ആഴ്ചകൾ കഴിയുമ്പോൾ മോദി പറയും വെൽഡൺ മിസ്റ്റർ പിണറായി; പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹർജി തള്ളിയാൽ അത് കേന്ദ്ര സർക്കാരിന്റെ തലയിൽ ഒരു പൊൻതൂവലായി മാറും
ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഇങ്ങനെ പറയും: വെൽഡൺ മിസ്റ്റർ വിജയൻ, താങ്ക് യു സോ മച്ച്. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അത്ഭുതപ്പെടരുത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹർജി തള്ളിയാൽ അത് കേന്ദ്ര സർക്കാരിന്റെ തലയിൽ ഒരു പൊൻതൂവലായി മാറും. ഇക്കാര്യം രാജ്യത്ത് ആദ്യം മനസിലാക്കിയത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് പേതാവുമായ കബിൽ സിബലാണ്. അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും രംഗത്തെത്തി.
പാർലെമെന്റ് പാസാക്കിയ നിയമം അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്ന കബിൽ സിബലിന്റെ ഒറ്റവരി പ്രസ്താവനയിൽ നിന്നു രാജ്യം എല്ലാം മനസിലാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ തിരിഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തിയത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് സിബൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളോട് പറഞ്ഞത്. പൗരത്വ ഭേദഗതി ഭരണഘടനാ വിരുദധമാണെന്ന വിശ്വാസത്തിലാണ് ഭാരതത്തിലെ ജനങ്ങൾ. ഇത് ഭരണഘടനാസുത്യമാണെന്ന് ഒരു പ്രതിപക്ഷ നേതാവ് തന്നെ കോടതിയെ കൊണ്ട് പറയിക്കുന്നത് എന്തിനാണെന്നാണ് കമ്പിൽ സിബൽ ചോദിച്ചത്. അതായത് കോടതി തീരുമാനം കേരളത്തിന് എതിരാകാൻ സാധ്യതയുണ്ടെന്ന് സിബൽ കരുതുന്നു.
ഭേദഗതി പാസാക്കിയത് പാർലെമെന്റാണ്. അത് പാർലെന്റിന്റെ അധികാരമാണ്. അത്തരം കാര്യങ്ങളിൽ കോടതികൾ ഇടപെടാറില്ല. പാർലെമെന്റും കോടതിയും തമ്മിൽ ഒരിക്കലും സംഘർഷം ആഗ്രഹിക്കുന്നില്ല. മുമ്പും സുപ്രീം കോടതി സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസ് ഇത്തരമൊരു നീക്കത്തിന് മുതിരാത്തതിന് കാരണവും ഇതു തന്നെയാണ്. ഇന്നത്തെ സാഹചര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന് എതിരെ തിരിയുമെന്ന് ആരും കരുതുന്നില്ല.
കേരളത്തിൽ നടക്കുന്നത് കൈയടി കിട്ടാനുള്ള ഗിമിക്കുകൾ മാത്രമാണെന്ന് വിശ്വസിക്കുന്നവരിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ നിരവധിയുണ്ട്. കോൺഗ്രസ് പൗരത്വ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാത്തതും ഇതു കൊണ്ടാണ്. പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് കബിൽ സിബൽ പറഞ്ഞത് ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം മനസിലാക്കേണ്ടത്.
വിദ്യാർത്ഥികളും മധ്യവർഗവും സാധാരണക്കാരും ചേർന്ന് സമരം കൊഴുപ്പിക്കണമെന്ന ആശയമാണ് കോൺഗ്രസ് പിന്തുടരുന്നത്. സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കോടതിയിൽ നിന്നും പണി വാങ്ങാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.
അയോധ്യ വിധിയോടുകൂടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് നിയമത്തിൽ വിശ്വാസം കുറഞ്ഞത്. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം ചില കേന്ദ്രങ്ങൾ പിന്തുടരുന്നു എന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. നിയമയുദ്ധം നടത്തി മോദിയോട് ജയിക്കാമെന്ന് ആരും കരുതുന്നില്ല. മോദിയും അമിത് ഷായും ഇത്തരം സൂചനകൾ നൽകി കഴിഞ്ഞു.
https://www.facebook.com/Malayalivartha