കളി ചിരികളില്ലാതെ നിശ്ചലമായി കിടക്കുന്ന കുഞ്ഞു പെങ്ങളെ കണ്ട് അലറി കരയുന്ന ജോയലും ജോഫിറ്റയും; അത് കണ്ട് നിൽക്കാനാകതെ ഒരു നാട്; എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ഉള്ളുരുകി ആരും ചോദിച്ച് പോകും; ജോവാനയുടെ മൃതദേഹം അടക്കി
എന്തിനാണ് ലിജീ ഒന്നുമറിയാത്ത ഈ കുഞ്ഞിനോട് ഇങ്ങനെ ചെയ്തതെന്ന് ഏവരും ചോദിച്ച് പോകും. കുഞ്ഞുപെട്ടിയില്‍ പൊതിഞ്ഞ് ജോവാനയുടെ മൃതദേഹം വച്ചപ്പോൾ അവിടെ കൂടിയവർ ലിജിയെ ഉള്ളുരുകി ശപിച്ചു. മാത്രമല്ല അച്ചന് പിന്നാലെ ഞങ്ങളുടെ കുഞ്ഞനിയത്തിയും പോയല്ലോ എന്നോർത്ത് തൊണ്ട കീറി കരയുന്ന ആ കുഞ്ഞുങ്ങളെ ഓർത്തും ഏവരും ദുഃഖിച്ചു. മുംബൈയില്‍ നിന്നും ഇന്നലെയായിരുന്നു രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജൊവാനയുടെ മൃതദേഹം എത്തിച്ചത്. അത് ഇന്ന് രാവിലെ 9 മണിയോടെ റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടിൽ കൊണ്ട് വന്നിരുന്നു അവസാനമായി ജൊവാനയെ എല്ലാവരും കണ്ട് കഴിഞ്ഞതോടെ പത്ത് മണിക്ക് ശാന്തമ്ബാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ കൊണ്ടുപോയി അടക്കി. ലിജിയുടെ മൂത്ത സഹോദരന്‍ വിജേഷായിരുന്നു പ്രാര്‍ത്ഥനകള്‍ക്കും സംസ്‌ക്കാര ചടങ്ങിനും മുൻകൈ എടുത്തത്.കൊല്ലപ്പെട്ട റിജോഷിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ മകള്‍ ജൊവാനയുടെ ചിരിക്കുന്ന ചിത്രങ്ങളായിരുന്നു .
ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ ഭാര്യ ലിജി, മകള്‍ ജുവാന, റിജോഷിന്റെ സുഹൃത്ത് വസീം എന്നിവരെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മുംബൈ പന്‍വേലിലെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയത്. ജൊവാനയെ മരിച്ച നിലയിലും മറ്റ് രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലുമായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വസീമിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ലിജി അപകടനില തരണം ചെയ്തെങ്കിലും ഇതുവരെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. റിജോഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി വസീമാണെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഇവരെ ആശുപത്രിയില്‍ തന്നെയുളള സെല്ലിലേയ്ക്ക് മാറ്റും. തുടര്‍ന്നായിരിയ്ക്കും മൊഴിയെടുക്കുക.
https://www.facebook.com/Malayalivartha