Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എന്റെ കഥ നിന്റേയും... രഹനാസിന്റെ ജീവിതം നിറഞ്ഞ വേദനയോടെ മലയാളികള്‍ ഏറ്റുവാങ്ങി; മദ്യം മൂലം ഒരു കുടുംബത്തെ തകര്‍ത്തു ... ജയിലിലായ അച്ഛന്‍ പശ്ചാത്തപിക്കുമ്പോള്‍ എല്ലാം വൈകിപ്പോയി

01 OCTOBER 2019 02:09 PM IST
മലയാളി വാര്‍ത്ത

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്ത റഹനാസിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച 'My Story is your story' (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമാസില്‍ നടന്നു. കേവലം 12 വയസുള്ളപ്പോള്‍ സ്വന്തം പിതാവിനാലും 15ാം വയസില്‍ അച്ഛന്റെ സഹായത്തോടെ റിസോര്‍ട്ടില്‍ വച്ച് മറ്റുള്ളവരാലും പീഡിപ്പിക്കപ്പെട്ട ജീവിതത്തില്‍ നിന്നും വനിത ശിശുവികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. രഹനാസും ഉമ്മയും സഹോദങ്ങളും എന്തിന് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്ന് പറയുന്നു. അച്ഛനെന്നതിന് പകരം അ എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നാണ് അയാള്‍ പറയുന്നത്. ഏറെ ഹൃദയസ്പര്‍ശിയായ ഒന്നായി മാറി ഈ ഡോക്യുമെന്ററി.

എന്റെ സ്ഥലപ്പേരിലല്ല... എന്റെ പേരില്‍ തന്നെ എനിക്ക് ജീവിക്കണം... എന്റെ കഥ നിന്റെയും ( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി) അവസാനിക്കുന്നത് രഹനാസിന്റെ ഈ വാക്കുകളിലാണ്. സ്വന്തം അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് പിച്ചിച്ചീന്തിയ ജീവിതത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച പെണ്‍കുട്ടിയാണ് രഹനാസ്. 12 വയസ്സുള്ളപ്പോഴാണ് രഹനാസ് സ്വന്തം പിതാവിനാല്‍ ആക്രമിക്കപ്പെടുന്നത്. ബാല്യകാലമത്രയും കൊടിയ പീഡനങ്ങളാണ് ഈ പെണ്‍കുട്ടി അനുഭവിച്ചത്. അവിടെ നിന്ന് സധൈര്യം തിരിച്ചു വന്നു. പഠിച്ച് അഭിഭാഷകയായി. രഹനാസിന്റെ ഈ അതിജീവന കഥയാണ് ലീന മണിമേഖല സംവിധാനം ചെയ്ത എന്റെ കഥ നിന്റെയും( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി ) എന്ന ഡോക്യുമെന്ററി.

സംഭവിച്ചതോര്‍ത്ത് തളര്‍ന്നിരിക്കാനും മുഖമില്ലാതെ ഒളിഞ്ഞു ജീവിക്കാനും ഞാന്‍ തയ്യാറല്ലായിരുന്നു. സമാന അനുഭവങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. പലരും മുന്നിലേക്ക് വരാനാവാതെ മറഞ്ഞിരിക്കുകയാണ്. അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റീവായി ചിന്തിക്കുന്നത് ഏറെ സന്തോഷം നല്‍കും. 2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്ന് രഹനാസ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ഹോമില്‍ നിന്ന് പഠിച്ചു. എല്‍എല്‍ ബി വിജയകരമായി പൂര്‍ത്തിയാക്കിയ രഹനാസ് അഭിഭാഷകയാണ്. സിവില്‍ സര്‍വീസ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യം.
രഹനാസിന്റെ ശബ്ദത്തില്‍ തന്നെയാണ് ഡോക്യുമെന്ററി മുന്നോട്ടു പോകുന്നത്. ചിലയിടങ്ങളില്‍ വിതുമ്പിപ്പോയെങ്കിലും പതറാത്ത ശബ്ദത്തില്‍ തോറ്റു കൊടുക്കില്ലെന്ന്് അവള്‍ പറയുന്നു. ഉമ്മയും സഹോദരങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്നു പറയുന്നുണ്ട് ഡോക്യുമെന്ററിയില്‍.


രഹന സമൂഹത്തിനാകെ മാതൃകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ആളുകള്‍ അകത്ത് അടച്ചിരിക്കുകയും അക്രമികള്‍ വെളിയില്‍ ഇഷ്ടാനുസരണം ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹം സമ്മാനിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അതിനെ അതിജീവിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനാണ് രഹനാസ് ശ്രമിക്കുന്നത്. വേദനയനുഭവിക്കുന്ന ഒട്ടേറെ മനസുകളുണ്ട്. പതറിപ്പോകുന്ന മക്കള്‍ക്ക് രഹനാസ് ഒരു ആശ്വാസമാകും. ഇത്തരക്കാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും രഹനാസ് നന്ദി പറഞ്ഞു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റിവായി ചിന്തിക്കുന്നത് സന്തോഷമാണെന്ന് രഹനാസ് പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ സബീന ബീഗം എസ്., രഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പ്രിവ്യൂ കാണാനെത്തി. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (22 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (31 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (52 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends