ഇപ്പോള്‍ തന്നെ സഹോദരിയെ സഹോദരിയായി കാണാന്‍ പറ്റാത്ത സമൂഹമാണ്; അപ്പോൾ പബ്ബുകള്‍ കൂടി തുടങ്ങിയാൽ ? ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നയിടമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ; തുറന്നടിച്ച് രമ്യ ഹരിദാസ്
കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എം പി രമ്യ ഹരിദാസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ബാറുകളുടെ എണ്ണം കുറിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്‍റെ വരവിലൂടെ കേരളത്തില്‍ ബാറുകളുടെ എണ്ണം വളരെയധികം കൂടിയെന്ന് രമ്യ ഹരിദാസ് പറഞ്ഞു. 'മദ്യനിരോധനം' വരുത്തുമെന്ന വാഗ്‌ദാനം നൽകിയിരുന്ന സര്‍ക്കാര്‍ മദ്യപിക്കാനുളള സൗകര്യം കൂട്ടുകയാണെന്ന് എം പി പറഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ലക്ഷ്യം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നയിടമായി കേരളത്തെ മാറ്റുക എന്നതാണെന്നും ചൂണ്ടിക്കാട്ടി . പബ്ബുകള്‍ കൂടി വരുമ്പോള്‍ അത് പുതിയ തലമുറയെ ബാധിക്കും.
ഇപ്പോള്‍ തന്നെ സഹോദരിയെ സഹോദരിയായി കാണാന്‍ പറ്റാത്ത സമൂഹമായി മാറി പോവുകയാണ്. ലഹരിയുടെ ഉപയോഗം മൂലമാണിത് സംഭവിക്കുന്നത്. ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ അതിന് കൂടുതല്‍ വഴിയൊരുക്കുകയാണ് . പബ്ബുകള്‍ കൂടി വന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ കൂടും. പബ്ബുകളെ ആസ്വാദിക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. പക്ഷേ കേരളത്തിനൊരു സംസ്കാരമുണ്ട്. എതിര്‍ക്കുന്നവരായിരിക്കും കൂടുതല്‍. കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നു. മദ്യമാഫികളുടെ കൈയിലേക്ക് കേരളത്തെ ഇട്ടുകൊടുക്കുന്ന ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കും.
https://www.facebook.com/Malayalivartha