗ് യൂണിറ്റിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടില്‍ എത്തിയ സംഘം സുദര്‍ശനബാബുവിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.. തുടര്‍ന്ന് കുടുംബത്തോടൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി. കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha