ജലീലിനെതിരെ കോടതിയിൽ പോകാൻ ചെന്നിത്തല; എത്രയും വേഗം മന്ത്രി കെ. റ്റി. ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടം കൂട്ടുന്നതായി ആക്ഷേപം; രേഖകൾ അവശേഷിപ്പിക്കാതെ ജലീൽ
എത്രയും വേഗം മന്ത്രി കെ. റ്റി. ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടം കൂട്ടുന്നതായി ആക്ഷേപം. എം. ജി. സർവകലാശാല മാർക്ക് ദാന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും ചെന്നിത്തലയും.
അതേസമയം ചെന്നിത്തലയുടെ ആരോപണം തെളിയിക്കാൻ പ്രയാസമാണ്. മാർക്കുദാനം ചെയ്യണമെന്ന് മന്ത്രി സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഇത്തരമൊരു നിർദ്ദേശം സർവകലാശാലക്ക് നൽകിയിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ സർവകലാശാല ബാധ്യസ്ഥമല്ല.
കോടതിയിൽ വിഷയം വന്നാൽ ചീറ്റി പോകുമോ എന്ന സംശയം ചെന്നിത്തലക്ക് ഇല്ലാതില്ല. മന്ത്രി ഇത് സംബന്ധിച്ച് രേഖാമൂലം ഒരു നിർദ്ദേശവും നൽകാത്തതാണ് പ്രധാന തടസ്സം. ചെയ്തതെല്ലാം യൂണിവേഴ്സിറ്റിയാണ്.
കിഫ്ബി വിവാദം കെട്ടടങ്ങുകയും പാലായിൽ ഇടതു മുന്നണി ജയിക്കുകയും ചെയ്തതോടെയാണ് ചെന്നിത്തല വീറും വാശിയുമായി ജലീലിനെതീരെ രംഗത്തെത്തിയത്. കോതമംഗലം കോളേജിലെ ബിടെക് വിദ്യാർത്ഥിക്ക് മാർക്ക് ദനം നൽകി എന്നാണ് ചെന്നിത്തലയുടെ ആരോപണം. ജലീലിന്റെ പ്രൈവറ്റ് മന്ത്രിയുടെ നിർദ്ദേശാനുസരണം സർവകലാശാലയുടെ അദാലത്തിൽ പങ്കെടുത്തെന്നാണ് ആരോപണം. മാർക്ക് കുട്ടി കൊടുക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ സിന്റിക്കേറ്റിന്റെ പരിഗണനക്ക് കൊണ്ടു വന്നു. റഗുലർ സിന്റിക്കേറ്റിന്റെ പരിഗണനക്കാണ് കൊണ്ടു വന്നത്. സിന്റിക്കേറ്റ് യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം കൊണ്ടുവന്നത്. ഇടത് യൂണിയൻ ഇതിനെ എതിർത്തു. തുടർന്ന് ഒരു വിഷയം മാത്രം തോറ്റവർക്ക് അഞ്ച് മാർക്ക് വീതം നൽകാൻ സർവകലാശാല തീരുമാനിച്ചു.
തനിക്കെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ പച്ചകള്ളമാണെന്ന് മന്ത്രി ജലീൽ ആത്മ വിശ്വാസത്തോടെ പ്രതികരിച്ചത് ഇതു കൊണ്ടാണ്. ആരോപണങ്ങൾക്ക് ചെന്നിത്തല തെളിവ് നൽകണമെന്ന് മന്ത്രി ജലീൽ ആവശ്യപ്പെട്ടു. സർവകലാശാലയിൽ തനിക്കൊരു റോളുമില്ലെന്ന് പറയാനും മന്ത്രി മറന്നില്ല. തനിക്ക് വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകാനാവില്ല. സിന്റിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങൾക്ക് ഉത്തരവാദി വൈസ് ചാൻസലറാണെന്ന് മന്ത്രി പറഞ്ഞു.
ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി ഫയലുകൾ പരിശോധിച്ചു എന്നാണ് വിവരം. അതിലൊന്നും തന്നെ തനിക്ക് എതിരായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ഉറപ്പാക്കിയത്രേ. ചെന്നിത്തലക്ക് തന്റെ വകുപ്പിൽ നിന്നും വിവരങ്ങൾ ചോരുന്നതെങ്ങനെയെന്ന് പരിശോധിക്കാൻ മന്ത്രി ഉത്തരവിട്ടുണ്ടത്രേ. ബിടെക് പരീക്ഷാദാനം മുതൽ തുടങ്ങിയതാണ് തനിക്കെതിരായ ആരോപണങ്ങൾ. ജലീൽ ആയതു കൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha