കൂടത്തായി കൊലക്കേസിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാകാതെ ജനം .....ജോളി 17 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് കോടികള്‍...കൊലപാതകങ്ങൾ പലതും ഷാജുവിന്റെ അറിവോടെ...എന്നാൽ അവസാനം കൊല്ലാൻ പദ്ധതിയിട്ടത് ഷാജുവിനെത്തന്നെ...പിന്തുണയായി നിന്നത് ബി എസ് എൻ എൽ ജീവനക്കാരൻ?
കൂടത്തായി കൊലക്കേസിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാകാതെ ജനം .... അന്നമ്മയുടേയും ടോംതോമസിന്റേയും റിട്ട.ആനുകൂല്യം ‘മുക്കി’; സ്ഥലം വിറ്റ് ടോംതോമസ് നല്കിയ 16 ലക്ഷവും ധൂര്‍ത്തടിച്ചു....ഇതെല്ലം ഷാജുവിന്റെ അറിവോടെ ആയിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
മുഖ്യപ്രതി എന്നു വിശേഷിപ്പിക്കുന്ന ജോളി 17 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് കോടികള്‍. കൊലപാതക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനും വ്യാജ ഒസ്യത്ത് തയാറാക്കുന്നതിനുമുള്പ്പെടെ ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയ വിവരം. ജോലിയൊന്നുമില്ലാതിരുന്ന ജോളിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പണമിടപാടുകളെ കുറിച്ചും വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിലെ സത്യങ്ങള്‍ ചുരുളഴിയുകയാണെന്നും അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും മരിച്ച റോയിയുടെ സഹോദരൻ റോജോ പറഞ്ഞു. ഒൻപത് മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റോജോക്ക് ഉണ്ടായിരുന്ന നേരിയ സംശയമാണ് ഈ കൊലപാതകങ്ങളുടെ ചുരുളഴിയാണ് കാരണമായത്
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അന്നമ്മയുടേയും ടോംതോമസിന്റെയും റിട്ടയർമെന്റ് ആനുകൂല്യങ്ങളെ കുറിച്ച് റോജോയ്ക്കും റെഞ്ചിക്കും വ്യക്തമായി അറിവില്ല. ഈ പണമെല്ലാം ജോളി കൈക്കലാക്കിയിട്ടുണ്ടാവുമെന്നാണ് ഇവർ വിശ്വസിക്കുന്നത് . റോയ്തോമസിന്റെ ബിസിനസ് ആവശ്യാര്‍ഥം എന്ന പേരിൽ ജോളി പലപ്പോഴും ഇരുവരില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു എന്ന സംശയവും ഉയരുന്നുണ്ട് .
അന്നമ്മയുടെ മരണശേഷം പൊന്നാമറ്റത്ത് വീട്ടില്‍ അന്നമ്മയുടെ അലമാരയില്‍ സൂക്ഷിച്ച എട്ട് വളകളും കാണാതായിരുന്നു. ഇതേക്കുറിച്ച് ജോളി യാതൊരു കാര്യവും വ്യക്തമാക്കിയിരുന്നില്ല. ടോംതോമസ് മരിക്കുമ്പോള്‍ 22,000 രൂപമാത്രമേ ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്നുള്ളൂ. ബാക്കി തുകയെല്ലാം എന്തുചെയ്തുവെന്നതിനെ കുറിച്ച് ആര്‍ക്കും അറിവില്ല.റിട്ടയർ ചെയ്തപ്പോൾ പിഎഫ്, ഗ്രാറ്റുവിറ്റി അടക്കം ഇരുവർക്കും ലക്ഷങ്ങൾ ലഭിച്ചതായി ബാങ്ക് രേഖകളിലുണ്ട്.
മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് റോയിക്ക് വീട് വാങ്ങാനായി 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഈ തുക എന്ത് ചെയ്തുവെന്നത്തിന്റെ കാര്യത്തിൽ വ്യക്തത ഇല്ല . ടോം തോമസിന്റെ മരണത്തെ തുടര്‍ന്ന് വ്യാജ ഒസ്യത്ത് തയാറാക്കുന്നതിന് വേണ്ടി പലര്‍ക്കായി ലക്ഷങ്ങള്‍ ജോളി കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഷാജുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് സിലിയുടെ സ്വര്‍ണാഭരണങ്ങളും ജോളി കൈക്കലാക്കിയിരുന്നു. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ ജോളി എന്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനെ കുറിച്ച് ഷാജുവിന് അറിവില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ജോളിയുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആരെല്ലാമായി ജോളി പണപിടപാടുകള് നടത്തിയിട്ടുണ്ടെന്ന വിവരം ബാങ്ക് വഴി അന്വേഷണസംഘം ശേഖരിക്കും. എത്രപണം പിന്‍വലിച്ചുവെന്നതും എപ്പോഴാണ് പണം പിന്‍വലിച്ചതെന്നതും ഈ കാലയളവില്‍ ആറ് കൊലപാതകങ്ങളിലേതെങ്കിലും നടന്നിരുന്നുവോ എന്നതും അന്വേഷിച്ചുവരികയാണ്. ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനടക്കം നിരവധി സുഹൃത്തുക്കൾ തനിക്ക് പണം നൽകിയിട്ടുണ്ടെന്ന് ജോളി മൊഴിനൽകിയിട്ടുണ്ട്. അത് എന്തിനുവേണ്ടിയാണെന്ന് പോലീസ് അന്വേഷിക്കുകയാണ്
പോലീസിന്റെ സംശയ ലിസ്റ്റിലുള്ള ആളാണ് കക്കയം സ്വദേശിയായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്സൻ . ഇദ്ദേഹത്തെ സ്വന്തമാക്കാനായി ഷാജുവിനെ അപായപ്പെടുത്താൻ ആഗ്രഹിച്ചു എന്നാണു ജോളിയുടെ മൊഴി. അങ്ങിനെ ആണെങ്കിൽ ഇപ്പോൾ പിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ജോളിയുടെ അടുത്ത ഇര ഷാജുവും ജോൺസന്റെ ഭാര്യയും ആകുമായിരുന്നു. കൊലപാതകങ്ങളിൽ പലതും ഷാജുവിന് അറിയാമായിരുന്നു എന്നതും ഷാജുവിനെ കൊലപ്പെടുത്താനുള്ള കാരണമാണ് ..അസമയങ്ങളിലുള്ള ജോളിയുടെ ഫോണ്‍വിളി മൂലം ഇവരുടെ ദാമ്പത്യം ഉലഞ്ഞു. ബെഡ്റൂമിൽ നിന്ന് രാത്രി വൈകി ഫോണ്‍ ചെയ്യുന്നതിനെ ഷാജു ചോദ്യം ചെയ്തതോടെ ജോളി ഡ്രോയിംഗ് മുറിയിലെ സോഫയിലാണ് അന്തിയുറങ്ങിയിരുന്നത്.
ജോളിയുമായുള്ള ബന്ധം ബിഎസ്എൻഎൽ ജീവനക്കാരന്റെ കുടുംബത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കൾ ഇക്കാര്യത്തിൽ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടർന്നു. ഇക്കാര്യങ്ങളെല്ലാം അറിയാവുന്നതിനാലാണ് ഷാജു ഇപ്പോൾ ജോളിയെ തള്ളിപ്പറയുന്നതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു..
ഗൂഢാലോചനയിൽ ആർക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല
https://www.facebook.com/Malayalivartha