Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

എന്റെ കഥ നിന്റേയും... രഹനാസിന്റെ ജീവിതം നിറഞ്ഞ വേദനയോടെ മലയാളികള്‍ ഏറ്റുവാങ്ങി; മദ്യം മൂലം ഒരു കുടുംബത്തെ തകര്‍ത്തു ... ജയിലിലായ അച്ഛന്‍ പശ്ചാത്തപിക്കുമ്പോള്‍ എല്ലാം വൈകിപ്പോയി

01 OCTOBER 2019 02:09 PM IST
മലയാളി വാര്‍ത്ത

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്ത റഹനാസിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച 'My Story is your story' (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമാസില്‍ നടന്നു. കേവലം 12 വയസുള്ളപ്പോള്‍ സ്വന്തം പിതാവിനാലും 15ാം വയസില്‍ അച്ഛന്റെ സഹായത്തോടെ റിസോര്‍ട്ടില്‍ വച്ച് മറ്റുള്ളവരാലും പീഡിപ്പിക്കപ്പെട്ട ജീവിതത്തില്‍ നിന്നും വനിത ശിശുവികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. രഹനാസും ഉമ്മയും സഹോദങ്ങളും എന്തിന് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്ന് പറയുന്നു. അച്ഛനെന്നതിന് പകരം അ എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നാണ് അയാള്‍ പറയുന്നത്. ഏറെ ഹൃദയസ്പര്‍ശിയായ ഒന്നായി മാറി ഈ ഡോക്യുമെന്ററി.

എന്റെ സ്ഥലപ്പേരിലല്ല... എന്റെ പേരില്‍ തന്നെ എനിക്ക് ജീവിക്കണം... എന്റെ കഥ നിന്റെയും ( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി) അവസാനിക്കുന്നത് രഹനാസിന്റെ ഈ വാക്കുകളിലാണ്. സ്വന്തം അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് പിച്ചിച്ചീന്തിയ ജീവിതത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച പെണ്‍കുട്ടിയാണ് രഹനാസ്. 12 വയസ്സുള്ളപ്പോഴാണ് രഹനാസ് സ്വന്തം പിതാവിനാല്‍ ആക്രമിക്കപ്പെടുന്നത്. ബാല്യകാലമത്രയും കൊടിയ പീഡനങ്ങളാണ് ഈ പെണ്‍കുട്ടി അനുഭവിച്ചത്. അവിടെ നിന്ന് സധൈര്യം തിരിച്ചു വന്നു. പഠിച്ച് അഭിഭാഷകയായി. രഹനാസിന്റെ ഈ അതിജീവന കഥയാണ് ലീന മണിമേഖല സംവിധാനം ചെയ്ത എന്റെ കഥ നിന്റെയും( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി ) എന്ന ഡോക്യുമെന്ററി.

സംഭവിച്ചതോര്‍ത്ത് തളര്‍ന്നിരിക്കാനും മുഖമില്ലാതെ ഒളിഞ്ഞു ജീവിക്കാനും ഞാന്‍ തയ്യാറല്ലായിരുന്നു. സമാന അനുഭവങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. പലരും മുന്നിലേക്ക് വരാനാവാതെ മറഞ്ഞിരിക്കുകയാണ്. അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റീവായി ചിന്തിക്കുന്നത് ഏറെ സന്തോഷം നല്‍കും. 2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്ന് രഹനാസ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ഹോമില്‍ നിന്ന് പഠിച്ചു. എല്‍എല്‍ ബി വിജയകരമായി പൂര്‍ത്തിയാക്കിയ രഹനാസ് അഭിഭാഷകയാണ്. സിവില്‍ സര്‍വീസ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യം.
രഹനാസിന്റെ ശബ്ദത്തില്‍ തന്നെയാണ് ഡോക്യുമെന്ററി മുന്നോട്ടു പോകുന്നത്. ചിലയിടങ്ങളില്‍ വിതുമ്പിപ്പോയെങ്കിലും പതറാത്ത ശബ്ദത്തില്‍ തോറ്റു കൊടുക്കില്ലെന്ന്് അവള്‍ പറയുന്നു. ഉമ്മയും സഹോദരങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്നു പറയുന്നുണ്ട് ഡോക്യുമെന്ററിയില്‍.


രഹന സമൂഹത്തിനാകെ മാതൃകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ആളുകള്‍ അകത്ത് അടച്ചിരിക്കുകയും അക്രമികള്‍ വെളിയില്‍ ഇഷ്ടാനുസരണം ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹം സമ്മാനിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അതിനെ അതിജീവിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനാണ് രഹനാസ് ശ്രമിക്കുന്നത്. വേദനയനുഭവിക്കുന്ന ഒട്ടേറെ മനസുകളുണ്ട്. പതറിപ്പോകുന്ന മക്കള്‍ക്ക് രഹനാസ് ഒരു ആശ്വാസമാകും. ഇത്തരക്കാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും രഹനാസ് നന്ദി പറഞ്ഞു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റിവായി ചിന്തിക്കുന്നത് സന്തോഷമാണെന്ന് രഹനാസ് പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ സബീന ബീഗം എസ്., രഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പ്രിവ്യൂ കാണാനെത്തി. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (4 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (4 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (4 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (4 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (5 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (5 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (7 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (7 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (10 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (10 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (11 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (11 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (11 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (12 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (13 hours ago)

Malayali Vartha Recommends