Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷാ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടി വിദ്യാഭ്യാസ മന്ത്രാലയം.... ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ....


കണ്ണീർക്കാഴ്ചയായി... കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ


പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...

ആഞ്ഞടിക്കുമ്പോള്‍... പ്രളയത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷം സകല ഭക്തരുടേയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേയും വാഹനങ്ങളെ തടഞ്ഞ പോലീസ് ഇത്തവണയും തുടര്‍ന്നു; ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കോടതി; വിധി എങ്ങനെ നടപ്പാക്കണമെന്നറിയാം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

22 NOVEMBER 2019 12:07 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രളയത്തിന്റെ പേരുപറഞ്ഞ് സകല ഭക്തരുടേയും വാഹനം തടഞ്ഞിരുന്നു. എന്നിട്ട് സാധാരണ ടിക്കറ്റില്‍ നിന്നും മാറി ഭക്തരെ കൊള്ളയടിക്കുന്ന ടിക്കറ്റുമായാണ് കെഎസ്ആര്‍ടിസി കയറ്റികൊണ്ട് പോയത്. എന്തിന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനത്തെപ്പോലും അന്ന് എസ്പി യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. രാവിലെ പത്തരയോടെ നിലയ്ക്കലില്‍ എത്തിയ പൊന്‍ രാധാകൃഷ്ണന്‍ ഗതാഗത നിയന്ത്രണത്തെ ചൊല്ലിയാണ് പൊലീസുമായി തര്‍ക്കിച്ചത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തു. നിലവില്‍ നിലയ്ക്കല്‍ ബേസ് സ്‌റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ബസുകളില്‍ വേണം പമ്പയിലേക്ക് പോകാന്‍. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതിന്റെ ഉത്തരവാദിത്വം സാറ് ഏറ്റെടുത്താല്‍ വിടാമെന്നായി യതീഷ് ചന്ദ്ര. എന്നാല്‍ അതെങ്ങനെ ഏറ്റെടുക്കുമെന്ന് പറഞ്ഞ് പെന്‍രാധാകൃഷ്ണന്‍ ബസില്‍ യാത്ര ചെയ്തു. അത് വലിയ വിവാദമാകുകയും കേന്ദ്രത്തില്‍ വരെ എത്തുകയും ചെയ്തു.

പൊന്‍രാധാകൃഷ്ണനുള്‍പ്പെടെ അനേകം ഭക്തരുടെ വേദന അയ്യപ്പന്‍ കേട്ടു കേട്ടു. വളരെ ബുദ്ധിമുട്ടി കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ഭക്തരെ കയറ്റി വിടുന്ന രീതിയെ പലരും ചോദ്യം ചെയ്തു. എങ്കിലും ഒരു പ്രളയവും ഇല്ലാതിരുന്നിട്ടും ഒരു വാഹനവും കയറ്റിവിടാന്‍ പോലീസ് അനുവദിച്ചില്ല. മാത്രമല്ല വേണ്ടപ്പെട്ടവരുടെ വാഹനം കടത്തി വിടുകയും ചെയ്തു. ഇതോടെ കോടതിയിടപെട്ടു.

പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടതെന്നും ഇക്കാര്യം ഇനിയും ആവര്‍ത്തിച്ചാല്‍ നടിപടിക്ക് വിധേയമാകേണ്ടിവരുമെന്നു കോടതി പോലീസിന് താക്കീത് നല്‍കി.

15സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെ അല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പോലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സര്‍ക്കാര്‍ തീരുമാനവും ആണ്. ഇനിയും ലംഘനം ഉണ്ടായാല്‍ ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന്‍ അറിയിച്ചത്. കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചിരുന്നു.

യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടി വിദ്യാഭ്യാസ മന്ത്രാലയം.... ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ....  (4 minutes ago)

കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (23 minutes ago)

ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി... സി.ഐ.എസ്.എഫിന്റെ സുരക്ഷക്ക് പുറമേ 25 ഓളം പൊലീസ് ഉദ്യോഗസ്ഥരും....  (39 minutes ago)

വീടിന് തീപിടിച്ച് റിട്ടേയ്ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ മരിച്ചു  (3 hours ago)

കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവം: കുഞ്ഞിനെ വേണ്ടെന്ന് അമ്മയായ 19കാരി  (4 hours ago)

കുവൈത്ത് യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാന്‍  (4 hours ago)

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി  (4 hours ago)

ഭര്‍തൃവീട്ടില്‍ 27 കാരി തൂങ്ങി മരിച്ച നിലയില്‍  (4 hours ago)

സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്  (7 hours ago)

മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു  (7 hours ago)

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍  (8 hours ago)

നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം  (8 hours ago)

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍  (8 hours ago)

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

Malayali Vartha Recommends