മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണത്തിലേക്ക്; പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാഭരണകൂടത്തിന് ആശ്വാസം, ജില്ലയിലെ കണക്കുകൾ ഇങ്ങനെ
കോവിഡ് 19 മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിലിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12,000 കവിഞ്ഞു. എന്നാൽ ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാഭരണകൂടത്തിന് ആശ്വാസം നൽകി.കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,099 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു.105 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 89 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.
11,971 പേര്‍ വീടുകളിലും 23 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. ഇനി ജില്ലയിൽ 122 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ച 9 പേരുടെയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
അതേസമയം മലപ്പുറം ജില്ലയിൽ ലോക്ക് ഡൗൺ തുടരുമ്പോഴും അവശ്യ സാധനമായാ പച്ചക്കറിയുടെ ലഭ്യത കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെക്ക് എത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയുണ്ടായി.
കേരളത്തിൽ പച്ചക്കറി എടുക്കാൻ പോകുന്ന വാഹനത്തിലെ ഡ്രൈവർമാരെ കൊറോണ എന്ന പേരിൽ അപമാനിക്കുകയും ആക്രമിക്കുകയും അവരെ പിടിച്ച് ഐസെലക്ഷൻ വാർഡുകൾ പ്രവേശിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ചരക്കുവാഹനങ്ങൾക്ക് ജില്ലാഭരണകൂടം അനുമതി നൽകിയ പാസുകൾ ഉണ്ടായിട്ടും വാഹനങ്ങൾ ചരക്ക് എടുക്കാൻ പോകാത്തതിന് ഏറ്റവും വലിയ കാരണം കർണാടകയിലെ ആക്രമണങ്ങൾ ആണെന്നാണ് വ്യാപാരികൾ പറഞ്ഞു.
https://www.facebook.com/Malayalivartha