Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അടുത്തത് മഹാരാഷ്ട്ര... കര്‍ണാടകത്തില്‍ വിമത എം.എല്‍.എ.മാര്‍ രാജിവച്ച സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുതിക്കുന്നു; അധികാരം നിലനിര്‍ത്താനായി അമിത് ഷായുടെ കളി വിജയം കാണുന്നു; കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും നടത്തിയ നീക്കങ്ങള്‍ ഫലം കാണുന്നില്ല; അജയ്യനായി യദ്യൂരപ്പ തുടരും

09 DECEMBER 2019 10:19 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ അമ്പേ പരാജയപ്പെട്ട അമിത്ഷായെ സംബന്ധിച്ച് എങ്ങനേയും കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. അമിത്ഷായോട് ഏറ്റുമുട്ടാന്‍ വന്ന കോണ്‍ഗ്രസിനും ജെഡിഎസിനും തക്കതായ പണി നല്‍കാനായുള്ള സുവര്‍ണാവസരമായിരുന്നു ഇത്. കോണ്‍ഗ്രസും ജെഡിഎസും തകര്‍ന്നടിയുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണുന്നത്. കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമാണുണ്ടായത്.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 11 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ജെഡിഎസും മുന്നിട്ട് നില്‍കുന്നത്. ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചിട്ടുണ്ട്. ശിവാജി നഗറില്‍ കോണ്‍ഗ്രസിന്റെ റിസ്വാന്‍ അര്‍ഷാദ് ആദ്യ നിമിഷങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പീന്നീട് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചു.

രമേശ് ജാര്‍ക്കിഹോളിഗോഖക്ക്, ആനന്ദ് സിങ്‌വിജയ നഗര, ബൈരതി ബസവരാജ്‌കെ ആര്‍പുരം, അരുണ്‍ കുമാര്‍റാണിബന്നൂര്‍, എം ശരവണ ശിവാജി നഗര്‍ തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. കെ ആര്‍ പേട്ടിലാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചിരിക്കുന്നത്.

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിമത എംഎല്‍എമാരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്‌ബോള്‍ ജെഡിഎസ് 12 ഇടത്താണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന്.

225 അംഗ സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് 66, ജെഡിഎസ് 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഡിസംബര്‍ 5ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തിലാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

അതേസമയം കര്‍ണ്ണാടകയില്‍ വിമതരെ മത്സരിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക തലത്തിലെ വിലയിരുത്തില്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ല്‍ പന്ത്രണ്ടിലും തോല്‍ക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും വിലയിരുത്തല്‍ എത്തി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞെത്തിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയം പ്രവചിക്കുകയാണ് എക്‌സിറ്റ് പോളുകള്‍. 15 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നതില്‍ ബിജെപി 12 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 3 സീറ്റും നേടുമെങ്കിലും ദളിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സിവോട്ടര്‍ പ്രവചനം.

ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബിജെപിക്കു വേണ്ടത്. പബ്ലിക് ടിവി 810 സീറ്റ് ബിജെപിക്കും 35 സീറ്റ് കോണ്‍ഗ്രസിനും 12 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന്‍ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 208 അംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ ഉള്ളത്. ഇതില്‍ ബിജെപിക്ക് 105 എംഎല്‍എമാര്‍ ഉണ്ട്. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സഭയില്‍ 112 പേരുടെ പിന്തുണ ഭൂരിപക്ഷത്തിനു വേണ്ടിവരും. യെദ്യൂരപ്പ സര്‍ക്കാരിന് നിലവില്‍ 107 പേരുടെ പിന്തുണയുണ്ട്. ആറ് സീറ്റുകളില്‍ ജയിച്ചാല്‍ തന്നെയും ഭരണം തുടരാനാവും. അത് കൈവരിക്കാനാകുമെന്നാണ് ആദ്യഫല സൂചനകള്‍ നല്‍കുന്നത്. ഇത് വിജയിച്ചാല്‍ മഹാരാഷ്ട്ര പിടിക്കാന്‍ അമിത്ഷായ്ക്ക് ശക്തി പകരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (18 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (39 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends