Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

അടുത്തത് മഹാരാഷ്ട്ര... കര്‍ണാടകത്തില്‍ വിമത എം.എല്‍.എ.മാര്‍ രാജിവച്ച സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുതിക്കുന്നു; അധികാരം നിലനിര്‍ത്താനായി അമിത് ഷായുടെ കളി വിജയം കാണുന്നു; കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും നടത്തിയ നീക്കങ്ങള്‍ ഫലം കാണുന്നില്ല; അജയ്യനായി യദ്യൂരപ്പ തുടരും

09 DECEMBER 2019 10:19 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ അമ്പേ പരാജയപ്പെട്ട അമിത്ഷായെ സംബന്ധിച്ച് എങ്ങനേയും കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. അമിത്ഷായോട് ഏറ്റുമുട്ടാന്‍ വന്ന കോണ്‍ഗ്രസിനും ജെഡിഎസിനും തക്കതായ പണി നല്‍കാനായുള്ള സുവര്‍ണാവസരമായിരുന്നു ഇത്. കോണ്‍ഗ്രസും ജെഡിഎസും തകര്‍ന്നടിയുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണുന്നത്. കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമാണുണ്ടായത്.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 11 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ജെഡിഎസും മുന്നിട്ട് നില്‍കുന്നത്. ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചിട്ടുണ്ട്. ശിവാജി നഗറില്‍ കോണ്‍ഗ്രസിന്റെ റിസ്വാന്‍ അര്‍ഷാദ് ആദ്യ നിമിഷങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പീന്നീട് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചു.

രമേശ് ജാര്‍ക്കിഹോളിഗോഖക്ക്, ആനന്ദ് സിങ്‌വിജയ നഗര, ബൈരതി ബസവരാജ്‌കെ ആര്‍പുരം, അരുണ്‍ കുമാര്‍റാണിബന്നൂര്‍, എം ശരവണ ശിവാജി നഗര്‍ തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. കെ ആര്‍ പേട്ടിലാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചിരിക്കുന്നത്.

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിമത എംഎല്‍എമാരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്‌ബോള്‍ ജെഡിഎസ് 12 ഇടത്താണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന്.

225 അംഗ സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് 66, ജെഡിഎസ് 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഡിസംബര്‍ 5ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തിലാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

അതേസമയം കര്‍ണ്ണാടകയില്‍ വിമതരെ മത്സരിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുമെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക തലത്തിലെ വിലയിരുത്തില്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ല്‍ പന്ത്രണ്ടിലും തോല്‍ക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും വിലയിരുത്തല്‍ എത്തി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞെത്തിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന മറ്റൊന്നാണ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയം പ്രവചിക്കുകയാണ് എക്‌സിറ്റ് പോളുകള്‍. 15 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നതില്‍ ബിജെപി 12 സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 3 സീറ്റും നേടുമെങ്കിലും ദളിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സിവോട്ടര്‍ പ്രവചനം.

ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബിജെപിക്കു വേണ്ടത്. പബ്ലിക് ടിവി 810 സീറ്റ് ബിജെപിക്കും 35 സീറ്റ് കോണ്‍ഗ്രസിനും 12 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രന്‍ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 208 അംഗങ്ങളാണ് കര്‍ണ്ണാടക നിയമസഭയില്‍ ഉള്ളത്. ഇതില്‍ ബിജെപിക്ക് 105 എംഎല്‍എമാര്‍ ഉണ്ട്. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സഭയില്‍ 112 പേരുടെ പിന്തുണ ഭൂരിപക്ഷത്തിനു വേണ്ടിവരും. യെദ്യൂരപ്പ സര്‍ക്കാരിന് നിലവില്‍ 107 പേരുടെ പിന്തുണയുണ്ട്. ആറ് സീറ്റുകളില്‍ ജയിച്ചാല്‍ തന്നെയും ഭരണം തുടരാനാവും. അത് കൈവരിക്കാനാകുമെന്നാണ് ആദ്യഫല സൂചനകള്‍ നല്‍കുന്നത്. ഇത് വിജയിച്ചാല്‍ മഹാരാഷ്ട്ര പിടിക്കാന്‍ അമിത്ഷായ്ക്ക് ശക്തി പകരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (54 minutes ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (1 hour ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (2 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (3 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (3 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (3 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (4 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (4 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (4 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (4 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (5 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (5 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (6 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (6 hours ago)

Malayali Vartha Recommends