Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി, സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും

29 JANUARY 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് ഇന്നലെ രാവിലെ 7 മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവരാണ് കുടുങ്ങിയത്. പത്തു മണിവരെ സ്റ്റേഡിയത്തില്‍ വെയിലു കൊണ്ടു കാത്തിരുന്നെങ്കിലും സംഘാടകരെ കാണാതായതോടെ ചതിപറ്റിയെന്നു ബോധ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും 'ധൈര്യമായി വന്നോളൂ' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏഴോളം ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും തൃശൂരിലെത്തി. പലരും തലേന്നു തന്നെ ഇവിടെ എത്തിയിരുന്നു10ന് ശേഷം ഗോകുലം എഫ്‌സി അധികൃതരെ വിളിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് അറിയുന്നത്. ഇതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

ഐ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ഗോകുലം എഫ്‌സി കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസം മുന്‍പാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിലും വിഡിയോ എത്തി. ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. റജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെടാനെന്ന പേരില്‍ വിഡിയോയില്‍ ഒരു ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

കുട്ടികള്‍ക്കായി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്നു ഗോകുലം എഫ്‌സി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും വ്യാജസന്ദേശത്തില്‍പ്പെട്ടു വഞ്ചിതരായെന്ന വിവരമറിഞ്ഞ് ക്ലബ് നടത്തിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

''ആരോ സൃഷ്ടിച്ച ഒരു വാട്‌സാപ് സന്ദേശത്തിന്റെ പേരില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയ ഒരുപാടുപേര്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞു. വളരെയധികം ഖേദമുണ്ട്. ഈ സന്ദേശത്തിനു പിന്നില്‍ ക്ലബ്ബിന്റെ അറിവോ സമ്മതമോയില്ല. ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുമ്പോള്‍ ഔദ്യോഗിക തലത്തില്‍ തന്നെ അറിയിപ്പ് നല്‍കുന്നതായിരിക്കും.''

7034643005, വലച്ചത് ഈ നമ്പര്‍
ആയിരക്കണക്കിനു കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയ ക്രൂര വിനോദത്തിനു പിന്നില്‍ ഈ ഫോണ്‍ നമ്പര്‍. വിഡിയോയിലൂടെ പ്രചരിക്കുന്നതു സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറിലേക്കു വിളിച്ച് അന്വേഷിച്ചെങ്കിലും ശരിയാണെന്ന വിവരമാണ് ഈ നമ്പറിന്റെ ഉടമ നല്‍കിയത്. ഇതു വിശ്വസിച്ചെത്തിയവര്‍ കുടുങ്ങി. ഈ നമ്പര്‍ സഹിതം കൗണ്‍സിലര്‍ കെ. മഹേഷ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (25 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (34 minutes ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (41 minutes ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (50 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (1 hour ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (1 hour ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (2 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (3 hours ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (10 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (10 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (10 hours ago)

Malayali Vartha Recommends