Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി, സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും

29 JANUARY 2020 07:17 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് ഇന്നലെ രാവിലെ 7 മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവരാണ് കുടുങ്ങിയത്. പത്തു മണിവരെ സ്റ്റേഡിയത്തില്‍ വെയിലു കൊണ്ടു കാത്തിരുന്നെങ്കിലും സംഘാടകരെ കാണാതായതോടെ ചതിപറ്റിയെന്നു ബോധ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും 'ധൈര്യമായി വന്നോളൂ' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏഴോളം ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും തൃശൂരിലെത്തി. പലരും തലേന്നു തന്നെ ഇവിടെ എത്തിയിരുന്നു10ന് ശേഷം ഗോകുലം എഫ്‌സി അധികൃതരെ വിളിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് അറിയുന്നത്. ഇതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

ഐ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ഗോകുലം എഫ്‌സി കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസം മുന്‍പാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിലും വിഡിയോ എത്തി. ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. റജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെടാനെന്ന പേരില്‍ വിഡിയോയില്‍ ഒരു ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

കുട്ടികള്‍ക്കായി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്നു ഗോകുലം എഫ്‌സി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും വ്യാജസന്ദേശത്തില്‍പ്പെട്ടു വഞ്ചിതരായെന്ന വിവരമറിഞ്ഞ് ക്ലബ് നടത്തിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

''ആരോ സൃഷ്ടിച്ച ഒരു വാട്‌സാപ് സന്ദേശത്തിന്റെ പേരില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയ ഒരുപാടുപേര്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞു. വളരെയധികം ഖേദമുണ്ട്. ഈ സന്ദേശത്തിനു പിന്നില്‍ ക്ലബ്ബിന്റെ അറിവോ സമ്മതമോയില്ല. ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുമ്പോള്‍ ഔദ്യോഗിക തലത്തില്‍ തന്നെ അറിയിപ്പ് നല്‍കുന്നതായിരിക്കും.''

7034643005, വലച്ചത് ഈ നമ്പര്‍
ആയിരക്കണക്കിനു കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയ ക്രൂര വിനോദത്തിനു പിന്നില്‍ ഈ ഫോണ്‍ നമ്പര്‍. വിഡിയോയിലൂടെ പ്രചരിക്കുന്നതു സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറിലേക്കു വിളിച്ച് അന്വേഷിച്ചെങ്കിലും ശരിയാണെന്ന വിവരമാണ് ഈ നമ്പറിന്റെ ഉടമ നല്‍കിയത്. ഇതു വിശ്വസിച്ചെത്തിയവര്‍ കുടുങ്ങി. ഈ നമ്പര്‍ സഹിതം കൗണ്‍സിലര്‍ കെ. മഹേഷ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (4 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (4 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (4 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (5 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (5 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (5 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (6 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (6 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (9 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (10 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (10 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (13 hours ago)

Malayali Vartha Recommends