Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസ് ഇല്ല; ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കൾ...

12 NOVEMBER 2019 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക്കുന്നത് കാണമെന്ന് യു ഡി എഫിന് നേരെ കൊലവിളി !! പോലീസിനേയും കൈയ്യേറ്റം ചെയ്ത് പൊതുമുതലും നശിപ്പിച്ച് അക്രമം; വടിവാളും കൊണ്ട് നടുറോഡിലേക്ക് ഇറങ്ങി വെല്ലുവിളി !

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്

ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയത് അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി; എങ്കിലും ജനങ്ങള്‍ നല്‍കിയ വിധിയോട് യോജിക്കാനാകില്ല, എംഎം മണി

എൽ ഡി എഫ് ജയിക്കും എന്ന് ബെറ്റ് വച്ചു ; പാർട്ടി തോറ്റപ്പോൾ പരസ്യമായി മീശവടിച്ച് നേതാവ്

ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; പൊലീസ് കേസെടുത്തു; രണ്ട് കുട്ടികള്‍ അടക്കം 9 പേർക്ക് പരിക്ക്

ഇടുക്കി ശാന്തൻപാറയിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ റിജോഷിനെയും മകൾ ജൊവാനയെയും ഓര്‍ത്ത് കുടുംബാഗങ്ങൾക്ക് ദു:ഖം അകന്നിട്ടില്ല. റിജോഷിന്റെ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജൊവാന. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമാരുമായ വസീമും ചേർന്നാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ ശേഷം മകൾ ‍ജൊവാനയെയും വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസില്ലെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. കുഞ്ഞുപെങ്ങളുടെ മരണവാര്‍ത്ത അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ശാന്തമ്പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകള്‍ ജൊവാനയുടെ വേര്‍പാട്. റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടില്‍ മുത്തശനും മുത്തശിക്കുമൊപ്പമുള്ള ജോയലും ജോഫിറ്റയുടെയും മനസില്‍ സങ്കടം പുകയുകയാണ്. ഇവരുടെ കുഞ്ഞോമന ആയിരുന്നു കുഞ്ഞൂസെന്ന ജൊവാന.


റിജോഷിനും കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോയാലും കുട്ടികളെ ഒപ്പംകൂട്ടി എത്തുമായിരുന്നു. ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. കുട്ടികളുടെ ഭാവി എന്താകും എന്ന ആശങ്കയും കുടുംബാംഗങ്ങള്‍ക്കുണ്ട്. ജൊവാനയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. ഇന്നു രാവിലെ 10ന് ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്.

റിജോഷ് ലിജിയെ വിവാഹം കഴിച്ചത് 11വർഷങ്ങൾക്ക് മുമ്പായിരുന്നു. റിജോഷിനെ കാണാതായതിനു ശേഷം ലിജിയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ഒക്‌ടോബര്‍ 30ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടില്‍ വന്നിരുെന്നന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടികള്‍ തറവാട്ടില്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ലിജിയെ വിളിച്ച് റിജേഷിനെ പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചു. വഴക്കിട്ടാണ് റിജേഷ് പോയതെന്നും ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ലിജി പറഞ്ഞു.

തുടര്‍ന്ന് ഒന്നാംതീയതി ഇവര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണിലേക്ക് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും വിളിച്ചെന്ന് ലിജി വീണ്ടും പറഞ്ഞു. പക്ഷേ അതെല്ലാം കളവാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെറുപ്പത്തില്‍ തന്നെ ലിജിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ലിജി പിതാവിനൊപ്പമാണു വളര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണു വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസുകാരി ജൊവാനയുമായി മുംബൈ പനവേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്. 

ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ട ഇവരെ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാണാതായ ഇവര്‍ക്കായി കേരള പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുംബൈയിൽ എത്തിയെന്ന് അറിഞ്ഞതോടെയായിരുന്നു വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (3 hours ago)

ഗുരുതര പരിക്ക്  (6 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (6 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (6 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (6 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (7 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (7 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (7 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (8 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (8 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (8 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (8 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (9 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (9 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (9 hours ago)

Malayali Vartha Recommends