Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഇനിയെന്താ പരിപാടി... ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 6 പേര്‍ക്ക് ലോട്ടറിയടിച്ചതോടെ വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കിലുക്കം സിനിമയില്‍ കിട്ടുണ്ണി പറയുന്ന ഡയലോഗ്‌സൊന്നും അവര്‍ പറഞ്ഞില്ല; സ്വര്‍ണക്കട വാങ്ങാന്‍ കാശുള്ളപ്പോഴും ഇവരുടെ മോഹങ്ങള്‍

20 SEPTEMBER 2019 09:55 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ പ്രതീക്ഷയോടെ നോക്കിയ ഒന്നാണ് ഓണം ബംബര്‍ ലോട്ടറി ആര്‍ക്കടിച്ചെന്ന്. ആലപ്പുഴയിലാണ് ലോട്ടറി വിറ്റതെന്നറിഞ്ഞതോടെ പല ഊഹാപോകങ്ങളുമുണ്ടായി. ആലപ്പുഴയിലെ യുവതിയ്ക്ക് ലോട്ടറിയടിച്ചെന്ന് വരെ വ്യാഖ്യാനം വന്നു. അതിനിടയിലാണ് ഷെയര്‍ ചെയ്ത് ലോട്ടറിയെടുത്ത ആറുപേര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന വാര്‍ത്ത വന്നത്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറിയിലെത്തിയത് ഈ ആറുപേരെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ്.

സെയില്‍സ്മാന്മാരായ തൃശൂര്‍ പരപ്പൂര്‍ പുത്തൂര്‍ ഹൗസില്‍ റോണി (35), ചവറ തോപ്പിന്‍ വടക്ക് രാജീവത്തില്‍ രാജീവന്‍ (48), ചവറ സൗത്ത് വടക്കുംഭാഗം രതീഷ് ഭവനത്തില്‍ രതീഷ് കുമാര്‍(32), ചാലക്കുടി കാരോട്ടുപൂവില്‍ സുബിന്‍ തോമസ് (26), വൈക്കം കുന്തത്തിരചിറയില്‍ വിവേക് (26), ശാസ്താംകോട്ട ശാന്തിവിലാസത്തില്‍ റംജിന്‍ ജോര്‍ജ് (31) എന്നിവരാണ് ഭാഗ്യശാലികള്‍. ടിക്കറ്റ് നമ്പര്‍ടി.എം. 160869.

ചുങ്കത്ത് ജുവലറിയുടെ സമീപത്തായി തട്ടടിച്ച് ലോട്ടറിക്കച്ചവടം നടത്തുന്ന സിദ്ദിക്കില്‍നിന്ന് 100 രൂപ വച്ച് പിരിവെടുത്ത് രണ്ടു ടിക്കറ്റ് വാങ്ങിയത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ലോട്ടറി എടുത്താലോ എന്ന് അവര്‍ ചിന്തിച്ചത്. അടുത്തദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പാണ്. ആ ടിക്കറ്റ് തന്നെ വാങ്ങാമെന്നും കരുതി. ടിക്കറ്റൊന്നിന് 300 രൂപയാണു വില. ലോട്ടറിയടിച്ചില്ലെങ്കില്‍ അത്രയും പണം നഷ്ടം. കിട്ടിയാല്‍ വമ്പന്‍ ചാകരയും. സുഹൃത്തുക്കളായ ആറു പേര്‍ നഷ്ടം കുറയ്ക്കാനായി പണം പങ്കിട്ടെടുത്താണു ലോട്ടറി വാങ്ങിയത്. സൗഹൃദത്തിന് ആ ടിക്കറ്റിന് ബംപര്‍ സമ്മാനം നല്‍കിയാണ് മാവേലി അനുഗ്രഹിച്ചത്.

ആറുപേര്‍ക്കുംവേണ്ടി വിവേകിനെയും കൂട്ടിപ്പോയി റോണിയാണ് ടിക്കറ്റ് വാങ്ങിയത്. ജീവനക്കാര്‍ സംഘം ചേര്‍ന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. നറുക്കെടുപ്പ് നടക്കുമ്പോള്‍ ടിക്കറ്റ് രതീഷ് കുമാറിന്റെ കൈവശമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കാണുമ്പോഴും മഹാഭാഗ്യം ഒന്നാം സമ്മാനമായി ഉദിച്ചുയരുമെന്ന് നിനച്ചതേയില്ല. എന്തെങ്കിലും സമ്മാനം കിട്ടണമേ എന്ന പ്രാര്‍ത്ഥനയോടെ രതീഷ് ടിക്കറ്റിലെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി.

സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെ ഞെട്ടല്‍ ആകാശത്തോളം വളര്‍ന്ന ആഹ്ലാദമായി. അവര്‍ ഓടിച്ചെന്ന് സിദ്ദിക്കിനോട് പറഞ്ഞു. സിദ്ദിക്ക് തനിക്ക് ടിക്കറ്റ് നല്‍കിയ കരുനാഗപള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം പ്രവര്‍ത്തിക്കുന്ന ശ്രീമുരുകാലയം ലക്കി സെന്ററില്‍ അറിയിച്ചു. കായംകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അതിന്റെ ഉടമ ശിവന്‍കുട്ടി സന്തോഷം പങ്കിടാന്‍ ജുവലറിയില്‍ പാഞ്ഞെത്തി.സമ്മാനാര്‍ഹമായ ടിക്കറ്റ് ചുങ്കത്ത് ജുവലറി ജനറല്‍ മാനേജര്‍ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്കിന്റെ കരുനാഗപ്പള്ളി മെയിന്‍ ബ്രാഞ്ചില്‍ ഏല്‍പിച്ചു.

ഇതൊടെ തൊഴിലാളികള്‍ മുതലാളിയാകുമെന്ന അവസ്ഥയായി. വേണമെങ്കില്‍ കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ പറയാം. ഞാനെന്റെ എ.സി. കാറില്‍ വരും.... എസി..... കാറില്‍. ഈ സ്വര്‍ണക്കടയ്ക്ക് വേണമെങ്കില്‍ വില പറയാം. വേറൊരു സ്വര്‍ണക്കട വേണമെങ്കില്‍ സ്ഥാപിക്കാം. എന്നാല്‍ സകലരേയും ഞെട്ടിച്ച് ഇവര്‍ പറയുന്നത്. ചുങ്കത്ത് ജുവലറിയിലെ ജോലി തുടരുമെന്നാണ് പറയുന്നത്. കിട്ടുന്നതില്‍ നല്ലൊരു തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ആറു പേരും ഒട്ടും വിചാരിച്ചിരുന്നില്ല ഇരുട്ടി വെളുക്കുമ്പോള്‍ കോടീശ്വരന്മാരായി മാറുമെന്ന്. ജൂലൈ 21നു വില്‍പ്പന തുടങ്ങിയ ഓണം ബംപര്‍, ഭാഗ്യശാലികളുടെ അടുത്തെത്തിയത് അവസാന നിമിഷമാണെന്നതു കൗതുകമായി. 12 കോടി രൂപയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞ് 7 കോടി 56 ലക്ഷം രൂപ പങ്കിട്ടെടുക്കാം. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും. ഇത്തവണത്തെ ഓണം ശരിക്കും പൊന്നോണമായെന്ന് ആറു പേരും ഒരേ സ്വരത്തില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (45 minutes ago)

Couple arrives with four-year-old child to buy cannabis  (51 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (54 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (57 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (1 hour ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (7 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends