Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആഞ്ഞടിക്കുമ്പോള്‍... പ്രളയത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷം സകല ഭക്തരുടേയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേയും വാഹനങ്ങളെ തടഞ്ഞ പോലീസ് ഇത്തവണയും തുടര്‍ന്നു; ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കോടതി; വിധി എങ്ങനെ നടപ്പാക്കണമെന്നറിയാം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

22 NOVEMBER 2019 12:07 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രളയത്തിന്റെ പേരുപറഞ്ഞ് സകല ഭക്തരുടേയും വാഹനം തടഞ്ഞിരുന്നു. എന്നിട്ട് സാധാരണ ടിക്കറ്റില്‍ നിന്നും മാറി ഭക്തരെ കൊള്ളയടിക്കുന്ന ടിക്കറ്റുമായാണ് കെഎസ്ആര്‍ടിസി കയറ്റികൊണ്ട് പോയത്. എന്തിന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനത്തെപ്പോലും അന്ന് എസ്പി യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. രാവിലെ പത്തരയോടെ നിലയ്ക്കലില്‍ എത്തിയ പൊന്‍ രാധാകൃഷ്ണന്‍ ഗതാഗത നിയന്ത്രണത്തെ ചൊല്ലിയാണ് പൊലീസുമായി തര്‍ക്കിച്ചത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തു. നിലവില്‍ നിലയ്ക്കല്‍ ബേസ് സ്‌റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ബസുകളില്‍ വേണം പമ്പയിലേക്ക് പോകാന്‍. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു. ഇതിന്റെ ഉത്തരവാദിത്വം സാറ് ഏറ്റെടുത്താല്‍ വിടാമെന്നായി യതീഷ് ചന്ദ്ര. എന്നാല്‍ അതെങ്ങനെ ഏറ്റെടുക്കുമെന്ന് പറഞ്ഞ് പെന്‍രാധാകൃഷ്ണന്‍ ബസില്‍ യാത്ര ചെയ്തു. അത് വലിയ വിവാദമാകുകയും കേന്ദ്രത്തില്‍ വരെ എത്തുകയും ചെയ്തു.

പൊന്‍രാധാകൃഷ്ണനുള്‍പ്പെടെ അനേകം ഭക്തരുടെ വേദന അയ്യപ്പന്‍ കേട്ടു കേട്ടു. വളരെ ബുദ്ധിമുട്ടി കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ഭക്തരെ കയറ്റി വിടുന്ന രീതിയെ പലരും ചോദ്യം ചെയ്തു. എങ്കിലും ഒരു പ്രളയവും ഇല്ലാതിരുന്നിട്ടും ഒരു വാഹനവും കയറ്റിവിടാന്‍ പോലീസ് അനുവദിച്ചില്ല. മാത്രമല്ല വേണ്ടപ്പെട്ടവരുടെ വാഹനം കടത്തി വിടുകയും ചെയ്തു. ഇതോടെ കോടതിയിടപെട്ടു.

പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടതെന്നും ഇക്കാര്യം ഇനിയും ആവര്‍ത്തിച്ചാല്‍ നടിപടിക്ക് വിധേയമാകേണ്ടിവരുമെന്നു കോടതി പോലീസിന് താക്കീത് നല്‍കി.

15സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെ അല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പോലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സര്‍ക്കാര്‍ തീരുമാനവും ആണ്. ഇനിയും ലംഘനം ഉണ്ടായാല്‍ ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന്‍ അറിയിച്ചത്. കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചിരുന്നു.

യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (12 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (12 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (15 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (25 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (28 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (32 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (32 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (39 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (54 minutes ago)

54 വാള്യം ! 15000 പേജ് !  (57 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends