കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ; ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തുഷാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക തട്ടിപ്പുകളില്‍ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും സുഭാഷ് വാസു വിശദീകരണം നല്‍കിയില്ലെന്നും തുഷാര്‍ അറിയിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസുവിന് രാജിവെക്കേണ്ടി വരും. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വ്യാജരേഖ ചമച്ച് അദ്ദേഹം സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. കള്ളയൊപ്പിട്ട് അഞ്ചു കോടി രൂപ വായ്പ വാങ്ങിയെന്നും തുഷാര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ഡിജിപി ടി.പി സെന്‍കുമാറിനെതിരെയും തുഷാര്‍ വിമർശനമുന്നയിച്ചു. വെള്ളാപ്പള്ളിക്കെതിരെ ആരോപണമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ ഡിജിപി ആയിരുന്ന ഘട്ടത്തില്‍ എന്ത്‌ക്കൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു. എസ്‌എന്‍ഡിപിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തുവന്നത്. അവിടെ വന്‍ സാമ്ബത്തിക ക്രമക്കേടാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പറയുന്നത്. മരിച്ചവരുടെ അച്ഛന്‍മാര്‍ പോലും ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ വീട്ടില്‍ സ്പിരിറ്റ് ലോറിക്ക് തീപീടിച്ചപ്പോള്‍ മരിച്ചത് അഞ്ച് പേരാണ്. ഇയാളാണ് യഥാര്‍ത്ഥ കൊലപാതകിയെന്നും തുഷാര്‍ പറഞ്ഞു
https://www.facebook.com/Malayalivartha