Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...


പ്രണയ അസ്വാരസ്യം കൊലപാതകത്തിൽ കലാശിച്ചു; 14കാരിയുടെ മരണത്തിൽ 16കാരൻ മാത്രം പ്രതി: ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റം: കേസിൽ എഫ്.ഐ.ആർ ഇട്ട് പോലീസ്...


ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998-ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായുള്ള താരതമ്യ പരിശോധന നടത്തിയത്തോടെ...


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസ് ഇല്ല; ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കൾ...

12 NOVEMBER 2019 03:21 PM IST
മലയാളി വാര്‍ത്ത

ഇടുക്കി ശാന്തൻപാറയിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ റിജോഷിനെയും മകൾ ജൊവാനയെയും ഓര്‍ത്ത് കുടുംബാഗങ്ങൾക്ക് ദു:ഖം അകന്നിട്ടില്ല. റിജോഷിന്റെ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജൊവാന. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമാരുമായ വസീമും ചേർന്നാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ ശേഷം മകൾ ‍ജൊവാനയെയും വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസില്ലെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. കുഞ്ഞുപെങ്ങളുടെ മരണവാര്‍ത്ത അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ശാന്തമ്പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകള്‍ ജൊവാനയുടെ വേര്‍പാട്. റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടില്‍ മുത്തശനും മുത്തശിക്കുമൊപ്പമുള്ള ജോയലും ജോഫിറ്റയുടെയും മനസില്‍ സങ്കടം പുകയുകയാണ്. ഇവരുടെ കുഞ്ഞോമന ആയിരുന്നു കുഞ്ഞൂസെന്ന ജൊവാന.


റിജോഷിനും കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോയാലും കുട്ടികളെ ഒപ്പംകൂട്ടി എത്തുമായിരുന്നു. ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. കുട്ടികളുടെ ഭാവി എന്താകും എന്ന ആശങ്കയും കുടുംബാംഗങ്ങള്‍ക്കുണ്ട്. ജൊവാനയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. ഇന്നു രാവിലെ 10ന് ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്.

റിജോഷ് ലിജിയെ വിവാഹം കഴിച്ചത് 11വർഷങ്ങൾക്ക് മുമ്പായിരുന്നു. റിജോഷിനെ കാണാതായതിനു ശേഷം ലിജിയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ഒക്‌ടോബര്‍ 30ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടില്‍ വന്നിരുെന്നന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടികള്‍ തറവാട്ടില്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ലിജിയെ വിളിച്ച് റിജേഷിനെ പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചു. വഴക്കിട്ടാണ് റിജേഷ് പോയതെന്നും ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ലിജി പറഞ്ഞു.

തുടര്‍ന്ന് ഒന്നാംതീയതി ഇവര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണിലേക്ക് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും വിളിച്ചെന്ന് ലിജി വീണ്ടും പറഞ്ഞു. പക്ഷേ അതെല്ലാം കളവാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെറുപ്പത്തില്‍ തന്നെ ലിജിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ലിജി പിതാവിനൊപ്പമാണു വളര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണു വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസുകാരി ജൊവാനയുമായി മുംബൈ പനവേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്. 

ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ട ഇവരെ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാണാതായ ഇവര്‍ക്കായി കേരള പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുംബൈയിൽ എത്തിയെന്ന് അറിഞ്ഞതോടെയായിരുന്നു വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (2 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (2 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (2 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (3 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (4 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (4 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (4 hours ago)

കലാമേളക്ക് കൊടിയിറങ്ങി, സ്വർണക്കപ്പ് ഉയർത്തി കണ്ണൂർ...!5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം...മത്സരമല്ലെന്ന്.. കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും  (4 hours ago)

മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തില്‍ മുങ്ങിമരിച്ചു  (5 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനവേദിയില്‍ മോഹന്‍ലാല്‍  (5 hours ago)

അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്..... 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്...അയാള്‍ ഉണ്ടായിരുന്നത് 'എന്റെ മുന്നിൽ.... യുവാവിന്റെ മരണത്തിന് പിന്നാലെ ആ  (5 hours ago)

അഞ്ച് ദിവസങ്ങള്‍ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി  (5 hours ago)

ആശുപത്രയിൽ നിന്ന് സൗദി ഭരണാധികാരിയുടെ വാർത്ത സൽമാൻ രാജാവിന്റെ നില ഇങ്ങനെ കാത്തിരുന്ന വിവരം എത്തി  (5 hours ago)

Malayali Vartha Recommends