Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വകുപ്പുകള്‍ മാറുന്ന വഴിയേ... പഴയകാല നൊമ്പരങ്ങള്‍ ഓര്‍മ്മപ്പെടുത്തി ശ്രീകുമാര്‍ മേനോന്‍ രംഗത്ത് വന്നെങ്കിലും ഒരിഞ്ച് പിന്‍മാറാതെ മഞ്ജുവാര്യര്‍ രഹസ്യമൊഴി നല്‍കി; ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലെ രഹസ്യമൊഴി ശ്രീകുമാര്‍ മേനോന് കുരുക്കാകും

09 NOVEMBER 2019 01:14 PM IST
മലയാളി വാര്‍ത്ത

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പിണങ്ങുമ്പോള്‍ ഉണ്ടാകുന്ന വീറും വാശിയുമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടി മഞ്ജുവാര്യരും തമ്മിലുള്ള തര്‍ക്കത്തിലും കാണുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ അഞ്ചര വരെ നീണ്ടു നിന്നു.

മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ മഞ്ജു വാര്യരുടെയും ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി.

മഞ്ജുവാര്യരുമായി കോംപ്രമൈസിനുള്ള സാധ്യതകള്‍ ആരാഞ്ഞിട്ടും ഒരു തരത്തിലും പരാതിയില്‍ നിന്നും മഞ്ജു പിന്നോട്ട് പോയില്ല. പരാതി നല്‍കിയ ശേഷം ശ്രീകുമാര്‍ മേനോന്‍ ഫേസ് ബുക്കിലൂടെ വീണ്ടും അപമാനിക്കാന്‍ ശ്രമിച്ചതാണ് മഞ്ജുവിനെ പ്രകോപിതയാക്കിയത്. മഞ്ജു നല്ലവണ്ണം ആലോചിച്ചാണ് പരാതി നല്‍കിയത്. അതിനാല്‍ തന്നെ പരാതിയില്‍ ഉറച്ചാണ് മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയത്. ഈ മൊഴി ശ്രീകുമാര്‍ മേനോനെ കുഴപ്പത്തിലാക്കാനാണ് സാധ്യത. മജിസ്‌ട്രേറ്റിന്റെ മുമ്പിലെ മൊഴിയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. അതിനി മാറ്റിപ്പറയാനും സാധിക്കില്ല. അതിനാല്‍ തന്നെ ശ്രീകുമാര്‍ മേനോന്‍ ഭയക്കുക തന്നെ വേണം.

ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജുവാര്യര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയിലാണ് മഞ്ജുവാര്യരുടെ മൊഴിയെടുത്തത്. തൃശൂരിലെ പൊലീസ് കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുക്കല്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പല പ്രവര്‍ത്തനങ്ങളെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.

മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ മാസമാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തൃശൂര്‍ ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഡി.ജി.പിയ്ക്ക് മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലിലേക്ക് കൈമാറുകയായിരുന്നു.അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടൈ അടിസ്ഥാനത്തിലായിരുന്നു കേസിലെ തുടര്‍നടപടി.

ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017 ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ് പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഒടിയന്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ആഞ്ഞടിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം മഞ്ജു നിന്നില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുകയുണ്ടായി. ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്നും മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇതെല്ലാം പൊളിച്ചടുക്കിയാണ് മഞ്ജുവിന്റെ ആ രഹസ്യമൊഴി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (3 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (3 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (3 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (4 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (4 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (7 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends