Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി, സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും

29 JANUARY 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.... പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചു...

വടശ്ശേരി ദാമോദരൻ സതീശൻ. എന്ന ഞാൻ..!കസേരയിൽ ഇരിക്കും മുന്നേ.. പിണറായിസം മൂടോടെ അറബിക്കടലിൽ തള്ളി! അമ്പോ..!

ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് ഇന്നലെ രാവിലെ 7 മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവരാണ് കുടുങ്ങിയത്. പത്തു മണിവരെ സ്റ്റേഡിയത്തില്‍ വെയിലു കൊണ്ടു കാത്തിരുന്നെങ്കിലും സംഘാടകരെ കാണാതായതോടെ ചതിപറ്റിയെന്നു ബോധ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും 'ധൈര്യമായി വന്നോളൂ' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏഴോളം ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും തൃശൂരിലെത്തി. പലരും തലേന്നു തന്നെ ഇവിടെ എത്തിയിരുന്നു10ന് ശേഷം ഗോകുലം എഫ്‌സി അധികൃതരെ വിളിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് അറിയുന്നത്. ഇതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

ഐ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ഗോകുലം എഫ്‌സി കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസം മുന്‍പാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിലും വിഡിയോ എത്തി. ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. റജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെടാനെന്ന പേരില്‍ വിഡിയോയില്‍ ഒരു ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

കുട്ടികള്‍ക്കായി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്നു ഗോകുലം എഫ്‌സി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും വ്യാജസന്ദേശത്തില്‍പ്പെട്ടു വഞ്ചിതരായെന്ന വിവരമറിഞ്ഞ് ക്ലബ് നടത്തിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

''ആരോ സൃഷ്ടിച്ച ഒരു വാട്‌സാപ് സന്ദേശത്തിന്റെ പേരില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയ ഒരുപാടുപേര്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞു. വളരെയധികം ഖേദമുണ്ട്. ഈ സന്ദേശത്തിനു പിന്നില്‍ ക്ലബ്ബിന്റെ അറിവോ സമ്മതമോയില്ല. ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുമ്പോള്‍ ഔദ്യോഗിക തലത്തില്‍ തന്നെ അറിയിപ്പ് നല്‍കുന്നതായിരിക്കും.''

7034643005, വലച്ചത് ഈ നമ്പര്‍
ആയിരക്കണക്കിനു കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയ ക്രൂര വിനോദത്തിനു പിന്നില്‍ ഈ ഫോണ്‍ നമ്പര്‍. വിഡിയോയിലൂടെ പ്രചരിക്കുന്നതു സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറിലേക്കു വിളിച്ച് അന്വേഷിച്ചെങ്കിലും ശരിയാണെന്ന വിവരമാണ് ഈ നമ്പറിന്റെ ഉടമ നല്‍കിയത്. ഇതു വിശ്വസിച്ചെത്തിയവര്‍ കുടുങ്ങി. ഈ നമ്പര്‍ സഹിതം കൗണ്‍സിലര്‍ കെ. മഹേഷ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (11 minutes ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (42 minutes ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (48 minutes ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (56 minutes ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (59 minutes ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (1 hour ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (1 hour ago)

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്... സിഎൻജിക്ക് കിലോക്ക് ഒരു രൂപയുടെ വർദ്ധനവ്  (1 hour ago)

നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.... പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചു...  (2 hours ago)

വടശ്ശേരി ദാമോദരൻ സതീശൻ. എന്ന ഞാൻ..!കസേരയിൽ ഇരിക്കും മുന്നേ.. പിണറായിസം മൂടോടെ അറബിക്കടലിൽ തള്ളി! അമ്പോ..!  (2 hours ago)

CAR ACCIDENT അപകടകാരണം കണ്ടെത്താനായില്ല  (2 hours ago)

വരും ദിവസങ്ങൾ പ്രശ്നഭരിതമായിരിക്കും  (2 hours ago)

C M V D SATHEESHAN മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപനം.  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്...  (3 hours ago)

മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends