കമിതാക്കള്‍ക്ക് സുവര്‍ണാവസരം രാത്രിയില്‍ പ്രത്യേക പാക്കേജുകള്‍, പണം വാരിയെറിഞ്ഞാൽ പെണ്‍കുട്ടികള്‍ സുലഭം, രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് രാത്രി മുഴുവന്‍ അഷ്ടമുടി കായലില്‍!! കഴുകൻകണ്ണുകളുമായി വലവീശിപ്പിടിക്കാൻ വിരുതന്മാർ; കമിതാക്കള്‍ക്ക് ഭയപ്പെടാതെ തങ്ങാനും സുവര്‍ണാവസരം; കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ സംഭവിക്കുന്നത്
അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്. സഞ്ചാരികള്‍ക്ക് അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച് അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ ഉല്ലാസ യാത്രകള്‍ക്ക് എടുക്കാന്‍ ഇപ്പോഴും ആളുകള്‍ അധികമാണ്. എന്നാല്‍ ഉല്ലാസ യാത്രകള്‍ക്ക് മാത്രമല്ല മറ്റ് പല കാര്യങ്ങളും ഹൗസ് ബോട്ടുകളുടെ മറവില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
കൊല്ലം ജില്ലയ്ക്ക് പുറത്തുന്നിന്ന വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം. ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്കും ഇവര്‍ സ്വകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ടത്രെ. രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക. മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്. പെൺകുട്ടികളെ വലവീശിപ്പിടിക്കാനും ചില വിരുതന്മാർ രംഗത്തുണ്ട്. കുറച്ച് വർഷം മുമ്പ് കളക്ടറേറ്റിന് സമീപത്ത് നിന്ന് ചിലരെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസിന്റെ കായൽ നിരീക്ഷണം ശക്തമല്ലാത്തതും ഇവർക്ക് തണലാകുന്നു. മറ്റു ജില്ലകളിൽ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൊല്ലത്ത് താമസമാക്കിയ പലരും ചില ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണ്.
ചതികുഴികളിപ്പെടാതെ ഒരു നല്ല ഹൗസ് ബോട്ട് യാത്ര നമുക്ക് എങ്ങനെ തിരഞ്ഞ്ഞെടുക്കാം എന്ന് നോക്കാം .ഹൗസ്‌ബോട്ട് യാത്രകളെ കുറിച്ച് ഓർക്കുമ്പോൾ കായല്‍ സൗന്ദര്യം പരമാവധി ആസ്വദിച്ച് അവധിക്കാലം അടിച്ചുപൊളിക്കാന്‍ ഇതിലും മികച്ച വഴി വേറെയില്ല. കായല്‍പരപ്പിലൂടെ നീങ്ങി കരയിലെ പച്ചപ്പ് കണ്ട് നാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിച്ച് രാത്രിയില്‍ ഹോട്ടല്‍ മുറികളെ അനുസ്മരിപ്പിക്കുന്ന മുറികളില്‍ തങ്ങി നേരം വെളുപ്പിക്കുക എന്നത് ഹൗസ്‌ബോട്ട് യാത്ര പോകാന്‍ ഉദേശിക്കുന്ന ഓരോ സഞ്ചാരിയുടേയും സ്വപ്‌നമായിരിക്കും.
അഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണ് ഇവിടെയുള്ളത്. നിരവധി പാക്കേജുകള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. ഇതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് അവര്‍ നമ്മെ കൊണ്ട് പോകും. ഒരു ഹൗസ്‌ബോട്ട് ഒരു ദിവസം നാല്‍പ്പതു മുതല്‍ അമ്പതു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. വളരെ പതുക്കെയായിരിക്കും യാത്ര. അതിനാല്‍ പരമാവധി സ്ഥലങ്ങള്‍ കണ്ട് ആസ്വദിച്ച് പോകാം. റിസോര്‍ട്ടുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും അവരുടെ സ്വന്തം ഹൗസ്‌ബോട്ടുകളുണ്ടാകും. അതിനും പ്രത്യേകം പാക്കേജുകള്‍ ലഭിക്കും. സൂര്യാസ്തമയ കാഴ്ച്ചകള്‍ കാണുന്നതും രാത്രിയില്‍ അന്തിയുറങ്ങുന്നതുമൊക്കെ ഈ ഹൗസ്‌ബോട്ടുകളിലായിരിക്കും. എല്ലാവിധ ആഡംബര സൗകര്യങ്ങളും കൂടിയുള്ളതായിരിക്കും ഇത്തരം ബോട്ടുകള്‍. സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള കിടപ്പുമുറികളും ടോയ്‌ലറ്റുകളുമൊക്കെ ഇതില്‍ കാണാം. ഇതിന് പുറമെ ലിവിങ് റൂം, ഡൈനിംഗ് ഏരിയ, കിച്ചണ്‍ എന്നിവയും ഒരുക്കിയിട്ടുണ്ടാകും.
ഹൗസ് ബോട്ടുകള്‍ എത്ര സമയം വരെ വാടകയ്ക്ക ലഭിക്കും എന്നത് സംബന്ധിച്ചായിരിക്കും പലര്‍ക്കുമുള്ള മറ്റൊരു സംശയം. ഒരു ദിവസത്തേക്കും ഒരാഴ്ച്ചത്തേക്കുമൊക്കെ ഹൗസ്‌ബോട്ടുകള്‍ വാടകയ്ക്ക് ലഭിക്കും. ഇഷ്ടമുള്ള പാക്കേജ് നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം. പകല്‍ യാത്രകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു മണി വരെയായിരിക്കും. എന്നാല്‍ രാത്രി കായലിന് നടുവില്‍ തങ്ങുന്ന രീതയിലുള്ള പാക്കേജ് തെരഞ്ഞെടുക്കാനായിരിക്കും പലരും ഇഷ്ടപ്പെടുന്നത്. രാത്രി കായലില്‍ തങ്ങുന്ന ബോട്ടുകള്‍ രാവിലെ പത്തു മണിയോടടുപ്പിച്ച് തിരികെ കരയ്ക്കടുക്കും. ഏറ്റവും കൂടുതലായി ആള്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത് രണ്ടു ദിവസത്തേക്കുള്ള പാക്കേജാണ്. രണ്ടു ദിവസം കൊണ്ട് പരമാവധി സ്ഥലങ്ങള്‍ കണ്ട് മടങ്ങാനാകും. രണ്ടു ദിവസത്തില്‍ കൂടുതല്‍ എടുക്കേണ്ട ആവശ്യമില്ല.
https://www.facebook.com/Malayalivartha